Activate your premium subscription today
കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്തനല്ലെന്നും, കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ സർക്കാരിന് ശുപാർശ നൽകി.
നിലമ്പൂർ ∙ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ നിലമ്പൂരിൽ ശക്തമായ പ്രചാരണപരിപാടികളുമായി നിലയുറപ്പിച്ച് പ്രധാന മുന്നണികൾ. മലപ്പുറം വിവാദം, ക്ഷേമപെൻഷൻ, വന്യമൃഗശല്യം, അനന്തുവിന്റെ ഷോക്കേറ്റു മരണം തുടങ്ങി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാറിയെത്തിയ വിഷയങ്ങൾക്കൊടുവിൽ വെൽഫെയർ പാർട്ടിയും പിഡിപിയും പ്രധാന മുന്നണികൾക്കും നൽകിയ പിന്തുണ ഉയർത്തിവിട്ട വിവാദത്തിരയിളക്കത്തിലാണ് മണ്ഡലം. ഇതിനിടെ നിലതെറ്റാതെ വ്യാഖ്യാനത്തുഴകളെറിഞ്ഞ് പ്രചാരണ വള്ളങ്ങൾ നിലയുറപ്പിച്ച് മുന്നേറുകയാണ് ഇടതുവലതു മുന്നണികൾ.
കാസർകോട് ∙ തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ 2 പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ എഴുപതും നാൽപ്പത്തിയെട്ടും പ്രായമുള്ള ബന്ധുക്കളാണ് പീഡിപ്പിച്ചത്. 2019 മുതൽ 2022
തൊടുപുഴ∙ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. ജാതിപത്രി ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു. ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.
തിരുവനന്തപുരം∙ ദുരന്തസമയത്തു കാണിക്കേണ്ട ഒരു തരത്തിലുള്ള മര്യാദയും കാണിക്കാത്ത നടപടിയാണു വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അധിക്ഷേപപരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റവന്യൂ മന്ത്രി കെ.രാജന്. സര്‍ക്കാര്‍ ജീവനക്കാര്‍
കൊച്ചി ∙ മുണ്ടക്കൈ–ചൂരമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന വകുപ്പ് ഭേദഗതി ചെയ്തെങ്കിലും ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം∙ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ 2 ജില്ലകളിൽ റെഡ് അലർട്ടും 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തൃശൂർ∙ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതി അറസ്റ്റിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് പൊലീസ് മുംബൈയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ
കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ അറസ്റ്റിൽ. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (a), ഐടി ആക്ട് 67 (a) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. പവിത്രന് ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു.
തിരുവനന്തപുരം∙ എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനു ശേഷമുള്ള തുടര്‍പ്രവര്‍ത്തനങ്ങളില്‍ സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്സി കമ്പനിക്കും അവര്‍ നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്കും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന്. കപ്പലിന്റെ
പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് പണം തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി ഷിബിൻ ലാലിനെയാണ് പൊലീസ് പിടികൂടിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലർച്ചെ ഇയാൾ പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി
പുല്ലാട് ∙ ആഗ്രഹങ്ങളൊക്കെയും പാതിവഴിയിൽ ബാക്കി വച്ചാണു രഞ്ജിതയുടെ വേർപാട്. ഈ മാസം പാലുകാച്ചൽ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചെങ്കിലും ആ വിവരം മക്കളായ ഇന്ദുചൂഡനെയും ഇതികയെയും അറിയിച്ചിരുന്നില്ല. അമ്മ കയറിയ
കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിന് ഇന്നേക്ക് 3 വർഷം തികഞ്ഞിട്ടും കുറ്റപത്രം നൽകാതെ പ്രത്യേക അന്വേഷണ സംഘം. ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിന് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, ആർ.കെ.നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ വധശ്രമത്തിനു കേസെടുക്കുകയും വ്യോമയാന നിയമത്തിലെ ഗുരുതര വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശരിവയ്ക്കുകയാണ് കുറ്റപത്രം വൈകിപ്പിക്കുന്ന പൊലീസ് നടപടി.
തിരുവനന്തപുരം∙ എംഎസ്സി എൽസ–3 കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസില്ലാതെ ഒത്തുതീർപ്പിലൂടെ സാമ്പത്തിക സഹായം നേടിയെടുക്കാനാണു സർക്കാർ ശ്രമിച്ചതെങ്കിൽ, 2012ലെ കടൽക്കൊലക്കേസിൽ എൽഡിഎഫ് നിലപാട് കടകവിരുദ്ധമായിരുന്നു. കോടതിക്കു പുറത്ത്, ഇറ്റലി സർക്കാരും വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബവും ഒത്തുതീർപ്പുണ്ടാക്കുന്നതിനെ അന്ന് എൽഡിഎഫ് തുറന്നെതിർത്തു.
