Activate your premium subscription today
നോട്ടിങ്ങാം∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ 3–1ന് തോൽപിച്ച് സെനഗൽ. ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ ടീമിനോട് ഇംഗ്ലണ്ട് തോൽവി വഴങ്ങുന്നത്. പുതിയ പരിശീലകൻ തോമസ് ടുഹേലിനു കീഴിൽ ടീമിന്റെ ആദ്യ തോൽവി കൂടിയാണിത്.
മാഞ്ചസ്റ്റർ ∙ ഫിഫ ക്ലബ് ലോകകപ്പ് ശനിയാഴ്ച ആരംഭിക്കാനിരിക്കെ, ക്ലബ്ബുകളിൽ ട്രാൻസ്ഫർ തിരക്ക്. മികച്ച താരങ്ങളെ സ്വന്തമാക്കിയും പരിശീലക സംഘത്തിൽ അഴിച്ചുപണി നടത്തിയുമാണ് ടീമുകളുടെ പടയൊരുക്കം. സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച രണ്ടു പരിശീലകർ മാഞ്ചസ്റ്റർ സിറ്റിയിൽ മുഖ്യ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കൊപ്പം ചേർന്നു.
ഡോർട്മുണ്ട് ∙ റയൽ മഡ്രിഡ് സൂപ്പർ താരം ജൂഡ് ബെലിങ്ങാമിന്റെ സഹോദരൻ ജോബ് ബെലിങ്ങാം ജർമൻ ഫുട്ബോൾ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽ. 5 വർഷത്തേക്കാണ് പത്തൊൻപതുകാരൻ ജോബ് ഡോർട്മുണ്ടുമായി കരാറിൽ എത്തിയത്. ഇംഗ്ലിഷ് ക്ലബ് സണ്ടർലൻഡിൽ നിന്നാണ് ജോബ് ഡോർട്മുണ്ടിലേക്ക് എത്തുന്നത്.
ബ്രസൽസ്∙ കളിക്കുന്നതു ക്ലബ്ബിനു വേണ്ടിയാണെങ്കിലും രാജ്യത്തിനു വേണ്ടിയാണെങ്കിലും നിർണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനായി അവതരിക്കുന്ന പതിവ് കെവിൻ ഡിബ്രുയ്നെ ഇത്തവണയും തെറ്റിച്ചില്ല. ഡിബ്രുയ്നെയുടെ അവസാന മിനിറ്റ് ഗോളിൽ, 2026 ഫുട്ബോൾ ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ വെയിൽസിനെതിരെ ബൽജിയത്തിന് 4–3ന്റെ ആവേശ ജയം.
കൗലൂൺ (ഹോങ്കോങ്) ∙ കളം മാറിയിട്ടും എതിരാളികൾ മാറിയിട്ടും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കളിയിൽ മാത്രം മാറ്റമില്ല! ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനോട് സമനില വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 1–0ന്റെ തോൽവി. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച സ്റ്റെഫാൻ പെരേരെയാണ് (90+4) ഹോങ്കോങ്ങിന്റെ വിജയശിൽപി. തോൽവിയോടെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 133–ാം സ്ഥാനത്തേക്ക് വീണു.
ബ്യൂനസ് ഐറിസ് ∙ സൂപ്പർതാരം ലയണൽ മെസ്സിയുടെ അഭാവത്തിലും കളിച്ചു ജയിക്കാൻ അർജന്റീന ടീം പ്രാപ്തരായെന്ന് പരിശീലകൻ ലയണൽ സ്കലോനി. ടീമിൽ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു സ്കലോനി. പരുക്കു മൂലം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മെസ്സി കളിച്ചില്ലെങ്കിലും അർജന്റീന ടീം ജയത്തോടെ 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറഗ്വായിയെ 1–0നും ബ്രസീലിനെ 4–1നും കീഴടക്കിയിരുന്നു.
