Activate your premium subscription today
വേറിട്ട പ്രമേയം അവതരിപ്പിച്ച ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച യുവസംഗീതസംവിധായകനാണ് വരുൺ ഉണ്ണി. ആ ചിത്രത്തിനു ശേഷം വരുൺ നേരെ പോയത് കന്നഡയിലേക്കാണ്. കെംപഗൗഡ 2 എന്ന ചിത്രത്തിലൂടെ കന്നഡയിൽ ചുവടുറപ്പിച്ച വരുൺ തമിഴിലും കഴിവ് തെളിയിച്ചു. ഒരു വ്യാഴവട്ടത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയത് കരുത്തുറ്റ സിനിമയ്ക്കൊപ്പമായിരുന്നു. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ‘ആസാദി’ എന്ന സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും വരുൺ ഉണ്ണിയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കി. കൊച്ചിയിലെ ഹോട്ടലുകളിൽ പാടി നടന്നിടത്തു നിന്ന് ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകൻ എന്ന നിലയിലേക്കുള്ള യാത്രയെക്കുറിച്ച് വരുൺ ഉണ്ണി മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
മലയാളിയുടെ പ്ലേലിസ്റ്റിൽ അടുത്തിടെ ഇത്രയും ഹിറ്റായ മറ്റൊരു പ്രണയഗാനമുണ്ടാവില്ല. ഗ്രാമീണമായൊരു അനുരാഗഭാവം കൊണ്ടു ഹൃദയം തൊടുന്ന ഈ വരികളെഴുതിയത് ഒട്ടേറെ പ്രിയ ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ചെറിയൊരിടവേളയ്ക്കു ശേഷം പാട്ടെഴുത്തിലേക്കുള്ള കൈതപ്രത്തിന്റെ മടങ്ങിവരവുകൂടിയായി ‘നരിവേട്ട’ എന്ന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതം പകർന്ന് സിദ്ധ് ശ്രീരാമും സിതാര കൃഷ്ണകുമാറും ചേർന്ന് ആലപിച്ച ഈ ഗാനം. ഗാനരചനാരംഗത്തു നാലു പതിറ്റാണ്ടു പിന്നിടുമ്പോഴും പാട്ടെഴുത്തിലെ പുതുവഴികൾ തിരയുകയാണ് കൈതപ്രം.
ചുവന്ന ബോർഡർ ലൈറ്റുകളും തീജ്വാലകളുമായി പ്രകാശിതമായ ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ച് വേദി കണ്ടത് ഒരു ഗായികയുടെ ഉയിർപ്പാണ്. അവരുടെ അലസമായി കിടന്ന ഉടുപ്പിന്റെ കൈകൾ ഒരു പക്ഷിയുടെ ചിറകെന്ന പോലെ കാറ്റത്തു പറന്നു കളിച്ചു. അടിച്ചമർത്തപ്പെട്ട വർഷങ്ങൾക്കു നേരെയുള്ള മധുര പ്രതികാരമായി ചിന്മയി ശ്രീപദ എന്ന ഫീനിക്സ് പക്ഷി
‘നൊമ്പരം കളയും നാളം നീ, സ്നേഹമണി നാദം നീ’ ഈ രണ്ട് വരികൾ മതി മലയാളികൾക്ക് സംഗീത് എന്ന അനുഗ്രഹീത ഗായകനെ ഓർത്തെടുക്കാൻ. നയന്റീസ് കിഡ്സിന്റെ മ്യൂസിക്ക് റിയാലിറ്റി ഷോ ഓർമകളിലെ ആദ്യ പേരുകാരനാണ് സംഗീത്. ഒരു മ്യൂസിക്ക് റിയാലിറ്റി ഷോയിൽ ജേതാവായി നിറഞ്ഞ് നിൽക്കുമ്പോഴാണ് ‘ഛോട്ടാ മുബൈ’യിലൂടെ സംഗീത് മലയാള സിനിമയിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിക്കുന്നത്. ‘ഛോട്ടാ മുംബൈ’ റീ റിലീസിന് ഒരുങ്ങുമ്പോൾ സംഗീത് ത്രില്ലിലാണ്. പിന്നണി ഗാനരംഗത്ത് 18 വർഷങ്ങൾ പൂർത്തിയാക്കിയ സംഗീതിന്റെ പാട്ട് വിശേഷങ്ങള് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
