Activate your premium subscription today
ഹൈദരാബാദ്∙ കടലിൽ കത്തിയ കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത എന്ന് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്). ഹൈദരാബാദ് അസ്ഥാനമായ ഇൻകോയിസ് നിഗമനത്തിൽ കണ്ടെയ്നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണി ഉയർത്താൻ സാധ്യതയില്ല. കണ്ണൂരിനു പടിഞ്ഞാറായി സേർച്ച് ആൻഡ് റെസ്ക്യൂ എയിഡ് ടൂൾ എന്ന സരത് സംവിധാനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇൻകോയ്സ് മേധാവി ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു.
കൊച്ചി ∙ കേരളാ തീരത്ത് അറബിക്കടലിൽ വീണ്ടും കപ്പൽ മുങ്ങിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കൽ മൈൽ അകലെ മാത്രം തീപിടിച്ച വാൻഹായ് 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണു യോഗം വിളിച്ചിരിക്കുന്നത്.
കോഴിക്കോട് ∙ മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളെ തുടർന്ന് 2 പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നീ പ്ര തികളെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊടുവള്ളി (കോഴിക്കോട്) ∙ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വിഡിയോ റീൽസ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇൻസ്പെക്ടർക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി വിവരം. കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.
ചേലക്കര ∙ ലഡു കടം നൽകാത്തതിനു കട ഉടമയെ ആക്രമിച്ച തോന്നൂർക്കര പടിഞ്ഞാട്ടുമുറി മനപടിക്കൽ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വരന്തരപ്പിള്ളി ( തൃശൂർ) ∙ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോന്റെ (49) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (35) ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെത്തുടർന്നുള്ള തർക്കത്തിൽ കുഞ്ഞുമോൻ നൈലോൺ ചരട് കഴുത്തിൽ മുറുക്കി
കോഴിക്കോട് ∙ കപ്പലിലെ നൂറ്റിനാൽപതിലേറെ കണ്ടെയ്നറുകളിൽ ഗുരുതര പരിസ്ഥിതിമലിനീകരണ ഭീഷണിയുയർത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച കാർഗോ മാനിഫെസ്റ്റ് വ്യക്മാക്കുന്നത്.
കൊച്ചി / കോഴിക്കോട് ∙ കപ്പലിലെ തീപിടിത്തത്തിനു പിന്നാലെ രക്ഷാപ്രവർത്തനത്തിനായി അതിവേഗ ഏകോപനം. തീപിടിത്തത്തിന്റെ വിവരമറിഞ്ഞ് മുംബൈയിലെ കോസ്റ്റ്ഗാർഡ് മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെന്ററിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന ചരക്കു കപ്പൽ വൺ മാർവലിനെ പ്രാഥമിക രക്ഷാപ്രവർത്തനത്തിനു നിയോഗിച്ചു. കോസ്റ്റ്ഗാർഡിന്റെ ഡോണിയർ വിമാനവും രക്ഷാപ്രവർത്തനത്തിനെത്തി.
തിരുവനന്തപുരം / ന്യൂഡൽഹി ∙ കപ്പൽ മുങ്ങി രാസവസ്തുക്കളടങ്ങിയ കണ്ടെയ്നറുകൾ കടലിൽ ഒഴുകിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ അനുരഞ്ജന സമിതി വികസിപ്പിക്കുന്നു. കമ്പനിക്കെതിരെ കേസ് വേണ്ട, അനുരഞ്ജനം മതിയെന്ന സർക്കാരിന്റെ നിലപാട് തെളിവു സഹിതം മലയാള മനോരമ പുറത്തുകൊണ്ടുവന്നിട്ടും വിശദീകരണത്തിനു സർക്കാർ മുതിർന്നിട്ടില്ല. പകരം, അനുരഞ്ജന ചർച്ചയ്ക്കു കഴിഞ്ഞ 30നു രൂപീകരിച്ച സമിതി വികസിപ്പിച്ച് ഇന്നലെ ഉത്തരവിറക്കി.