സാവോ പോളോ∙ സൂപ്പർ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ മോഹിക്കുന്ന ബ്രസീലിന് ആദ്യ വിജയം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പൊരുതിക്കളിച്ച പാരഗ്വായെയാണ് ബ്രസീൽ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. ഇതോടെ അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് ബ്രസീൽ യോഗ്യത ഉറപ്പാക്കി.
കൗലൂൺ (ഹോങ്കോങ്)∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ 2027 മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോങ്കോങ് ഇന്ത്യയെ തകർത്തത്. നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ ഇൻജറി ടൈമിൽ വഴങ്ങിയ പെനൽറ്റിയാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത്.
സ്വയം തീർത്ത പട്ടാളച്ചിട്ടയിലുള്ള അച്ചടക്കം പരിശീലിക്കുക വഴിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഏഴാംനമ്പർ താരം ലോകത്തിലെ മികച്ച കളിക്കാരൻ എന്ന പേരിനർഹനായത്. ഒരു ഗോളിനു മുന്നിട്ടുനിന്ന സ്പെയിനെതിരെ ക്ലോസ് റേഞ്ചിൽനിന്ന് നേടിയ ഗോൾ റൊണാൾഡോയുടെ അസാധാരണമായ കഴിവ് മാത്രമല്ല, ഏതു സമ്മർദത്തെയും അതിജീവിക്കാനുള്ള മനോനിലകൂടി വ്യക്തമാക്കുന്നു.– പ്രശസ്ത കഥാകൃത്തായ ലേഖകൻ വിലയിരുത്തുന്നു...
സ്റ്റുട്ഗർട്ട് (ജർമനി) ∙ കിലിയൻ എംബപ്പെയെ ഒരിക്കലും നിസ്സാരനായി കാണരുത്; അതു പെനൽറ്റി ഏരിയയ്ക്ക് ഉള്ളിലാണെങ്കിലും പുറത്താണെങ്കിലും! അതാണ് ഈ കളിയുടെ ‘മോറൽ ഓഫ് ദ് സ്റ്റോറി!’ ബോക്സിനുള്ളിലും പുറത്തും എംബപെ വിശ്വരൂപം പൂണ്ടപ്പോൾ, യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ മൂന്നാം സ്ഥാന മത്സരത്തിൽ ജർമനിക്കു തോൽവി. ഒരു ഗോൾ നേടിയ ക്യാപ്റ്റൻ എംബപെ, രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്തു. സ്കോർ: ഫ്രാൻസ് –2, ജർമനി–0.
ക്ലബ് ലോകകപ്പിനു സൂപ്പർ താരപരിവേഷം ചാർത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ല. 14ന് യുഎസിൽ ആരംഭിക്കുന്ന ക്ലബ് ലോകകപ്പിൽ പങ്കെടുക്കാൻ തനിക്കു താൽപര്യമില്ലെന്നു പോർച്ചുഗൽ സൂപ്പർ താരം പറഞ്ഞു. യുഎസ് ക്ലബ് ഇന്റർ മയാമി ജഴ്സിയിൽ ലയണൽ മെസ്സി ലോകകപ്പിൽ കളിക്കുന്നുണ്ട്.
മ്യൂണിക്∙ ആവേശം നിശ്ചിത സമയവും എക്സ്ട്രാ ടൈമും കടന്ന് പെനൽറ്റി ഷൂട്ടൗട്ടുവരെ കൂട്ടിനെത്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനിന്റെ യുവനിരയെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം. മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഗോൾകീപ്പർ ഡിയേഗോ കോസ്റ്റ കാവൽമാലാഖയായി അവതരിച്ച മത്സരത്തിൽ 5–3നാണ് പോർച്ചുഗലിന്റെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടപ്പോൾ, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗീസ് ഗോൾകീപ്പർ തടുത്തതാണ് നിർണായകമായത്.
