Activate your premium subscription today
കൈകളിൽ നിമിഷങ്ങൾ കൊണ്ടു മിന്നിമറയുന്ന നാട്യമുദ്രകൾ, കണ്ണുകളിൽ ലാസ്യനിലാവൊഴുകി തുടങ്ങുന്നതേയുള്ളു. പതിയെ ഭാവങ്ങൾ മാറുന്നു, മുദ്രകൾ മാറുന്നു... ഒരു കലയിൽനിന്ന് മറ്റൊന്നിലേക്കുള്ള പരകായപ്രവേശം. ഒരു സംഗീതത്തിനു കീഴിൽ രണ്ടു സംസ്കാരങ്ങൾ സമന്വയിക്കുകയാണ്, ഭരതനാട്യവും ഹിപ്ഹോപ്പും. ശ്വേത വാരിയർ എന്ന മുംബൈ മലയാളിയുടെ കണ്ടെത്തലാണ് ‘സ്ട്രീറ്റ് ഒ ക്ലാസിക്കൽ’ എന്ന വേറിട്ട ശൈലി. രണ്ടു വ്യത്യസ്ത നിറങ്ങൾ ചാലിച്ചെടുത്ത് മറ്റൊരു നിറമുണ്ടാക്കുന്നതു പോലെ. ക്ലാസിക്കൽ നൃത്തത്തിന്റെ കടുംചായങ്ങളിലേക്കു ഹിപ്ഹോപ്പിന്റെ മഴവിൽ വർണങ്ങൾ ചേരുംപടി ചേർക്കുമ്പോൾ ലഭിക്കുന്ന രസക്കൂട്ടാണത്.
കഴിഞ്ഞ ഡിസംബറിലെ നനുത്ത ചാറ്റൽമഴയുള്ള ആ ദിവസം ഗീതയെന്ന പതിനെട്ടുകാരിക്ക് ഒരിക്കലും വിട്ടുപോകാത്ത പേക്കിനാവാണ്. ഭർത്താവ് പൊന്നണ്ണയ്ക്കൊപ്പം കാപ്പിത്തോട്ടത്തിലെ പണിയിലായിരുന്നു അവൾ. വിശന്നപ്പോഴാണ് തോട്ടത്തിലെ പ്ലാവിൽ വിളഞ്ഞു നിൽക്കുന്ന ചക്ക കണ്ടത്. കൊതി പറഞ്ഞപ്പോൾ അത് പറിക്കാനായി പൊന്നണ്ണ പ്ലാവിൽ കയറി. അപ്പോൾ ദൂരെനിന്ന് വേട്ടനായ്ക്കളുടെ കുര ഉയർന്നു. തോട്ടത്തിലെ സൗക്കാർ (കാവൽക്കാരൻ) ചിന്നപ്പയുടെ വരവായിരുന്നു അത്. പ്ലാവിലിരിക്കുന്ന പൊന്നണ്ണയെ ആണ് ചിന്നപ്പ വന്നപ്പോൾ കണ്ടത്. അനുമതിയില്ലാതെ പ്ലാവിൽ കയറിയ ജോലിക്കാരന്റെ ‘വിശപ്പ്’ ഇഷ്ടപ്പെടാത്ത ചിന്നപ്പ കൈയിലുള്ള തോക്കു കൊണ്ട് അതിനു മറുപടി നൽകി. ഗീതയുടെ കൺമുന്നിൽ വച്ച് പൊന്നണ്ണയെ ചിന്നപ്പ വെടിവച്ചു കൊന്നു. കുടകിലെ കാപ്പിത്തോട്ടങ്ങളിൽ വിയർപ്പായും ചോരയായും വളമാകുന്ന നൂറുകണക്കിനു ജീവനുകളിലൊന്നായി അവൻ മാറി. ആ ജീവിതങ്ങൾ പൊലിയുന്ന മരണനിലങ്ങളിലേക്കുള്ള ഒരു യാത്രയാണിത്.
