Activate your premium subscription today
ന്യൂഡൽഹി∙ അഹമ്മദാബാദ് വിമാനാപകടം 15 വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തമാണെന്ന് വ്യോമയാന മന്ത്രാലയം. ഇതുവരെ 274 പേരുടെ മരണം സ്ഥിരീകരിച്ചുവെന്നും പറന്നുയർന്ന് 36 സെക്കൻഡുകൾക്കുള്ളിൽ വിമാനം നിലംപതിച്ചെന്നും വ്യോമയാന മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1.39ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അവസാനമായി ലഭിച്ച സന്ദേശം മേയ്ഡേ എന്നായിരുന്നു. വിമാനത്തന് 650 അടിക്കു മുകളിലേക്ക് ഉയരാൻ സാധിച്ചില്ല. ഇതോടെയാണ് പൈലറ്റുമാർ അപകട വിവരം അറിയിച്ചത്. എടിസിയുടെ പ്രതികരണങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും അപ്പോഴേക്കും വിമാനം തകർന്നിരുന്നുവെന്നും വ്യോമയാന മന്ത്രാലയം സെക്രട്ടറി എസ്.കെ.സിൻഹ പത്രസമ്മേളനത്തിൽ പറഞ്ഞു.
നീറ്റ് യുജി (2025) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിൽനിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറിൽ കേരളത്തിൽനിന്നും ആരുമില്ല. 109–ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം) സംസ്ഥാനത്ത് ഒന്നാമതായി.
കോയമ്പത്തൂർ നിന്ന് കേരളത്തിലേക്ക് പോകുകയായിരുന്ന കാർ തടഞ്ഞ് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം തൃശൂർ സ്വദേശിയുടെ കാറിന് മുന്നിലേക്ക് ലോറി കുറുകെയിട്ട് വാഹനം തടഞ്ഞാണ് 5 പേർ അടങ്ങിയ സംഘം കാറിലേക്ക് കയറിയത്.
ന്യൂഡൽഹി∙ ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചതോടെ വിമാനങ്ങൾ വൈകുന്നു. വിമാനങ്ങൾ വൈകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാർ വെബ്സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണമെന്നും ഇൻഡിഗോ അറിയിച്ചു.
ഭോപാൽ∙ ‘90 ഡിഗ്രി’ വളവുള്ള മേൽപാല നിർമാണത്തെച്ചൊല്ലി വിവാദം. ഭോപ്പാൽ നഗരത്തിലെ 90 ഡ്രിഗ്രി വളവുള്ള, എൽ ആകൃതിയിലുള്ള പാലം അപകടം ഉണ്ടാക്കുമെന്നും നിർമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു. വ്യാജ ഡിഗ്രിയുള്ള എൻജിനീയർമാരാകും പാലം നിർമിച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശനമുണ്ടായി. 18
മധുവിധുവിനിടെ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ ശേഷം, ഏതെങ്കിലുമൊരു സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ച് അതു സോനത്തിന്റെ മൃതദേഹമെന്നു വരുത്തിത്തീർക്കാനായിരുന്നു പദ്ധതിയെന്നു പ്രതികളുടെ വെളിപ്പെടുത്തൽ. ഈ ശ്രമം വിജയിച്ചില്ല.
അഹമ്മദാബാദ്∙ ഭാര്യയുടെ മരണാനന്തര കർമങ്ങൾക്കെത്തിയ അർജുൻ മനുഭായി പടോലിയ, ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടിഷ് പൗരന്മാർ ജാമിയും ഫിയോഞ്ജലും, ഭർത്താവിനൊപ്പം ജീവിക്കാൻ മക്കളുമൊത്ത് ലണ്ടനിലേക്ക് പറന്ന കോമി വ്യാസ് എന്നിവരുൾപ്പെടെ ഒരുനൂറു സ്വപ്നങ്ങളുമായി ഒരേ ദിശയിൽ പറന്ന 241 പേർ. പറന്നുപൊങ്ങി സെക്കൻഡുകൾക്കുള്ളിൽ ചിറകറ്റ് എയർ ഇന്ത്യ വിമാനം എഐ 171 ആശുപത്രി കെട്ടിടത്തിനു മുകളിലേക്ക് നിലംപതിച്ച് അഗ്നിക്കിരയായപ്പോൾ തകർന്നത് 300ൽ അധികം കുടുംബങ്ങളുടെ സന്തോഷവും സമാധാനവും.
അഹമ്മദാബാദ് ∙ നൂറുകണക്കിനാളുകളുടെ കണ്ണീരിൽ വെന്തുരുകി, ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു അഹമ്മദാബാദ് നഗരം. ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ ആറുനിലക്കെട്ടിടം കത്തിനശിച്ച നിലയിലാണ്. ഇന്നലെയും ശരീരഭാഗങ്ങൾ കണ്ടെത്തി. വെള്ളപൂശി നിന്നിരുന്ന ഹോസ്റ്റൽ കെട്ടിടം കറുത്ത പുകയിൽ മുങ്ങിയിരിക്കുന്നു.