സ്റ്റുട്ട്ഗർട്∙ യൂറോപ്യൻ ഗോൾഡൻ ബൂട്ടിന്റെ തിളക്കമുള്ള കിലിയൻ എംബപെ, ചാംപ്യൻസ് ലീഗ് നേട്ടത്തിന്റെ പകിട്ടുമായി വരുന്ന ഉസ്മാൻ ഡെംബലെയും ഡിസിറെ ഡുവെയും; കണക്കിലും കളിയിലും കരുത്തോടെയെത്തിയ ഫ്രാൻസിനെ ‘മലർത്തിയടിക്കാൻ’ ഒരു പതിനേഴു വയസ്സുകാരനെയായിരുന്നു സ്പെയിൻ കരുതിവച്ചത്; ലമീൻ യമാൽ! കളിച്ചും കളിപ്പിച്ചും കളംപിടിച്ച യമാലിനു മുന്നിൽ എംബപെ പട പൊരുതിവീണപ്പോൾ യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഫ്രാൻസിനെതിരെ സ്പെയിനിന് 5–4ന്റെ ആവേശ ജയം.
കോഴിക്കോട്∙ സ്പാനിഷ് പരിശീലകൻ ജോസ് ഹെവിയ ഗോകുലം കേരള എഫ്സിയുടെ പുതിയ കോച്ചാകും. യുവേഫ പ്രോ ലൈസൻസുള്ള ഹെവിയ, ഐ ലീഗിൽ ഷില്ലോങ് ലജോങ് എഫ്സിയുടെ പരിശീലകനായിരുന്നു. മിനർവ പഞ്ചാബ് എഫ്സി, പുണെ സിറ്റി എഫ്സി തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനിടെ മോശം പ്രകടനത്തെ തുടർന്ന് സ്പാനിഷ് പരിശീലകൻ അന്റോണിയോ റുവേദയെ ടീമിന്റെ ചുമതലയിൽനിന്നു പുറത്താക്കിയിരുന്നു. അവസാന 8 മത്സരങ്ങളിൽ സഹ പരിശീലകൻ ടി.എ.രഞ്ജിത്താണ് ഗോകുലം ടീമിനെ ഒരുക്കിയത്
സാവോ പോളോ∙ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായുള്ള അരങ്ങേറ്റ മത്സരത്തിൽ കാർലോ ആഞ്ചലോട്ടിക്ക് സമനില. ഇക്വഡോറിനെതിരെ നടന്ന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ആഞ്ചലോട്ടിയുടെ സംഘം ഗോൾരഹിത സമനില വഴങ്ങിയത്. പ്രതിരോധത്തിലൂന്നിയുള്ള ഗെയിം പ്ലാനാണ് ഇക്വഡോറിനെതിരായ ആദ്യ മത്സരത്തിൽ ആഞ്ചലോട്ടി നടപ്പാക്കിയത്. ഇതോടെ വിനീസ്യൂസ് ജൂനിയർ ഉൾപ്പെടെയുള്ള സ്ട്രൈക്കർമാരുമായി ഇറങ്ങിയിട്ടും മത്സരത്തിൽ ബ്രസീലിന് ആകെ തൊടുക്കാനായത് മൂന്ന് ഗോൾ ഷോട്ടുകൾ മാത്രം.
മ്യൂണിക് ∙ നേഷൻസ് ലീഗ് സെമിയിൽ പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ പോർച്ചുഗൽ താരം ഫ്രാൻസിസ്കോ കോൺസൈസോ അത്യപൂർവമായൊരു റെക്കോർഡുമായാണ് കളം വിട്ടത്. 25 വർഷം മുൻപ് പോർച്ചുഗൽ ജർമനിക്കെതിരെ അവസാനമായി ജയിച്ച മത്സരത്തിൽ ഹാട്രിക് നേടിയതു ഫ്രാൻസിസ്കോയുടെ പിതാവ് സെർജിയോ കോൺസൈസോ ആയിരുന്നു. പിന്നീട് ഒരു മത്സരം പോലും ജയിക്കാൻ പോർച്ചുഗലിനായില്ല.