രാരീ രാരീരം രാരോ കേട്ടു പൂമിഴികൾ പൂട്ടി ഉറങ്ങിയ തലമുറയ്ക്കു നാൽപത് വയസ്സാകുന്നു. ആദ്യ പാട്ടുതന്നെ ഹിറ്റാക്കി മാറ്റിയ ആ മാന്ത്രിക സംഗീതത്തിന്റെ സൃഷ്ടാവ് മോഹൻ സിതാര സിനിമയിലെത്തിയിട്ടും നാൽപത് വർഷം പൂർത്തിയാവുകയാണ്. ഹൃദയത്തിൽ താരാട്ടു പാട്ടുകളുള്ള ആൾ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് വെറുതേയല്ല. 1986ൽ ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ആദ്യ സിനിമയ്ക്കായി ചെയ്ത പാട്ടാണ് ‘രാരീ രാരീരം രാരോ, പാടി രാക്കിളി പാടീ’ എന്നത്. വരികളെഴുതിയത് ഒഎൻവിയും. 5 വർഷത്തിനു ശേഷം 1991ൽ വീണ്ടുമൊരു താരാട്ടുപാട്ടുമായി മോഹൻ സിതാരയെത്തി. ‘സാന്ത്വനം’ എന്ന ചിത്രത്തിലെ ‘ഉണ്ണീ വാവാവോ’. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മനോഹരമായ വരികൾ കൂടി ചേർന്നതോടെ അതുകേട്ട് ഉറങ്ങാത്ത മലയാളിക്കുഞ്ഞുങ്ങൾ ഇല്ലെന്നായി. അവിടം കൊണ്ടും തീർന്നില്ല, ഭാഷകളുടെ അതിരുകൾ ഭേദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ മകളും, ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ– അലിയ ഭട്ട് ദമ്പതികളുടെ മകളുമൊക്കെ പിന്നീട് ‘ഉണ്ണീ വാവോ’ കേട്ട് ഉറങ്ങിയ കഥകൾ തരംഗമായി.
കാലത്തിന്റെ ചോര വീണ അടരുകളെ വീണ്ടും ഓർമപ്പെടുത്താൻ ഒരു സിനിമ ശ്രമിക്കുമ്പോൾ അതിന്റെ കനലുകൾ കെടാതെ സൂക്ഷിക്കുന്ന ചില പാട്ടുകൾ ഉണ്ട്. അത്തരത്തിൽ ഒരു പാട്ടാണ് ടൊവീനോയെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ‘നരിവേട്ട’യിലെ ‘ആടു പൊന്മയിലെ’ എന്ന ഗാനം. ഒരു സംസ്കാരത്തെ തന്നെ അടയാളപ്പെടുത്തുന്ന ഗാനത്തെ വിസ്മൃതിയിലേക്ക് തള്ളിവിടാതെ പുനർജീവൻ നൽകിയിരിക്കുന്നത് അതുൽ നറുകരയും ജേക്സ് ബിജോയും ചേർന്നാണ്. ആ പാട്ടിലേക്കുള്ള യാത്രയെക്കുറിച്ച് കൂട്ടിച്ചേർക്കലുകളെ കുറിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് അതുൽ നറുകര.
ഇനി ഭേദിക്കാൻ റെക്കോർഡുകളില്ലാത്തെ വിധം കരുത്തോടെ ‘തുടരും’ പ്രദർശനവിജയം നേടുമ്പോൾ ചിത്രത്തിലെ പാട്ടുകളും മലയാളികളുടെ നിത്യവർത്തമാനത്തിന്റെയും ആഘോഷങ്ങളുടെയും ഭാഗമാവുകയാണ്. പൂരമായാലും വിവാഹമായാലും ഫോട്ടോഷൂട്ട് ആയാലും മലയാളികളുടെ നാവിൻത്തുമ്പിൽ വരുന്ന വരികൾ ‘തുടരും’ സിനിമയിലെ സൂപ്പർഹിറ്റ് ഗാനങ്ങളുടേതാണ്. പല മാനങ്ങളിൽ, പല ഇടങ്ങളിൽ ഈ പാട്ടുകൾ ആഘോഷിക്കപ്പെടുമ്പോൾ സംഗീതസംവിധായകൻ ജേക്സ് ബിജോയിക്കൊപ്പം സന്തോഷിക്കുന്ന ഒരാൾ കൂടിയുണ്ട്. ഈ സൂപ്പർഹിറ്റ് വരികളുടെ എഴുത്തുകാരൻ, ബി.കെ.ഹരിനാരായണൻ. കൺമണിപ്പൂവും ചെമ്പഴുക്കയും എന്തൊരു ചേലും പിറന്ന വഴികളിലൂടെ മനോരമ ഓൺലൈനൊപ്പം തിരികെ നടക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ.