കാസർകോട് കുമ്പളയിൽനിന്ന് മഹാരാഷ്ട്രയിലെ പണ്ഡർപുർ വരെയുള്ള 738 കിലോമീറ്റർ ദൂരത്തേക്കു മാത്രം ലോകം നീണ്ടുകിടന്ന ഒരു പെൺകുട്ടി. കണ്ണും കാതും വിരൽത്തുമ്പ് അകലത്തിൽ ചേർത്തുപിടിച്ച അച്ഛനൊപ്പമുള്ള യാത്ര. ഇന്ന്, ഒരു ഇരുപത്തഞ്ചുകാരിക്ക് ബൈക്കിൽ എത്ര ദൂരം തനിച്ചുതാണ്ടാം എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരമാണ്–അമൃത ജോഷി. 3 വർഷത്തിനിടയിലെ 180 ദിവസം, 8 രാജ്യങ്ങൾ. 50,000 കിലോമീറ്റർ തനിയെ താണ്ടിയവൾ. കുമ്പള മഞ്ജുളേഷ് നിവാസിൽ അശോക് ജോഷിയുടെയും അന്നപൂർണയുടെയും മകൾ. അവരുടെ പ്രിയപ്പെട്ട നിമ്മി. യാത്രകൾ അഭിനിവേശമാക്കിയവൾ. വീട്ടിലിരുന്നാണ് ജോലി. യാത്രയ്ക്കു പോയാൽ എങ്ങനെ ജോലിക്കു പോകും എന്ന് അമൃതയോടു ചോദിച്ചാൽ, ‘യാത്രയല്ലേ, ജോലിയും കൂടെ പോരട്ടെ...’ എന്നൊരു ചിരി പായിക്കും
2016ൽ ആണ് ഞാൻ സംസ്ഥാന എക്സൈസ് കമ്മിഷണറായി ചുമതലയേൽക്കുന്നത്. ലഹരി മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും ഉണ്ടെങ്കിലും അതു വളരെ അപകടകരമായ നിലയിലെത്തി നിൽക്കുകയാണെന്ന് അക്കാലത്താണ് ഞങ്ങൾക്കു മനസ്സിലായത്. ലഹരിക്ക് ഏറ്റവും കൂടുതൽ അടിമകളാകുന്നത് കുട്ടികളാണെന്ന് അന്നത്തെ പരിശോധനകളും കണക്കെടുപ്പും വഴി തിരിച്ചറിഞ്ഞിരുന്നു. ഞാൻ സർക്കാരിനെ സമീപിച്ചു. ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ വേണമെന്നും ഇതിനായി പ്രത്യേക പദ്ധതിക്കു തുടക്കമിടണമെന്നും അഭ്യർഥിച്ചു.
ഒരു വർഷം മുൻപ്, മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ മുൻകയ്യെടുത്ത് ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി. കേരള കേഡറിൽ ജോലി ചെയ്തിട്ടുള്ളവരോ മലയാളികളോ ആയ മുൻ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ്. പല പ്രഗല്ഭരും അതിലുണ്ട്. മേയ് 21നു മലയാള മനോരമയിൽ വന്ന, രാജീവ് ഗാന്ധിയുടെ ചിത്രം ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു ഞാനവിടെ ഒരു ചെറുകുറിപ്പെഴുതി: നമ്മിൽ പലരും ജോലി ചെയ്തിരുന്ന കാലത്തെ ഒരു പ്രധാനമന്ത്രിയുടെ വീരമൃത്യുവിന്റെ വാർഷികമാണിന്ന്. അതിനു മറുപടിയെന്നോണം, രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച അന്നത്തെ സിബിഐ എസ്പി പി.എം.നായർ എഴുതി. സംഭവത്തിന്റെ പിറ്റേന്ന് അതിരാവിലെ സംഭവസ്ഥലം സന്ദർശിച്ചപ്പോൾ കണ്ട ഭീകരകാഴ്ചകളെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
വിശ്വസാഹിത്യത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ആത്മകഥ ബെർട്രാൻഡ് റസലിന്റെതായിരുന്നു. (Bertrand Russell: Autobiography). 1967ൽ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച റസലിന്റെ ആത്മകഥ 1975 ലാണ് ആദ്യമായി വായിച്ചത്. പിന്നീടു പലതവണ ആവർത്തിച്ചു വായിച്ചു.