മ്യൂണിക്ക് ∙ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്കു തോൽപ്പിച്ച് സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. നിക്കോ വില്യംസ് (22 ാം മിനിറ്റ്), മിഖേൽ മെറീനോ (25), ലമീൻ യമാൽ (54, 67), പെദ്രി (55) എന്നിവരാണ് സ്പെയിനിനു വേണ്ടി ഗോൾ നേടിയത്. കിലിയൻ എംബപെ (59), റയാൻ ഷെർക്കി (79), റാൻഡൽ കൊളോ മുവാനി (90+3) എന്നിവരാണ് ഫ്രാൻസിനു വേണ്ടി ഗോൾ നേടിയത്. 84 ാം മിനിറ്റിൽ സ്പെയിൻ താരം ഡാനി വിവിയൻ ഓൺഗോൾ വഴങ്ങി. 8ന് നടക്കുന്ന ഫൈനലിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും.
ഗ്വയാക്വിൽ (ഇക്വഡോർ) ∙ കാർലോ ആഞ്ചലോട്ടി പരിശീലകനായതിനു ശേഷമുള്ള ബ്രസീലിന്റെ ആദ്യമത്സരം നാളെ. ഇക്വഡോറിനെ നേരിടുന്ന കാനറികൾക്കു വിജയം അനിവാര്യം. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 4.30നാണു മത്സരം. വെള്ളി രാവിലെ 6.30ന് ചിലെ – അർജന്റീന മത്സരവുമുണ്ട്. രണ്ടുകളികൾക്കും ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണമില്ല.
ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനു മുൻപുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്കു തോൽവി. തായ്ലൻഡ് 2–0നാണ് ഇന്ത്യയെ കീഴടക്കിയത്. 8–ാം മിനിറ്റിൽ ബഞ്ചമിൻ ഡേവിസും 59–ാം മിനിറ്റിൽ പൊരാമെറ്റ് അർജ്വിലായും തായ്ലൻഡിനായി സ്കോർ ചെയ്തു.
മ്യൂണിക്ക് ∙ ജർമനിയെ തോൽപ്പിച്ച് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. സെമി ഫൈനലിൽ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചാണ് പോർച്ചുഗൽ ഫൈനലിൽ കടന്നത്. ഫ്രാൻസിസ്കോ കോൺസെയ്സാവോ (63 ാം മിനിറ്റ്), സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (68 ാം മിനിറ്റ്) എന്നിവരാണ് പോർച്ചുഗലിനു വേണ്ടി ഗോൾ നേടിയത്. ഫ്ലോറിയൻ വെറ്റ്സാണ് ജർമനിയുടെ ഏക ഗോൾ നേടിയത്. ഫ്രാൻസ് – സ്പെയിൻ സെമി ഫൈനലിലെ വിജയികളെ 8ന് നടക്കുന്ന ഫൈനലിൽ പോർച്ചുഗൽ നേരിടും.
മിലാൻ ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ പിഎസ്ജിയോട് 5–0 തോൽവി വഴങ്ങിയതിനു പിന്നാലെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ കോച്ച് സിമോൺ ഇൻസാഗി (49) ക്ലബ് വിട്ടു. തോൽവിക്കു 3 ദിവസത്തിനു ശേഷമാണു കോച്ചിന്റെ പടിയിറക്കം.