ചങ്ങനാശേരി ∙ ബാറുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനും എക്സൈസ് വകുപ്പിനും ‘വിവരം’ വച്ചു. സംസ്ഥാനത്ത് 847 ബാറുകളുള്ളതായി സംസ്ഥാന സർക്കാർ സമ്മതിച്ചു. 2016 മാർച്ച് 31ന് 29 ബാറുകളാണു സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ 2025 ജനുവരി 31ന് ബാറുകളുടെ എണ്ണം 847 ആയെന്നു സർക്കാർ പറയുന്നു. 289 ബവ്കോ ഔട്ലെറ്റുകൾക്കു പുറമേയാണിത്. വിവരാവകാശ രേഖയിലുള്ള അപ്പീലിലാണു മറുപടി. ചങ്ങനാശേരി സ്വദേശിയും വൈഎംസിഎ സംസ്ഥാന വൈസ് ചെയർമാനുമായ കുര്യൻ തൂമ്പുങ്കലാണു വിവരാവകാശ ചോദ്യത്തിനു കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് അപ്പീൽ നൽകിയത്.
തിരുവനന്തപുരം ∙ തെക്കോട്ട് ഒഴുകിയ കടൽ അപ്രതീക്ഷിതമായി ഗതിമാറി വടക്കോട്ട് ഒഴുകിയതിനെത്തുടർന്ന്, കടലിന് അടിയിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുകളിലേക്കു പൊങ്ങിവന്നതു (അപ്വെല്ലിങ് പ്രതിഭാസം) തീരമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. എംഎസ്സി എൽസ–3 കപ്പൽ അപകടത്തെത്തുടർന്ന് തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിക്കു പുറമേയാണിത്.
കൊച്ചി ∙ അറബിക്കടലിൽ തീയാളുന്ന ചരക്കുകപ്പൽ വാൻഹയി 503 കേരള തീരത്ത് ഉയർത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതി. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നതും കടൽ, തീര ആവാസ വ്യവസ്ഥയ്ക്കു വൻ വെല്ലുവിളിയാണ്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്.
കൊച്ചി ∙ അറബിക്കടലിൽ കത്തിയെരിയുന്ന ചരക്കുകപ്പലിലെ തീയണയ്ക്കൽ ദൗത്യം അതീവ ദുഷ്കരം. സ്ഫോടനത്തെയും തീപിടിത്തത്തെയും തുടർന്നു കപ്പലിൽനിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടെയ്നറുകൾ കടലിൽ ചിതറിക്കിടക്കുകയാണ്. അതിനാൽ അഗ്നിരക്ഷാ പ്രവർത്തനങ്ങളുമായി മേഖലയിലുള്ള കോസ്റ്റ് ഗാർഡ് യാനങ്ങൾക്കു തീപിടിച്ച കപ്പലിന്റെ സമീപത്തേക്ക് എത്താനാകുന്നില്ല. ഒഴുകി നീങ്ങുന്ന കണ്ടെയ്നറുകൾ മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകളിൽ ഇടിച്ചാൽ വൻ അപകട സാധ്യതയുണ്ട്. കനത്ത ഇരുട്ടിൽ കണ്ടെയ്നറുകൾ കണ്ണിൽപ്പെടാതെ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നു കോസ്റ്റ് ഗാർഡ് അധികൃതർ പറയുന്നു.
കൊച്ചി ∙ വെറും 16 ദിവസത്തിനിടെ കേരളത്തിന്റെ പുറങ്കടലിൽ മുങ്ങിയതു രണ്ടു കപ്പലുകൾ. അപകട കാരണം വ്യത്യസ്തമാണെങ്കിലും സംഭവിച്ച നഷ്ടം ശതകോടികൾ. മേയ് 24 ന് ആലപ്പുഴ തോട്ടപ്പള്ളി പുറങ്കടലിൽ ലൈബീരിയൻ ചരക്കു കപ്പൽ ‘എംഎസ്സി എൽസ 3’ മുങ്ങിയതു സാങ്കേതിക തകരാർ മൂലമായിരുന്നെങ്കിൽ രാസവസ്തു നിറച്ച കണ്ടെയ്നറുകളിൽ ഒന്നു പൊട്ടിത്തെറിച്ചതാണ് അഴീക്കലിൽ നിന്ന് 81 കിലോമീറ്റർ ദൂരെ പുറങ്കടലിൽ സിംഗപ്പൂർ ചരക്കു കപ്പൽ ‘ വാൻഹയി 503’ തീപിടിച്ച് അപകടത്തിൽപെടാൻ കാരണമെന്നാണു നിഗമനം.