ആരെയും വേദനിപ്പിച്ചി–ല്ലറിഞ്ഞുമറിയാതെയും ആരെയും വേർപിരിഞ്ഞിട്ടി– ല്ലടുത്തുമകലത്തിലും. ഗാന്ധർവമെന്ന കവിതയിലെ ഈ വരികളിൽ തന്റെ ജീവിതദർശനമാണ് പ്രഫ.വി.മധുസൂദനൻ നായർ പ്രഖ്യാപിച്ചത്. മലയാളിയുടെ കാവ്യാസ്വാദന രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച നാറാണത്തു ഭ്രാന്തനും അഗസ്ത്യഹൃദയവും നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ കാവ്യ സപര്യയുടെയും ജീവിതത്തിന്റെയും പിന്നിട്ട വഴികളെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു.
മഞ്ഞ് നൽകുന്ന പാഠങ്ങളുമായാണ് ധ്രുവങ്ങളിൽനിന്ന് ഓരോ തവണയും ഡോ.ഫെമി അന്ന തോമസ് മടങ്ങി വരുന്നത്. ധ്രുവ മലിനീകരണത്തിനെതിരെയുള്ള മാർഗങ്ങൾ തേടിയാണ് ഉത്തര, ദക്ഷിണധ്രുവങ്ങളിൽ താരതമ്യേന ചെറുപ്രായത്തിൽ എത്താൻ കഴിഞ്ഞ ഈ ഗവേഷകയുടെ യാത്രകൾ. ആഗോള താപനവും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ധ്രുവങ്ങളെ ബാധിക്കുന്നതിന്റെ ഗുരുതരമായ ചിത്രമാണ് ഫെമിയുടെ പഠനങ്ങൾ നൽകുന്നത്. പ്ലാസ്റ്റിക്കിനെ തിന്നുന്ന ബാക്ടീരിയകളെ കണ്ടെത്താനായേക്കും എന്ന ശുഭപ്രതീക്ഷയും ഈ യുവഗവേഷക പങ്കുവയ്ക്കുന്നു.
‘‘ ശ്രീമൻമഹാരാജാമാന്യരാജശ്രീ കോഴിക്കോട്ടു പുതിയ കോവിലകത്ത് കൃഷ്ണനെന്ന തിരുനാമമായ എടത്രാപ്പാടു തമ്പുരാൻ തിരുമനസ്സുകൊണ്ടു കുറെ കാലമായിട്ടു ശ്രീകാശിയെഴുന്നെള്ളുവാനായി നിശ്ചയിച്ചതിനുശേഷം ഈ 70.0മത് ചിങ്ങമാസം 31–നു–രാവിലെ വേണ്ടത്തക്കവിധം സകല കാരണവന്മാരോടും മറ്റും യഥോചിതം യാത്രപറഞ്ഞു അമൃതേത്തു കഴിച്ചു മുഖവുരയിൽ ചേർത്ത ജനങ്ങളോടുംകൂടി പുറപ്പെട്ട് ഏഴേമുക്കാൽ മണിക്കുശേഷം കോഴിക്കോട്ടു വലിയസ്റ്റേഷനിൽ എത്തുമ്പോഴേയ്ക്കും തിരുമനസ്സിലെ എഴുനള്ളത്തിനെ കാത്തുനിന്നിരുന്നവരായ രാ–രാ–രാജാഗോപാലാചാര്യർ അവർകൾ, സ്വാമിനാഥ അയ്യർ അവർകൾ, വരദറാവു മുതലായി അനേകം സ്നേഹിതൻമാർ കുതിരസ്സാറട്ടിൽനിന്നു ഇറങ്ങുന്നതോടുകൂടി ചെന്നുകണ്ടു കൈകൊടുത്ത് അവരൊന്നിട്ടു സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അവിടെ പ്ലാറ്റുഫോറങ്ങളിൽവെച്ച് യാത്രാവിഷയമായ ചില ചില കുശലസംഭാഷണങ്ങളെ തമ്മിൽ പറഞ്ഞുകൊണ്ടിരിയ്ക്കുന്ന മദ്ധ്യേ തീവണ്ടി പാസ്സായ ഉടനെ തിരുമനസ്സുകൊണ്ടു പുതിയ കോവിലകത്ത് ഉണ്ണിത്തമ്പുരാൻ, മാനവിക്രമ എട്ടൻതമ്പുരാൻ, എത്രയും വിശ്വസ്തനും സ്നേഹിതനുമായ ഗവർമ്മേണ്ട് വക്കീൽ രാമകൃഷ്ണയ്യർ മുതലായവരോടും യോഗ്യൻമാരായ സ്നേഹിതന്മാരുടെ സാദരോപചാരത്തോടുംകൂടി തീവണ്ടി 1–ാംക്ലാസ്സിൽ കയറി.’’