കോട്ടയം ∙ ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് 2 തവണ വിമാനാപകടങ്ങളിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ്– 1971 ഡിസംബർ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയിൽ തകർന്നുവീണ വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. വിമാനത്താവളത്തിലെത്താൻ വൈകിയതിനാൽ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്റോ വിമാനം തുടർന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകർന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉൾപ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്.
മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനു നൽകിയ പിന്തുണ സജീവ ചർച്ചയാക്കി നിർത്താൻ സിപിഎം ശ്രമം. തിരഞ്ഞെടുപ്പിൽ നൽകിയ പിന്തുണ സ്വീകരിക്കുക മാത്രമാണു ചെയ്തതെന്നും രാഷ്ട്രീയസഖ്യമെന്ന സിപിഎം ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി, വിഷയത്തിൽനിന്ന് അകലം പാലിക്കാനാണ് യുഡിഎഫ് തീരുമാനം. അതേസമയം, ഇടതു, വലതു മുന്നണികൾ മുന്നോട്ടുവയ്ക്കുന്ന ജമാഅത്തെ ഇസ്ലാമി, മഅദനി രാഷ്ട്രീയം കേരളത്തിനു അപകടകരമാണെന്ന നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
പത്തിരിപ്പാല (പാലക്കാട്) ∙ കെനിയയിൽ ബസപകടത്തിൽ മരിച്ച മണ്ണൂർ സ്വദേശികളുടെ മൃതദേഹം മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ നാളെ എത്തിക്കുമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഖത്തറിൽ നിന്നു വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞു മരിച്ച മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ (ഋഷി വില്ല) റിയ ആൻ (41), മകൾ ടൈറ റോഡിഗസ് (7) എന്നിവരുടെ മൃതദേഹങ്ങൾ നയ്റോബിയിലാണ്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈ വർഷം 5476 പേർക്ക് കോവിഡ് ബാധിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. ജനുവരി മുതൽ ഏപ്രിൽ വരെ 26 കേസുകളാണ് ഉണ്ടായിരുന്നത്. മേയിൽ 1937 കേസുകൾ കണ്ടെത്തിയപ്പോൾ ഈമാസം ഇതുവരെ 3513 കേസുകൾ റിപ്പോർട്ട് ചെയ്തു. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ–1476. കോട്ടയത്ത് 1079, തിരുവനന്തപുരത്ത് 849 എന്നിങ്ങനെ കേസുകൾ ഉണ്ടായി. കാസർകോടാണ് ഏറ്റവും കുറവ് കേസുകൾ – 9 എണ്ണം. ഈ വർഷം 19 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതിൽ 6 മരണം തിരുവനന്തപുരത്തും 4 മരണം എറണാകുളത്തുമാണ്.
കൊച്ചി∙ ആലപ്പുഴ പുറങ്കടലിൽ എംഎസ്സി എൽസ–3 കപ്പൽ മുങ്ങി എണ്ണയും രാസവസ്തുക്കളും വെള്ളത്തിൽ കലർന്ന സംഭവത്തിൽ പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്റ്) പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മത്സ്യ സാംപിളുകൾക്കു രുചിമാറ്റം ഇല്ലെന്നാണു കണ്ടെത്തൽ. മത്സ്യത്തിന്റെ ഗുണനിലവാരമാണു സിഫ്റ്റ് പ്രധാനമായും പരിശോധിച്ചത്. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കടലിൽ നിന്നു മുപ്പതോളം മത്സ്യ സാംപിളുകൾ ശേഖരിച്ച് രുചിയും ഘടനയും മറ്റും പരിശോധിച്ചായിരുന്നു പഠനം
കൊച്ചി ∙ കണ്ണൂർ അഴീക്കലിനു സമീപം അറബിക്കടലിൽ തീപിടിച്ചു നിയന്ത്രണം വിട്ട് ഒഴുകിനടന്ന സിംഗപ്പൂർ ചരക്കുകപ്പൽ എംവി വാൻ ഹയി 503നെ കെട്ടിവലിച്ച് പുറങ്കടലിൽ സുരക്ഷിത അകലത്തേക്കു നീക്കി. അതേസമയം കപ്പലിന്റെ മുകൾ ഡെക്കിൽ ഇന്നലെ രാത്രി 7 മണിയോടെ വീണ്ടും വൻതോതിൽ തീ പടർന്നതായാണു വിവരം.
തിരുവനന്തപുരം∙ ബാറുകളിൽനിന്നു നികുതി പിരിച്ചെടുക്കുന്നതിൽ പുരോഗതിയില്ലെന്നു ജിഎസ്ടി വകുപ്പ് ഉന്നതരുടെ യോഗത്തിൽ സമ്മതിച്ച് മന്ത്രി കെ.എൻ.ബാലഗോപാൽ. ബാറിൽനിന്നുള്ള വിറ്റുവരവു നികുതി വരുമാനത്തിൽ നാമമാത്രമായ വളർച്ചയേയുള്ളൂവെന്നു ജോയിന്റ് കമ്മിഷണർമാരുടെ യോഗത്തിൽ മന്ത്രി പറഞ്ഞു. പരിശോധന ഊർജിതമായി നടക്കുന്നുണ്ടെങ്കിലും പിരിഞ്ഞുകിട്ടുന്നില്ലെന്ന വാദമായിരുന്നു ഉദ്യോഗസ്ഥരുടേത്. അതൊന്നും ന്യായീകരണമല്ലെന്നും പരിശോധന കർശനമാക്കി നികുതിവരുമാനം വർധിപ്പിച്ചേ മതിയാകൂ എന്നും മന്ത്രി നിർദേശിച്ചു.
പാലക്കാട് ∙ സിപിഐ സംസ്ഥാന സെക്രട്ടറിയെ മുതിർന്ന സഹപ്രവർത്തകർ വിമർശിക്കുന്ന സംഭാഷണം പുറത്തു വന്നതിനു പിന്നാലെ പാലക്കാട് ജില്ലയിലും ഫോൺ ചോർച്ച. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് തോറ്റതിൽ സന്തോഷം പങ്കുവയ്ക്കുന്ന സംസ്ഥാന കൗൺസിൽ അംഗം ഒ.കെ.സെയ്തലവിയുടെ സംസാരമാണു പുറത്തുവന്നത്.
കട്ടപ്പന ∙ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്ലസ് വണിനു പ്രവേശനം ലഭിക്കാത്തതിന്റെ വിഷമത്തെത്തുടർന്നാണു സംഭവമെന്നു കുടുംബാംഗങ്ങൾ പൊലീസിനു മൊഴി നൽകി. കാഞ്ചിയാർ കക്കാട്ടുകട കക്കാട്ട് ഉദയകുമാറിന്റെയും ശുഭയുടെയും മകൾ ശ്രീപാർവതി (16) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ വീടിനു പിന്നിലെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. എസ്എസ്എൽസിക്കു ഭേദപ്പെട്ട മാർക്കുണ്ടായിട്ടും പ്ലസ് വൺ പ്രവേശത്തിനുള്ള 2–ാം അലോട്മെന്റിലും സീറ്റ് ലഭിക്കാതെ വന്നതോടെ കുട്ടി മാനസിക ബുദ്ധിമുട്ടിലായിരുന്നെന്നാണു കുടുംബത്തിന്റെ മൊഴിയെന്നു പൊലീസ് അറിയിച്ചു. സംസ്കാരം നടത്തി. ഒരു സഹോദരിയുണ്ട്.
വൈക്കം ∙ ഫിഷ് ഫാം ഉടമ ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടേതു (54) മുങ്ങിമരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം. ശരീരത്തിനുള്ളിൽനിന്നു ചെളിയും ആറ്റിലെ വെള്ളവും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മൃതദേഹത്തിന്റെ കഴുത്തിലും കാലിലുമായി 10 ഇഷ്ടികകൾ കെട്ടിയിരുന്നതു സംശയമുണ്ടാക്കിയിരുന്നു. ശരീരത്തിൽ നിന്നു ലഭിച്ച ചെളിയും വെള്ളവും ഇതേ സ്ഥലത്തേതാണോ എന്നു പരിശോധിക്കാനായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ഇഷ്ടികകൾ കെട്ടിയ കയർ കഴുത്തിൽ 2 പ്രാവശ്യം ചുറ്റിയെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികൾ മുന്നോട്ടു വെക്കുന്ന ജമാഅത്തെ ഇസ്ലാമി, മദനി രാഷ്ട്രീയം കേരളത്തിന് അപകടകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇരുമുന്നണികളും നടത്തുന്ന ഈ പ്രീണന രാഷ്ട്രീയം നിലമ്പൂരിലെ മലയോര ജനതയ്ക്ക് മുന്നിൽ തുറന്നുകാട്ടും. ഇന്ത്യൻ ഭരണഘടനയ്ക്ക് 180 ഡിഗ്രി എതിര് നിൽക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
Results 1-25 of 10000