പ്രേക്ഷകന്റെ കണ്ണുനനയിക്കാൻ മാത്രം ശക്തമായിരുന്നു ‘തുടരും’ സിനിമയിലെ ‘കഥ തുടരും’ എന്ന ടൈറ്റിൽ സോങ്. പാട്ടിലെ വരികളിലേതു പോലെ മായാതെ നെഞ്ചോടു ചേർക്കുന്ന ഓർമകളിലേക്കുള്ള യാത്രയായിരുന്ന ‘ആ ഗാനം. വളരെ വൈകാരികമായാണ് പ്രേക്ഷകർ ഗാനത്തെ സ്വീകരിച്ചതും. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അതിവൈകാരിക നിമിഷങ്ങളിലേക്ക് ഓരോ പ്രേക്ഷകനെയും കൂട്ടികൊണ്ടുപോയത് ഗോകുൽ ഗോപകുമാർ എന്ന പുതുമുഖ ഗായകനാണ്. ‘തുടരും’ സിനിമയിലെ പാട്ടുവിശേഷങ്ങളുമായി ഗോകുൽ ഗോപകുമാർ മനോരമ ഓൺലൈനിൽ.
റീ റിലീസുകളുടെ കാലത്തും ബോക്സ് ഓഫിസിലെ മിന്നും താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ റീ റിലീസ് ചെയ്യപ്പെട്ട ‘സ്ഫടികം’, ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’ എന്നീ ചിത്രങ്ങൾക്ക് രണ്ടാം വരവിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’ വീണ്ടും തിയറ്റുകളിലേക്ക് എത്തുകയാണ്. 18 വർഷം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ പാട്ടുകളും അന്നും ഇന്നും സൂപ്പർഹിറ്റാണ്. പുതുമുഖ സംഗീത സംവിധായകനാണെന്നു തോന്നിപ്പിക്കാത്ത തരത്തിലാണ് രാഹുൽ രാജ് ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാന രംഗത്തേക്കുള്ള സ്വപ്നതുല്യമായ ആ അരങ്ങേറ്റത്തിന്റെ ഓർമകൾ രാഹുൽ രാജ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
‘എന്റെ കണ്മുന്നിൽ വേദനിക്കുന്ന എന്റെ പൊന്നുമക്കളുടെ ദുഃഖം എത്രയോ വലുതാണ്. അതനുഭവിക്കണമെങ്കിൽ ഞാനും അവരെ പോലെ ജീവിക്കണം. മഹാഭാരതത്തിലെ ഗാന്ധാരി ചെയ്തതു പോലെ. ഒരു വ്യത്യാസം; ഗാന്ധാരി ഭർത്താവിന്റെ ദുഃഖമാണ് ഒപ്പിയെടുക്കുന്നതെങ്കിൽ എനിക്കു മക്കളുടെ ദുഃഖമാണ് സ്വീകരിക്കേണ്ടത്’, ബി.ബാലാമണിയമ്മ
മയക്കുമരുന്ന് ഉപയോഗിച്ചാണ് റാപ്പർമാർ വേദിയിൽ പവർ പാക്ക്ഡ് പെർഫോമൻസ് നടത്തുന്നതെന്ന തെറ്റിദ്ധാരണ ഉണ്ടെന്ന് റാപ്പർ തിരുമാലി. എല്ലാവരും ഡ്രഗ്സ് ഉപയോഗിക്കുന്നില്ല. എന്നാൽ, അങ്ങനെയൊരു ചീത്തപ്പേരുണ്ട്. കുറച്ച് ആർടിസ്റ്റുകളെ ലേബൽ ചെയ്ത്, ഇവരാണ് പ്രശ്നക്കാർ എന്നു പറഞ്ഞ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾ പുറത്തിറക്കിയ സിയോൺ ക്ലാസിക്സ് സംഗീതരംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ്. കെ.