വർണങ്ങൾ കൊണ്ടു സ്വപ്നങ്ങൾ പൂർത്തിയാക്കാൻ വിശാലമായ കാൻവാസാണു സുഹൃത്തുക്കൾക്കായി അർജുൻദാസ് തുറന്നിട്ടതെങ്കിൽ അമ്മ കരുണാദാസിനായി അവൻ തുറന്നിട്ടതു കരുതലിന്റെ ലോകത്തേക്കുള്ള വാതിലായിരുന്നു. മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെ വിഷമം പരസ്പരം പങ്കുവച്ചു കുറയ്ക്കാൻ ആ അമ്മ അടച്ചിട്ട മുറിയിൽനിന്നു പുറത്തിറങ്ങി. ആശ്വാസത്തിന്റെ തീരമായി അവരെത്തിയപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയത് നൂറുകണക്കിന് അമ്മമാരായിരുന്നു. വാക്കുകൾ കൊണ്ടു മുറിവുണക്കുന്ന ആ കൂട്ടായ്മ ഇന്നു കേരളത്തിലെയും പുറത്തെയും അമ്മമാരുടെ ആശ്വാസമാണ്, തണലാണ്.
ഒരു രാത്രി, വേദനകളുടെയും ഇല്ലായ്മകളുടെയും ലോകത്തുനിന്ന് മടങ്ങിപ്പോകാൻ തീരുമാനിച്ച ഒരു രാത്രി, കെ.ജലറാണി ഇൻസുലിൻ കുത്തിവച്ചു. മരണം കൺമുന്നിൽക്കണ്ട നിമിഷങ്ങൾ. അപ്പോഴാണ്, വിദേശത്തുനിന്ന് സുഹൃത്തായ തസിന്റെ കോൾ വരുന്നത്. ഇനി നിന്നെക്കാണാൻ, കേൾക്കാൻ ഞാനുണ്ടാകില്ലെന്നു പറഞ്ഞു കരഞ്ഞ ടീച്ചറോടു തസിൻ ചോദിച്ചു–‘നീയില്ലെങ്കിൽ നിന്റെ മക്കൾക്ക് ആരുണ്ട്’? ആ ചോദ്യം മരണത്തിനു നേരെയുള്ള വെല്ലുവിളിയായിരുന്നു. അതുവരെയും അതിനുശേഷവും താൻ അതിജീവിച്ച മരണങ്ങളെയെല്ലാം നേരിടാൻ പോന്ന പോരാട്ടത്തിന്റെ തുടക്കം. കണ്ണിൽക്കണ്ട മധുരവും ഗ്ലൂക്കോസുമെല്ലാം എടുത്തുകഴിച്ച് മരണത്തെ അതിജീവിച്ച ആ രാത്രിയിൽ ജലറാണി ഒരു തീരുമാനമെടുത്തു–ജീവിക്കും, എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്റെ മക്കൾക്കു വേണ്ടി, എന്റെ മകനെപ്പോലെയുള്ളവർക്കു വേണ്ടി ഞാൻ ജീവിക്കും.
കണിമംഗലം എസ്എൻ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, സ്കൂൾ വാർഷികത്തിന് ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ എനിക്ക് അവസരം കിട്ടി. ആ വർഷം വാർഷികത്തിനു പതിവിൽ കൂടുതൽ ജനപങ്കാളിത്തമുണ്ടായിരുന്നു. കാരണം, ഉദ്ഘാടനം ചെയ്യാൻ വരുന്നത് വലിയൊരു അധ്യാപകനും പ്രഭാഷകനുമായിരുന്നു.
