Activate your premium subscription today
ടെഹ്റാൻ∙ മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യത്തിനിടെ ഇസ്രയേലിനെതിരെ തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയണിന്’ മറുപടിയായി നൂറോളം ഡ്രോണുകളാണ് ഇറാൻ ഇസ്രയേലിലേക്കു തൊടുത്തത്. ഇറാനെതിരായ ആക്രമണങ്ങൾക്ക് ഇസ്രയേലിന് ‘കയ്പേറിയതും വേദനാജനകവുമായ’ മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ്
ടെഹ്റാൻ∙ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഘേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഓപ്പറേഷൻ റൈസിങ് ലയണിനിൽ കൊല്ലപ്പെട്ടവരിൽ ബാഘേരിയും സലാമിയും
ടെഹ്റാൻ ∙ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകൾ ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി
ജറുസലം ∙ ഗാസയിൽ ഇസ്രയേലിനുവേണ്ടി പ്രവർത്തിക്കുന്ന സായുധസംഘത്തിലെ 12 പേരെ വധിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേൽ അനുകൂല കരാറുകാർക്കുവേണ്ടി പ്രവർത്തിക്കുന്ന പലസ്തീൻകാർ വഞ്ചകരാണെന്നും അവരെ വെറുതെവിടില്ലെന്നും മുന്നറിയിപ്പു നൽകി.
വിമാന, ഹെലികോപ്റ്റർ അപകടങ്ങളിൽ മരിച്ച രാഷ്ട്രത്തലവന്മാരുടെ കൂട്ടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി (2024), പാക്കിസ്ഥാൻ പ്രസിഡന്റ് സിയാ ഉൽ ഹഖ് (1988), ഫിലിപ്പീൻസ് പ്രസിഡന്റ് റമൺ മഗ്സസെ (1957) തുടങ്ങിയ പ്രമുഖരുണ്ട്.
വാഷിങ്ടൻ ∙ ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചെന്ന് യുഎസ് മാധ്യമങ്ങൾ. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് യുഎസ് കനത്ത ജാഗ്രതയിലാണെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആണവ
തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത സർക്കാരിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇടക്കാല സർക്കാരിന്റെ തലവനായി ചുമതലയേറ്റ 84 കാരനായ മുഹമ്മദ് യൂനുസ് 2026 ഏപ്രിൽ ആദ്യ പകുതിയോടെ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
ലൊസാഞ്ചലസ് ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അറസ്റ്റു ചെയ്തെന്ന് നാഷനൽ ഗാർഡ് കമാൻഡർ മേജർ ജനറൽ സ്കോട് ഷെർമാൻ പറഞ്ഞു. കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി അഞ്ചൂറോളം നാഷനൽ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലൊസാഞ്ചലസ് ശാന്തമായെങ്കിലും സ്ഥിതിഗതികൾ വഷളായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക് രംഗത്തെത്തുന്നതിനു മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്ന് റിപ്പോർട്ടുകൾ. ഡോണൾഡ് ട്രംപിനെ ഇലോൺ മസ്ക് ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. അതേസമയം, തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച ഇലോൺ മസ്കിന്റെ നടപടിയെ ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാർ നൽകിയിട്ടുള്ള കരാറുകൾ പുനഃപരിശോധിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
ലൊസാഞ്ചലസ് ∙ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ലൊസാഞ്ചലസിൽ ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ, നഗരത്തെ അക്രമങ്ങളിൽനിന്നു മോചിപ്പിക്കാനാണ് ദേശീയസേനയെ വിന്യസിച്ചതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. സഹായമൊന്നും വേണ്ട, നന്ദി എന്നായിരുന്നു ലിറ്റിൽ ടോക്കിയോ ഉൾപ്പെടെ മേഖലകളിൽ ജനങ്ങളുടെ പ്രതികരണം. ജപ്പാനിൽനിന്നുള്ള കുടിയേറ്റക്കാർ ഏറെയുള്ള ലിറ്റിൽ ടോക്കിയോ ലൊസാഞ്ചലസിലെ പ്രധാന പ്രതിഷേധ കേന്ദ്രങ്ങളിലൊന്നാണ്.
Results 1-10 of 4108