എസ്.ചിത്ര, എസ്.പി.വെങ്കിടേഷ്, ശ്യാം, എം.ജയചന്ദ്രൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ജോൺസൺ മാഷ്, സുജാത മോഹൻ, ശ്രേയ ഘോഷാൽ എന്നിങ്ങനെ നിരവധി പ്രമുഖരെ ക്രിസ്തീയ ഭക്തിഗാന രംഗത്ത്
തിയറ്ററുകളിൽ തേരോട്ടം തുടരുന്ന ‘തുടരും’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘കൊണ്ടാട്ടം’ പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മോഹൻലാലും ശോഭനയും ആറാടുന്ന പാട്ടിലെ പെൺസ്വരം ഗായിക രാജലക്ഷ്മിയാണ്. എം.ജി.ശ്രീകുമാറിനൊപ്പമാണ് ഗായിക ‘കൊണ്ടാട്ടം’ ആലപിച്ചിരിക്കുന്നത്.
മുഖത്ത് രൗദ്രഭാവം വിട്ടുമാറുന്നില്ല... നടനത്തിൽ വിട്ടുവീഴ്ചകളില്ലാത്ത നർത്തകിക്ക് ചേർന്ന മുഖം. ചടുലതാളത്തിൽ നട്ടുവാങ്കമടിക്കുമ്പോൾ കുച്ചിപ്പുഡിയുടെ താളത്തിനും ജതിക്കുമെല്ലാം എഴുപതിന്റെ ഒരു പുതുമുഖം. തന്റെ ഏഴാം വയസ്സു മുതൽ കുച്ചിപ്പുഡി അഭ്യസിച്ചുതുടങ്ങിയ അതിനുവേണ്ടി ജീവിതം തന്നെ മാറ്റിവച്ച കലാകാരി,
ശ്വേത: ‘അമ്മ റെഡിയാണോ..?..’ സുജാത: ‘ഞാൻ റെഡി..’ ശ്വേത: ‘എന്നാ ഞാൻ ചോദിക്കാൻ പോവാ...!’ സുജാത: ‘എന്തു വേണമെങ്കിലും ചോദിച്ചോ...’ 50 വർഷത്തെ അമ്മയുടെ പാട്ടു ജീവിതത്തിൽ ഏറ്റവും സന്തോഷവും സങ്കടവും തോന്നിയിട്ടുള്ള നിമിഷങ്ങൾ ഏതെല്ലാമാണ്..? നല്ല പാട്ട് എപ്പോൾ പാടിയാലും അത് ഏറെ സന്തോഷമാണ്. എല്ലാവർക്കും അത് അങ്ങനെ തന്നെയല്ലേ..? ചില സ്റ്റേജ് പ്രോഗ്രാമുകളിൽ നമ്മൾ വിചാരിക്കുന്നതിനെക്കാൾ ഭംഗിയായി പാടാൻ കഴിയുന്നതാണ് മറ്റൊരു വലിയ സന്തോഷം. യുഎസിൽ ഒരിക്കൽ എ.ആർ.റഹ്മാന്റെ ഒരു ഷോയിൽ വച്ച് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എസ്.പി.ബാലസുബ്രഹ്മണ്യം, ഹരിഹരൻ അങ്ങനെ പലരുമുണ്ട്. എനിക്കന്നു കടുത്ത മഞ്ഞപ്പിത്തമാണ്. അർധ ബോധാവസ്ഥയെന്നു പറയാം. എന്നിട്ടും ഷോയിൽ ഗാനങ്ങൾ നന്നായി പാടാൻ പറ്റി. പ്രോഗ്രാം കഴിഞ്ഞ ശേഷം എസ്പിബി അടുത്ത് വന്ന് പുറത്തു തട്ടി അഭിനന്ദിച്ചത് ഇപ്പോഴും ഓർക്കുമ്പോൾ ഏറെ സന്തോഷമാണ്.
ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും ആദ്യമായി ഒരുമിച്ച് സംഗീത ആൽബം ആരാധകർ ഏറ്റെടുക്കുകയാണ്. ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ‘മാതേ...’ എന്ന ഗാനം പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാസാഗർ ഈണം പകർന്ന ഗാനത്തിന്
ഗായിക ഗായത്രി അശോകൻ പുറത്തിറക്കിയ 'നാ ദിൽ സേ ആഹ്' ശ്രദ്ധ നേടുന്നു. പ്രശസ്ത ഉറുദു കവി അഹമ്മദ് ഫറാസിന്റെ കവിതയുടെയും ഗസലിന്റെയും സംയോജനമാണ് 'നാ ദിൽ സേ ആഹ്'. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ അഹമ്മദ് ഫറാസിന്റെ 'സുനാ ഹേ ലോഗ്' എന്ന ഗാനം ഇതിനു മുൻപ് ഗായത്രി ആലപിച്ചിരുന്നു. ഷോം ചാറ്റർജി
കല്ലടയിലെ ചിറ്റുമല ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്. വേദിയിൽ മലയാളികളുടെ പ്രിയഗായകൻ കെ.ജി.മാർക്കോസ്. കാണികൾ ആരവത്തോടെ ഒരു ഗാനം പാടാൻ ആവശ്യപ്പെടുകയാണ്. മാർക്കോസിന്റെ സൂപ്പർഹിറ്റ് ഗാനമായ ‘ഇസ്രായേലിൻ നാഥനായി’ എന്നു തുടങ്ങുന്ന ഗാനം. ഒടുവിൽ കാണികളുടെ ആവശ്യപ്രകാരം മാർക്കോസ് ആ ഗാനം പാടി. ഹർഷാരവങ്ങളോടെയാണ് കാണികൾ ആ ഗാനത്തെ സ്വീകരിച്ചത്.
എൻജിനീയറിങ് പഠനകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും ജേക്സ് ബിജോയ് നാട്ടിൽനിന്ന് ചെന്നൈയ്ക്കുള്ള ട്രെയിൻ പിടിക്കുമായിരുന്നു. തിങ്കളാഴ്ച രാവിലെ തിരികെ കോളജിലേക്ക്. സംഗീതത്തിന്റെ പുതിയ പാഠങ്ങൾ അറിയാനായിരുന്നു ആ യാത്രകൾ. കഷ്ടപ്പെട്ടുള്ള ആ യാത്രകൾ വെറുതേയായില്ല. മലയാളത്തിൽ തുടങ്ങിയ ജേക്ക്സിന്റെ യാത്ര
പാട്ടു പാടുന്ന പെൺകുട്ടിക്കു കൂട്ടായി ഡെസ്ക്കിൽ താളം പിടിച്ചു കൂട്ടുകാർ ഒപ്പം ചേർന്നു. സ്കൂളിൽ നിന്നു തിരിച്ചെത്തിയ പെൺകുട്ടി പക്ഷേ, പാട്ടിനൊപ്പം താളത്തെയും നെഞ്ചേറ്റിയതു വീട്ടുകാർ അറിഞ്ഞത് അടുക്കളയിലെ പാത്രങ്ങളിലും മേശയിലും കസേരയിലുമൊക്കെ താളത്തിലുള്ള ശബ്ദം കേട്ടുതുടങ്ങിയപ്പോഴാണ്. അങ്ങനെ, ഏഴാം
‘ഊം... അ... അ... ആ’ തമിഴ് ചിത്രം ഡീസലിലെ വൈറൽ ഗാനമായ ബീയർ സോങ്ങിലൂടെ ഗ്ലോബൽ ഹിറ്റടിച്ച ഈ വരികളും അതിനു സമൂഹമാധ്യമത്തിൽ ക്ലിക്കായ തലയാട്ടലുകളും സൃഷ്ടിച്ച ഓളം ചെറുതല്ല. മലയാളിയായ ദിബു നൈനാൻ തോമസ് ഒരുക്കിയ ഗാനം കോടിക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഈ പാട്ട് സൂപ്പർഹിറ്റടിച്ച് നിൽക്കുന്ന സമയത്താണ്