ചോലക്കാടുകൾ അതിരിടുന്ന ആനമലയിലെ പുൽമേടിന്റെ തണുപ്പിൽ കാട്ടാനക്കൂട്ടം ശാന്തമായുറങ്ങുന്നു. താഴ്വാരങ്ങളെ തഴുകി വീശുന്ന കാറ്റിൽ ചേർന്നുറങ്ങുന്ന ആനക്കുടുംബത്തിന്റെ ചിത്രത്തിനൊപ്പം സ്ക്രീനിൽ തെളിയുന്നത് ‘ആന നടക്കുമ്പോൾ, കാട് ഒപ്പം നടക്കുന്നു’ എന്ന വരികൾ. മോഹൻലാലിന്റെ ‘തുടരും’ സിനിമ കണ്ടവരാരും സിനിമയുടെ തുടക്കത്തിൽ ഷോലവനത്തോടു ചേർന്ന് ഒരു കുട്ടിയാന ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം പുൽമേട്ടിൽ ഉറങ്ങുന്ന ചിത്രം മറന്നിട്ടുണ്ടാകില്ല.
കണ്ണീരു പോലെ തെളിഞ്ഞതാണു രാമേശ്വരത്തെ കടൽ വെള്ളം. തോരാക്കണ്ണീർ ഉരുകിയൊഴുകി തെളിഞ്ഞതാകില്ലേ ഇൗ കടലിലെ വെള്ളം എന്നു തോന്നാം ഇവിടുത്തുകാരുടെ സങ്കടം കേട്ടാൽ. ധീരന്മാരായിരുന്നു രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെയും വിഴുങ്ങാൻ വാപിളരുന്ന രാക്ഷസ തിരമാലകളെയും പേടിക്കാതിരുന്നവർക്ക് ഇപ്പോൾ കടലെന്നാൽ ഉൾക്കിടിലമാണ്.
‘എന്റെ കണ്മുന്നിൽ വേദനിക്കുന്ന എന്റെ പൊന്നുമക്കളുടെ ദുഃഖം എത്രയോ വലുതാണ്. അതനുഭവിക്കണമെങ്കിൽ ഞാനും അവരെ പോലെ ജീവിക്കണം. മഹാഭാരതത്തിലെ ഗാന്ധാരി ചെയ്തതു പോലെ. ഒരു വ്യത്യാസം; ഗാന്ധാരി ഭർത്താവിന്റെ ദുഃഖമാണ് ഒപ്പിയെടുക്കുന്നതെങ്കിൽ എനിക്കു മക്കളുടെ ദുഃഖമാണ് സ്വീകരിക്കേണ്ടത്’, ബി.ബാലാമണിയമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു.
അനിൽകുമാറിന്റെ ഉയരം ആറടി. ഉയരത്തിലേക്കു സഞ്ചരിച്ച് ഇതുവരെ കീഴടക്കിയത് 25,500 മീറ്റർ! ഏതൊരു കയറ്റത്തിനു പിന്നിലും ഒരിറക്കം ഉണ്ടെന്നു പറയാറുണ്ട്. എന്നാൽ അനിൽകുമാർ കണ്ണങ്ങൽ എന്ന തിരുവനന്തപുരം സ്വദേശിയായ പർവതാരോഹകൻ കയറ്റത്തിനു ശേഷം ഇറങ്ങുന്നത് വീണ്ടും വർധിത വീര്യത്തോടെ കയറാൻ വേണ്ടിയാണ്.
കടുത്തുരുത്തി മധുരവേലി ഇൻഫന്റ് ജീസസ് ദേവാലയത്തിലെ അൾത്താരയ്ക്കരികിൽ ഉരുകിയൊലിച്ച മെഴുകുതിരി പോലെ ആ യുവതി നിന്നു. ഉള്ളിൽ കനലെരിയും ധൂപക്കുറ്റി പോലെ ജോമോനും സമീപത്തുണ്ടായിരുന്നു. അവിടെക്കൂടിയിരുന്ന വിശ്വാസികൾക്കു മുന്നിൽ അവൾ വിറയാർന്ന ചുണ്ടുകളോടെ മാപ്പിരന്നു, ജോമോനോട്, ഭാര്യയോട്. ‘അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റിനു മാപ്പ് ചോദിക്കുന്നു’.