തിരുവനന്തപുരം ∙ എംഎസ്സി എൽസ–3 ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ക്രിമിനൽ കേസ് വേണ്ടെന്നു സർക്കാർ തീരുമാനിച്ചെങ്കിലും അപകടത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. കപ്പൽ കമ്പനിയുടെ കൈവശമുള്ള ഇംപോർട്ട് ജനറൽ മാനിഫെസ്റ്റ്, ഇറക്കുമതിക്കാർ നൽകുന്ന ബിൽ ഓഫ് എൻട്രി എന്നിവ പരിശോധിച്ച് നിർണായക വിവരങ്ങൾ പുറത്തുവിടേണ്ട കസ്റ്റംസ് വകുപ്പ് ഇനിയും അതിനു തയാറായിട്ടില്ല. കപ്പലിന്റെ ഫിറ്റ്നസ് സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കിയ മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിന്റെ സർവേയർ റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല.
കോട്ടയം ∙ രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെ, സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തി. സംഭവം വിവാദമാകുമെന്നു കണ്ട് ജില്ലാ നേതൃത്വം പോസ്റ്റർ പിൻവലിച്ചു. 13,14,15 തീയതികളിൽ കോട്ടയത്തിനു സമീപം പാക്കിലിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാർഥമാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പുറത്തിറക്കിയത്. ദേശീയപതാകയിലെ നിറങ്ങൾ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടാണു രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിച്ചത്.
വീട്ടിൽ മലയാള മനോരമ ദിനപത്രമുണ്ടെങ്കിൽ വാർത്തകൾ അറിയാമെന്നു മാത്രമല്ല, വീടിനും വീട്ടുകാർക്കും സുരക്ഷിതത്വവും ഉറപ്പ്. ചെറിയ വാർഷിക പ്രീമിയം അടച്ചാൽ വലിയ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന മനോരമ ഭദ്രത പദ്ധതിയിൽ ഇപ്പോൾ അംഗങ്ങളാകാം. ഒരു ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെയുള്ള പാക്കേജുകളുണ്ട്. ആശുപത്രിവാസമുണ്ടെങ്കിൽ അടുപ്പിച്ചു 10 ദിവസംവരെ ചെലവുതുക നൽകുന്ന ‘ഹോസ്പിറ്റൽ കാഷ്’ (പരമാവധി 30 ദിവസം) സൗകര്യം ഭദ്രത പദ്ധതിയുടെ സവിശേഷതയാണ്. നിലവിലുള്ള രോഗങ്ങൾക്കും പ്രസവത്തിനും ഇതു ലഭിക്കില്ല. 18–65 പ്രായക്കാരായ പുതിയ വരിക്കാർക്കും നിലവിലുള്ള വരിക്കാർക്കും അംഗത്വമെടുക്കാം.
ആലപ്പുഴ∙ മൂവാറ്റുപുഴയാറിൽ നിന്നുള്ള വെള്ളം വേമ്പനാട്ടുകായലിന്റെ തെക്കുഭാഗത്ത് എത്തിച്ചു വർഷം മുഴുവൻ സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുന്ന വടയാർ ഡൈവർഷൻ പദ്ധതിക്കു വഴിതെളിയുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം കുളവാഴ നിയന്ത്രണത്തിനായുള്ള പദ്ധതിയിൽ വടയാർ വഴിതിരിച്ചുവിടലിനായി 5 കോടി രൂപ കുട്ടനാട് രാജ്യാന്തര കായൽക്കൃഷി ഗവേഷണകേന്ദ്രത്തിന് (ഐആർടിസിബിഎസ്എഫ്) അനുവദിച്ചിട്ടുണ്ട്. വിശദമായ പഠനം നടത്താൻ കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തെ (സിഡബ്യുആർഡിഎം) ചുമതലപ്പെടുത്തി.
കൊച്ചി ∙ കണ്ണൂർ അഴീക്കലിനു സമീപം ചരക്കുകപ്പലിനു തീപിടിച്ചതിനെ തുടർന്ന് ഈ മേഖലയിലൂടെ കടന്നു പോകേണ്ട കപ്പലുകൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. കപ്പലിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുന്നതും കപ്പലും കപ്പലിലെ അപകടകരമായ രാസവസ്തുക്കളുള്ള കണ്ടെയ്നറുകളും കടലിൽ ഒഴുകുന്നതും കണക്കിലെടുത്തു അപകടമേഖലയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു ജാഗ്രതയോടെ കടന്നു പോകാനുള്ള നിർദേശമാണു നൽകിയിട്ടുള്ളത്.