മ്യൂണിക് ∙ മെസ്സിക്കും നെയ്മാറിനും എംബപെയ്ക്കും നേടാൻ പറ്റാതിരുന്നത് അവരുടെയൊക്കെ ആരാധകനായ ഡിസിറെ ഡുവെ എന്ന പത്തൊമ്പതുകാരൻ പയ്യൻസ് പിഎസ്ജിക്കു നേടിക്കൊടുത്തു! ആദ്യ ഗോളിനു വഴിയൊരുക്കുകയും 2 ഗോളുകൾ നേടുകയും ചെയ്ത ഡുവെയുടെയും സംഘത്തിന്റെയും മികവിൽ, ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ 5–0ന് കീഴടക്കിയ പാരിസ് സെന്റ് ജർമയ്നു കന്നി ചാംപ്യൻസ് ലീഗ് കിരീടം. 2011ൽ ഫ്രഞ്ച് ക്ലബ്ബിനെ ഏറ്റെടുത്ത ഖത്തർ ബിസിനസ് ഗ്രൂപ്പ് ഒഴുക്കിയ ശതകോടികൾക്ക് ഒടുവിൽ ഫലസിദ്ധി.
മനുഷ്യനാണ്, മാറും, മറക്കും. പക്ഷേ, 10 വർഷം മുൻപുള്ള ബർലിൻ ഒളിംപിക് സ്റ്റേഡിയത്തിലെ ആ മഞ്ഞുപെയ്ത രാത്രി പിഎസ്ജി ആരാധകർ തങ്ങളുടെ ഓർമയിൽ നിധിപോലെ സൂക്ഷിച്ചിരുന്നു. അന്ന് ഇറ്റാലിയൻ ക്ലബ് യുവന്റസിനെ തോൽപിച്ച് സ്പാനിഷ് ക്ലബ് ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് കിരീടം ചൂടിയപ്പോൾ ബാർസയുടെ അമരത്ത് ലൂയി എൻറിക്വെ എന്ന പരിശീലകന്റെ വിരലിൽ തൂങ്ങി ഒരു ആറു വയസ്സുകാരിയും ഉണ്ടായിരുന്നു; സാനാ. ഫൈനൽ ജയിച്ച ശേഷം ഗ്രൗണ്ടിൽ എൻറിക്വെയും മകൾ സാനായും ചേർന്നാണ് ബാർസയുടെ വിജയക്കൊടി നാട്ടിയത്. പത്ത് വർഷത്തിനു ശേഷം എൻറിക്വെ ഒരിക്കൽ കൂടി ചാംപ്യൻസ് ലീഗ് കിരീടമുയർത്തിയപ്പോൾ അതാഘോഷിക്കാൻ സാനാ ഒപ്പമുണ്ടായിരുന്നില്ല.
പാരിസ് ∙ പിഎസ്ജി ആരാധകരുടെ വിജയാഘോഷം അതിരുവിട്ടതോടെ പാരിസിൽ 2 പേർ മരിച്ചു. 192 പേർക്കു പരുക്കേറ്റു. ചാംപ്യൻസ് ലീഗ് വിജയത്തിനു പിന്നാലെ ശനിയാഴ്ച രാത്രി പാരിസിലും ഫ്രാൻസിലെ വിവിധയിടങ്ങളിലും വലിയ ആഘോഷമാണു നടന്നത്. ആരാധകരുടെ അക്രമത്തിൽ കുത്തേറ്റാണ് ഒരു കൗമാരക്കാരൻ മരിച്ചത്. മറ്റൊരു ഇരുപതുകാരന് ആൾക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായി. അക്രമികളായ അഞ്ഞൂറോളം പേരെ വിവിധ സ്ഥലങ്ങളിൽ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പൊലീസ് അധികൃതർ അറിയിച്ചു.
കൊച്ചി∙ മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ താരവും ഫിഫ അംഗീകൃത ആദ്യ ഇന്ത്യൻ വനിതാ റഫറിയുമായ ബെന്റില ഡികോത്ത കൃഷി വകുപ്പിൽ നിന്ന് വിരമിച്ചു. കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. എറണാകുളം മുളവുകാട് സ്വദേശിനിയായ ബെന്റില ആതൻസ് ഒളിംപിക്സിൽ ഉൾപ്പെടെ വനിതാ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിച്ചു.
Results 1-25 of 7252