ചരിത്രത്തിലേക്കു ഒരു സ്വർണ സഞ്ചാരം; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച് ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ബന്ധമുള്ള അമൂല്യരേഖകളിലൂടെയുള്ള യാത്ര പോയകാലത്തിന്റെ തിളക്കങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്. സ്വർണത്തിൽ എഴുതിയതും സ്വർണ ചിത്രങ്ങൾ വരച്ചതും സ്വർണവുമായി ബന്ധപ്പെട്ട പശ്ചാത്തലം ഉപയോഗിച്ചവയുമാണ് ഈ രേഖകൾ. ഇത്തരം സ്വർണബന്ധിതമായ എല്ലാരേഖകളുടെയും ചിത്രങ്ങൾ സഹിതം ലൈബ്രറി ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ കവർ ചിത്രമായ രേഖ കേരളത്തിൽ നിന്നുള്ളതായിരുന്നു.
ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കേണ്ടി വരുമ്പോൾ ബിസിനസുകാരും ബോളിവുഡ് താരങ്ങളും മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ തേടുന്നത് ഒരേയൊരു പേരാണ് – ട്രോയ് കോസ്റ്റ. രാജ്യത്തെ സുപ്രധാന വ്യക്തികളെ ലോകവേദികളിൽ സ്യൂട്ട് അണിയിക്കുന്ന ഡിസൈനർ. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎസ് സന്ദർശനത്തിനായി വസ്ത്രമൊരുക്കിയപ്പോഴാണ് ‘ട്രോയ് കോസ്റ്റ’ എന്ന പേര് ഫാഷൻ ലോകത്തിനു പുറത്ത് സുപരിചിതമായത്. മുംബൈ ബാന്ദ്രയിലെ കോസ്റ്റ വില്ലയിൽ നെഞ്ചളവും തോൾ വിരിവും അളന്നെടുക്കാൻ കയറിച്ചെല്ലാത്ത താരങ്ങളില്ല. ഇത്തവണ വിരാട് കോലി ഉൾപ്പെടെ ഏഴ് ഐപിഎൽ ക്യാപ്റ്റൻമാരെ സ്യൂട്ട് ധരിപ്പിച്ചതും ട്രോയ് കോസ്റ്റയാണ്.
പച്ചപുതച്ച വയലുകൾക്കു മുകളിലൂടെ ഡ്രോണുകൾ പറന്നുയരുമ്പോൾ ചേർത്തല കടക്കരപ്പള്ളി ഊടംപറമ്പിൽ ദേവിക ചന്ദ്രശേഖരന്റെയും സഹോദരൻ ദേവൻ ചന്ദ്രശേഖരന്റെയും കണ്ണുകളിൽ നൂറു സൂര്യൻ ഉദിച്ചുയരും. ഡ്രോണുകൾക്കൊപ്പം ആകാശം തൊടുന്നതു ഇവരുടെ സ്വപ്നങ്ങൾ കൂടിയാണ്. 2018ലെ പ്രളയത്തിൽ അമ്മയുടെ കൃഷി നശിക്കുകയും പിന്നീടു വിളവു കുറയുകയും ചെയ്തതു നോക്കി നിൽക്കേണ്ടി വന്ന മക്കൾ, അമ്മയെ എങ്ങനെ സഹായിക്കാമെന്ന ആലോചിച്ചതാണ് കാർഷിക ഡ്രോണുകളുടെ നിർമാണത്തിലേക്കെത്തിച്ചത്. വർഷങ്ങൾക്കിപ്പുറം ഫ്യൂസിലേജ് ഇന്നവേഷൻസ് എന്ന സ്ഥാപനവുമായി ദക്ഷിണേന്ത്യയിലെ കാർഷിക മേഖലയിലെ ഡ്രോൺ ഉപയോഗത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നത് ഈ സഹോദരങ്ങളാണ്.
‘‘ അതേ, നമുക്കു നാളെ വടക്കേ പറമ്പിലെ വരിക്കനെടുക്കാം. നല്ല മൂപ്പായിട്ടുണ്ട്...’’ മുറ്റത്തുനിന്ന് കൊച്ചേട്ടൻ പറയുന്നതുപോലെ ഏലിയാമ്മയ്ക്കു തോന്നി. പറമ്പിലെ എല്ലാ പ്ലാവിലും ചക്ക നിറഞ്ഞിരിക്കുകയാണ്. ആർക്കും വേണ്ട. മുറിച്ചു ചുളയെടുത്താൽ തിന്നാനും ആളില്ല. കൊച്ചേട്ടൻ ഉള്ളപ്പോൾ ഇങ്ങനെയായിരുന്നില്ല. വീട്ടിലും പറമ്പിലും എപ്പോഴും ആൾപ്പെരുമാറ്റമുണ്ടായിരുന്നു. ഒരു ശൂന്യത ഏലിയാമ്മയ്ക്കു ചുറ്റും തളംവച്ചു.