തിരുവനന്തപുരം ∙ യാത്രക്കാർക്ക് സൗകര്യപ്രദമായി കയറിയിറങ്ങാൻ കെഎസ്ആർടിസി ബസുകളുടെ ചവിട്ടുപടിയുടെ ഉയരം കുറയ്ക്കും. ഇതിനായി എല്ലാ ബസുകളുടെയും ചവിട്ടുപടിയുടെ അളവെടുക്കാൻ നിർദേശിച്ചു. മോട്ടർ വാഹന നിയമപ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽനിന്ന് 25 സെന്റിമീറ്ററിൽ കുറയാനും 40 സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നതാണു വ്യവസ്ഥ.
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതി തീരുമാനിച്ചു. ഡാം ബലപ്പെടുത്തൽ (ഗ്രൗട്ടിങ്) നടപടികൾക്കു മുൻപ് ഐസോടോപ് പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച സമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. 2014 ലെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഗ്രൗട്ടിങ് നടത്താൻ തമിഴ്നാട് ആവശ്യപ്പെടുന്നതെന്നും ഇത് ഉചിതമല്ലെന്നും കേരളം വ്യക്തമാക്കി. ഭാഭാ അറ്റോമിക് റിസർച് സെന്റർ (ബാർക്) ഉൾപ്പെടെ ഇത്തരത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും അറിയിച്ചു. പുതിയ ഡാം എന്ന ആവശ്യത്തിൽ ചർച്ചയ്ക്കു തയാറാകണമെന്നും അഭ്യർഥിച്ചു.
കണ്ണൂർ ∙ കപ്പലിനു തീപിടിച്ചത് കടലിൽ കണ്ണൂർ അഴീക്കൽ പുറംകടൽ ഭാഗത്താണെന്നു പ്രചരിച്ചതോടെ നാടൊന്നാകെ ആശങ്കയിലായി. കൊച്ചി കപ്പലപകടത്തിൽ അപകടകരമായ കണ്ടെയ്നറുകൾ കടലിൽ ഒഴുകിയതിന്റെ പേടി മാറുംമുൻപാണ് വീണ്ടുമൊരു അപകടവാർത്ത.
കൊച്ചി ∙ ആലപ്പുഴയ്ക്കു സമീപം കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പൽ എംഎൽസി എൽസ 3ൽ നിന്ന് എണ്ണയും കണ്ടെയ്നറുകളും നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സിംഗപ്പൂർ ആസ്ഥാനമായ ടി ആൻ ടി സാൽവേജിന്റെ 12 മുങ്ങൽ വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണു നേതൃത്വം നൽകുന്നത്. സാൽവേജ് കമ്പനിയുടെ നന്ദ് സാർഥി, ഓഫ് ഷോർ വാറിയർ എന്നീ യാനങ്ങൾ അപകടമേഖലയിലുണ്ട്.
കോട്ടയം ∙ വേമ്പനാട്ടുകായലിൽ ഈ വർഷം വേനലിന്റെ ആരംഭത്തിൽ വേലിയേറ്റ പ്രളയം ഉണ്ടായത് ആശങ്കപ്പെടുത്തുന്നതാണെന്നു പഠനം. രണ്ടാഴ്ചയിൽ കൂടുതൽ വേലിയേറ്റ പ്രളയം ഉണ്ടായതു ചരിത്രത്തിലാദ്യമാണെന്നും വിലയിരുത്തൽ. ഇതു തുടർന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്ര ജലനിരപ്പ് ഉയരുന്നതിന്റെ തുടക്കമായി കരുതണമെന്നും റിപ്പോർട്ടുണ്ട്. വേലിയേറ്റ പ്രളയം ഉണ്ടായി പ്രദേശങ്ങൾ മുങ്ങാതിരിക്കാൻ, വെള്ളം കയറിയിറങ്ങിപ്പോകുന്ന രീതിയിൽ അന്ധകാരനഴി വരെയുള്ള ഭാഗങ്ങളിലെ എക്കൽ നീക്കണമെന്നും പഠനത്തിൽ നിർദേശമുണ്ട്.
തൊടുപുഴ ∙ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തു വെടിവച്ചു കൊന്നത് 4663 കാട്ടുപന്നികളെ. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ആദ്യമായി ഉത്തരവിറങ്ങിയ 2020 മേയ് 18 മുതലുള്ള കണക്കാണിത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 420 അംഗീകൃത ഷൂട്ടർമാരാണു സംസ്ഥാനത്തുള്ളത്.
Results 1-25 of 10000