Activate your premium subscription today
ശരീരത്തിനാവശ്യമായ മാംസ്യത്തിന്റെ ഉറവിടമാണ് ഇറച്ചി. ബി.സി. 10,000 കാലഘട്ടത്തിൽത്തന്നെ ഇറച്ചിക്കുവേണ്ടി മനുഷ്യർ മൃഗങ്ങളെ വളർത്തിയിരുന്നുവെന്നു ചരിത്രം പറയുന്നു. അതായത്, മനുഷ്യരുടെ ഭക്ഷണത്തിൽ ജന്തുജന്യ പ്രോട്ടീൻ അഥവാ മാംസം ഉൾപ്പെട്ടുതുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു.
ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ലഭ്യതയ്ക്കാണ് നാം മൃഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ കോഴി കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇറച്ചി പോത്തിറച്ചിയാണ്. അതിനു താഴെ ആട്ടിറച്ചിയും വരും. എന്നാൽ, പോത്തിറച്ചിയെന്ന പേരിൽ നമ്മുടെ നാട്ടിൽ കിട്ടുന്നതെല്ലാം പോത്തിറച്ചിതന്നെയാണോ? പലർക്കുമുണ്ടാകുന്ന സംശയമാണിത്.
ബീഫ് ഫ്രൈയും ഫിഷ് ഫ്രൈയുമൊക്കെ ഹോട്ടലിൽ ഓർഡർ ചെയ്താൽ സവാളയും കാരറ്റുമൊക്കെ ചേർത്ത് അലംങ്കരിച്ചാണ് തീൻമേശയിൽ എത്തുന്നത്. ഇങ്ങനെ സവാള പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ ഉള്ളത്? നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലർ പറയും ബീഫ് ഫ്രൈ അല്ലെങ്കിൽ പോർക്ക് കഴിക്കുമ്പോൾ ധാരാളം സാലഡ് കഴിക്കാൻ
വിജയ് നഗർ ∙ ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിന് അടുത്തു വിജയ്നഗറിലെ കടയിൽ പശുമാംസം വിറ്റെന്ന് ആരോപിച്ച് ആൾക്കൂട്ടം കടയുടമയെ മർദിച്ചു. കടയിൽനിന്നു മാംസം വാങ്ങിയ 15കാരനാണു പൊലീസിൽ പരാതിപ്പെട്ടത്.
കൊച്ചി ∙ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിനു ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം സ്വദേശി ഷിബു. എസ്, കോലഞ്ചേരി പത്താം മൈലിലെ ‘ദി പേർഷ്യൻ ടേബിൾ’ എന്ന ഹോട്ടലിനെതിരെ നൽകിയ പരാതി പരിഗണനാർഹമല്ലെന്ന് വ്യക്തമാക്കി കമ്മിഷൻ തള്ളി.
ആദ്യം ചോറ്, പിന്നെ മാങ്ങാക്കറി, ശേഷം പോർക്ക്, തൊട്ടുകൂട്ടാൻ സർലാസ് (നമ്മടെ സള്ളാസേ...). അങ്കമാലിക്കാരുടെ വയറും മനസ്സും നിറയാൻ ഇതു ധാരാളം. പണ്ടൊക്കെ അങ്കമാലിയിലെ കല്യാണ സദ്യയിൽ ഇത്രയും വിഭവങ്ങൾ നിർബന്ധമായിരുന്നു. കാശുണ്ടെങ്കിൽ പോർക്കിനൊപ്പം ബീഫും ഇടം പിടിക്കും. ഇനി അതിസമ്പന്നനാണെങ്കിൽ ചിക്കനും വിളമ്പും, അതും ഒരു കഷ്ണം. മൂന്നു കൂട്ടം ഇറച്ചിയും മാങ്ങാക്കറിയും ചേർത്തുള്ള സദ്യ വിളമ്പിയാൽ ആ കുടുംബത്തിന്റെ പേര് ഇതുപോലെ അടുത്ത സദ്യകിട്ടുന്നതുവരെ കഴിക്കുന്നവരുടെ മനസ്സിലും നാവിലും കാണും. അന്നൊക്കെ അധ്വാനികളായ ആണുങ്ങൾ ഇരുന്ന ഇരുപ്പിൽ ഒരു കിലോ പോർക്കും കഴിച്ചേ എഴുന്നേൽക്കുകയുള്ളൂ. എങ്കിലും കൈകഴുകിയാൽ പിന്നെ സംസാരം മുഴുവൻ മാങ്ങാക്കറിയെ കുറിച്ചായിരിക്കും. മാങ്ങാക്കറി ശരിയായില്ലെങ്കിൽ സദ്യ മൊത്തത്തിൽ കുളമായി. ഈ ‘രുചി വിധി’യിൽ ഒപ്പം കഴിച്ച പോർക്കും ബീഫും പോലും രക്ഷയ്ക്കെത്തില്ല. 2017ൽ അങ്കമാലിയുടെ രുചിമനസ്സ് നന്നായി അറിയാവുന്ന ചെമ്പൻ വിനോദ് തിരക്കഥ എഴുതിയ സിനിമ അങ്കമാലി ഡയറീസിലൂടെയാണ് മാങ്ങാക്കറിക്കു ലോകം മുഴുവൻ ആരാധകർ ഉണ്ടായത്. ശേഷം മാങ്ങാക്കറി നാടുവിട്ട് പലയിടത്തും അടുപ്പിൽ തിളച്ചു കുറുകി. എന്നിട്ടും ജന്മനാട്ടിലെ രുചി നൽകാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. എന്തിനേറെപ്പറയണം, അങ്കമാലിയിൽ വീടുകളിൽ ഉണ്ടാക്കുന്ന മാങ്ങാക്കറിക്കു പോലും കല്യാണ സദ്യയിൽ വിളമ്പുന്ന മാങ്ങാക്കറിയുടെ ‘ഒറിജിനൽ’ രുചി ലഭിക്കില്ലെന്നാണ് പറയുക. അതിനും ഉണ്ട് ഒരു കാരണം. അങ്കമാലി മാങ്ങാക്കറിയുടെ രഹസ്യങ്ങൾ തേടിയുള്ള ഈ വിഡിയോ യാത്രയിൽ ഒപ്പം കൂടിയാൽ നിങ്ങൾക്കും കിട്ടും ആ രുചിക്കൂട്ട്.
പ്രതിവർഷം കേരളത്തിൽ എത്ര കാള, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നു എന്നു ചോദിച്ചാൽ തദ്ദേശ സ്വയംഭരണ വകുപ്പിനോ, മൃഗസംരക്ഷണ വകുപ്പിനോ വ്യക്തമായ, ആധികാരികമായ കണക്കുകൾ തരാൻ കഴിയില്ല. ലഭ്യമായ കണക്കുകള് പത്തു വർഷം മുൻപുള്ള 2015–16ലേതാണ്. ഈ കണക്കുകൾ പ്രകാരം 11.7 ലക്ഷം കാള, പശു തുടങ്ങിയവയും 9.39 ലക്ഷം പോത്ത്, എരുമകളുമാണ് പ്രതിവർഷം കശാപ്പു ചെയ്യപ്പെടുന്നത്.
സിഡ്നി ∙ ഓസ്ട്രേലിയൻ ബീഫിന് തിരിച്ചടിയാകാൻ സാധ്യതയുള്ള യുഎസ് താരിഫിന്റെ കാര്യത്തിൽ രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ഓസ്്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പ്രതിപക്ഷ ലിബറൽ പാർട്ടി നേതാവ് പീറ്റർ ഡുട്ടനും. യുഎസുമായി വ്യാപാര മിച്ചമുള്ള രാജ്യമാണ് ഓസ്ട്രേലിയ.
ബീഫ് കയറ്റുമതിയിൽ ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന അവകാശവാദത്തോടെ ഏതാനും പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യക്കാർ പശുവിന്റെ വിസർജ്യങ്ങൾ ഭക്ഷിച്ച് മാംസം വിദേശത്തുള്ളവർക്ക് നൽകുന്നുവെന്ന് പരിഹാസരൂപേണയാണ് പ്രചാരണം. വിദേശനാടുകളിൽ ബീഫ് കൗണ്ടറുകള് തുടങ്ങി എന്നും ഇതിൽ പറയുന്നു.
ബീഫ് കറിയും ഫ്രൈയും പെരട്ടുമൊക്കെ ഭക്ഷണപ്രേമികൾക്ക് എന്നും വികാരമാണ്. ഏത് രുചിയിൽ ബീഫ് തയാറാക്കിയാലും കിടിലൻ രുചിയെന്ന് ഇക്കൂട്ടർ പറയും. ബീഫും കൂർക്കയും ബീഫും കായയുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. ഈ വെറൈറ്റി കറികൾ കിട്ടുന്ന രുചിയിടങ്ങളുമുണ്ട്. പോത്തിന്റെ വാരിയെല്ലും കൂർക്കയും കറിവച്ചിട്ടുണ്ടോ?
Results 1-10 of 161