‘കടലമ്മ കള്ളി !’ പണ്ടു കടൽ കാണാൻ പോകുന്ന കുട്ടികളുടെ ഒരു കളിയുണ്ടായിരുന്നു. തീരത്തെ മണലിൽ ‘കടലമ്മ കള്ളി’യെന്ന് എഴുതും. ഉടനെ കടലിൽനിന്ന് വലിയൊരു തിര വന്ന് അതു മായ്ക്കും. കുട്ടികൾ പിന്നെയും എഴുതും, കടൽ പിന്നെയും തിരകളെ അയയ്ക്കും. കള്ളിയെന്നു വിളിച്ചതിലുള്ള ദേഷ്യം കൊണ്ടാണ് കടലമ്മ തിരകളെ അയച്ചതെന്നു മുതിർന്നവർ കുട്ടികളോടു പറയും. കാരണം കടലിനു കള്ളമില്ല, പകരം അകം നിറയെ സത്യമാണുള്ളത്.
കൊല്ലൂർ മൂകാംബികാ ദേവിയെ തൊഴുത് നിത്യാനന്ദ അഡിഗ തന്റെ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ബൈക്കിൽ കയറി സെൽഫ് സ്റ്റാർട്ട് ബട്ടണിൽ വിരലമർത്തി. ക്ഷേത്ര ശ്രീകോവിലിനകത്ത് ദേഹത്തണിയാറുള്ള ചുവന്ന പട്ട് ഇപ്പോഴില്ല. പകരം റൈഡിങ് ജാക്കറ്റ്. കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയായ നിത്യാനന്ദ ബൈക്ക് റൈഡറുടെ വേഷത്തിലേക്കു മാറിയാൽ ഭക്തർ പോലും തിരിച്ചറിഞ്ഞേക്കില്ല.
രമണമഹർഷിയുടെ കാലുകളിൽ തൈലം പുരട്ടി തിരുമ്മുകയാണ് ഭക്തർ. അങ്ങനെയെങ്കിൽ തനിക്കും പോരട്ടെ പുണ്യമെന്നു പറഞ്ഞ് മഹർഷിയും സ്വന്തം കാൽ തടവുന്നതിൽ ഒപ്പം കൂടി. ഒരിക്കലൊരു ഭക്ത അദ്ദേഹത്തിനു സമർപ്പിക്കാൻ കൊണ്ടുവന്ന നാളികേരം പൊതിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് മഹർഷിയും സഹായിക്കാനെത്തി.ഇതുപോലെ രമണമഹർഷിയുടെ ലളിതസുന്ദര ഫലിതങ്ങളിൽ ജനങ്ങൾ മനംനിറഞ്ഞു ചിരിക്കുന്നതും ചിന്തിക്കുന്നതും പതിവായിരുന്നു ആശ്രമത്തിൽ. ജ്ഞാനയോഗിയും കാണാനെത്തുന്നവരും തമ്മിലുളള വേർതിരിവ് അലിഞ്ഞില്ലാതെയാകുന്ന വേളകൾ.
ജപ്പാന് ഇപ്പോൾ ചെറി പ്പൂക്കളുടെ നിറമാണ്. മാർച്ചിൽ തുടങ്ങി ഏപ്രിൽ അവസാനം വരെ നീളുന്ന ചെറി ബ്ലോസം (sakura) സീസൺ. പൂത്തുലഞ്ഞു കൊഴിഞ്ഞു വീഴുന്ന നിറങ്ങൾ വിരിച്ച പരവതാനികളാണ് എല്ലായിടത്തും കാഴ്ചകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മഞ്ഞുപെയ്ത്ത് മാറുന്നതനുസരിച്ചാണ് ചെറിമരങ്ങൾ പൂവിട്ടു തുടങ്ങുന്നത്.
Results 1-25 of 1119