മലയാള സിനിമാ സംഗീതരംഗത്ത് 30 വർഷങ്ങൾ പൂർത്തിയാക്കുന്ന സംഗീതസംവിധായകൻ എം.ജയചന്ദ്രൻ പാട്ടുവിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ∙ ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച സംഗീതസംവിധായകനായി തോന്നിയിട്ടുള്ളത് ആരെയാണ്? എക്കാലത്തെയും മികച്ച സംഗീതസംവിധായകൻ എന്നൊന്നില്ല. ഓരോ
മലയാള സിനിമയുടെ സംഗീത നടവഴികളിൽ 30 വർഷം തികയ്ക്കുമ്പോൾ എം.ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെയും സിനിമകളുടെയും കൃത്യമായ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോ എന്നറിയില്ല. നൂറ്റിനാൽപതോളം സിനിമകൾ, എണ്ണൂറോളം ഗാനങ്ങൾ എന്നൊരു കണക്ക് വേണമെങ്കിൽ പറയാം. എംജെ സംഗീതം നൽകിയ ആദ്യത്തെ സിനിമ 'ചന്ത' റിലീസ്
വേറിട്ട പ്രണയകഥയുമായെത്തുന്ന പൈങ്കിളിയിലെ ‘ബേബി ബേബി’ എന്ന ഗാനത്തിലൂടെ മലയാളത്തിലേക്കു ചുവടു വയ്ക്കുകയാണ് തമിഴ് ഗായിക ലളിത വിജയകുമാർ. ‘36 വയതിനിലെ’ എന്ന ചിത്രത്തിലെ ‘രാസാത്തി’ എന്ന ഗാനം പാടിയാണ് തന്റെ 57ാം വയസ്സിൽ ലളിത വിജയകുമാർ സിനിമയിലെത്തുന്നത്. പിന്നീട് തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്കു ശബ്ദമായ
ആസ്വാദകർക്കിടയിൽ പ്രിയമേറുന്ന കൃഷ്ണരാഗവുമായി വയലിനിസ്റ്റ് അയ്മനം പ്രദീപ്. അനീഷ് ആനിക്കാട് രചിച്ച് പ്രമുഖ ഇ.എൻ.ടി വിദഗ്ധയായ ഡോ. രാഗ പണിക്കർ പാടിയ കൃഷ്ണരാഗത്തിനു ഈണം നൽകിയത് അയ്മനം പ്രദീപാണ്. ഒരിക്കൽ കിടക്കയിൽ ഒതുങ്ങിപോയ ജീവിതത്തിൽ നിന്നാണ് വയലിനിൽ നാദപ്രപഞ്ചം തീർക്കുന്ന പ്രദീപ് ഇന്നിപ്പോൾ കൃഷ്ണരാഗത്തിലേക്ക് എത്തിയിരിക്കുന്നത്. കേരളത്തിലും വിദേശത്തുമായി പതിനായിരത്തോളം വേദികളിൽ പ്രമുഖ കലാകാരന്മാരുടെയെല്ലാം ശബ്ദത്തിനൊപ്പം ചലിച്ചിരുന്ന അയ്മനം പ്രദീപ് ഒരിക്കൽ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം രോഗബാധിതനാവുകയായിരുന്നു. നട്ടെല്ലിന് വന്ന അസുഖം ചികിത്സിച്ചു ഭേദമാക്കിയപ്പോൾ വില്ലനായി ഹൃദ്രോഗവുമെത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെവന്ന അയ്മനം പ്രദീപ് ഇപ്പോൾ വീണ്ടും സംഗീതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മാന്നാനത്ത് സെവൻ നോട്സ് എന്നൊരു സംഗീത വിദ്യാലയം നടത്തുന്നതിനൊപ്പം സംഗീതസംവിധാനത്തിലും പ്രദീപ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നു. കൃഷ്ണരാഗം ആസ്വാദകർ ഏറ്റെടുത്ത സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവച്ചെത്തുകയാണ് വയലിനിസ്റ്റ് അയ്മനം പ്രദീപ്.
Results 1-25 of 574