വിമാനാപകടങ്ങളിൽ പ്രാഥമിക നിഗമനം എപ്പോഴും തെറ്റായിരിക്കുമെന്നാണ് അനുഭവം. ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറിലെ വിവരങ്ങൾ വിശകലനം ചെയ്താലേ കാരണം കൃത്യമായി അറിയാനാകൂ. ആധികാരിക വിവരം കിട്ടാതെ അപകടകാരണം പറയാനാകില്ല. തൽക്കാലം അഭ്യൂഹങ്ങൾ പരത്തരുത്. ബോയിങ് ഡ്രീംലൈനറിന്റെ 2 എൻജിനും ഒരുമിച്ചു തകരാറിലാകാനുള്ള സാധ്യത ലക്ഷം കോടിയിൽ ഒന്നു മാത്രം; വൺ ഇൻ എ ട്രില്യൻ!
മുംബൈ∙ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച 12 വിമാന ജീവനക്കാരിൽ ഏഴു പേരും മുംബൈ നിവാസികൾ. ക്യാപ്റ്റൻ സുമിത് സഭർവാൾ (56) ബോംബെ ഐഐടിക്കു സമീപം പവയിൽ ജൽവായു വിഹാർ നിവാസിയാണ്. 1994 മുതൽ എയർ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോറിവ്ലി ഐസി കോളനിയിലാണു താമസിച്ചിരുന്നത്.
ന്യൂഡൽഹി ∙ അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടൻ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം താഴേക്കുപതിച്ച് കത്തിയമർന്നതിനു കാരണമെന്ത്? ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ (എഫ്ഡിആർ), കോക്ക്പിറ്റ് വോയ്സ് റിക്കോർഡർ (സിവിആർ) എന്നിവയിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിലൂടെയേ ടേക്ക് ഓഫ് സമയത്ത് സംഭവിച്ച കാര്യങ്ങളിൽ വ്യക്തത വരൂ.
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലെ പണം എടിഎം വഴി പിൻവലിക്കാനുള്ള സൗകര്യം വരുന്നു. ഇപിഎഫ്ഒ 3.0 ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാകുന്നതോടെയാണ് സൗകര്യം ലഭ്യമാകുക. ഈ മാസം അവസാനത്തോടെ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തുക പിൻവലിക്കൽ ഉൾപ്പെടെ പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം കടലാസ് രഹിതമായും അതിവേഗത്തിലും ചെയ്യാൻ സാധിക്കുമെന്നതാണ് നേട്ടം. രാജ്യത്ത് 9 കോടിയിലധികം ഇപിഎഫ് അക്കൗണ്ട് ഉടമകളാണുള്ളത്.
ന്യുയോർക്ക്∙ ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള കരടുപ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ വിട്ടുനിന്നു. 193 അംഗ പൊതുസഭയിൽ 149 രാജ്യങ്ങളും സ്പെയിൻ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചു. ഗാസയിൽ നിരുപാധികമായ, ശാശ്വത വെടിനിർത്തൽ വേണമെന്നും ഹമാസിന്റെ തടവിലുള്ള ബന്ദികളെ വിട്ടയയ്ക്കണമെന്നുമാണ് പ്രമേയം ആവശ്യപ്പെടുന്നത്. ഇന്ത്യയടക്കം 19 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നപ്പോൾ, 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു വോട്ടുചെയ്തു.
ന്യൂഡൽഹി∙ അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ‘എഐ171’ എന്ന കോഡ് ഇനി ഓർമ. ഈ മാസം 17 മുതൽ ഈ റൂട്ടിൽ പറക്കുന്ന വിമാനത്തിന് ‘എഐ159’ എന്ന കോഡാകും ഉപയോഗിക്കുക. അപകടത്തിൽപ്പെടുന്ന വിമാനങ്ങളുടെ കോഡ് അതിൽ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി പിന്നീട് ഉപയോഗിക്കാറില്ല.
രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം, അപകടകാരണം എന്നിവ സംബന്ധിച്ചു രണ്ടാം ദിവസവും അവ്യക്തത തുടരുന്നു. 265 പേർ മരിച്ചെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അഹമ്മദാബാദ് ∙ ‘ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ആകാശം പകർന്നത് അവനായിരുന്നു..’ മേഘാനി നഗറിലെ ബി.ജെ. മെഡിക്കൽ കോളജ് ബോയ്സ് ഹോസ്റ്റലിനു പുറത്തെ പൊലീസ് ബാരിക്കേഡിനു മുന്നിൽ വിങ്ങിപ്പൊട്ടി നിന്ന് ബാബി ബൈഗൽ ഇതു പറയുമ്പോൾ കേട്ടുനിൽക്കുന്നവരുടെയും ഉള്ളുപൊള്ളി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഒൻപതാം ക്ലാസുകാരനായ ഇവരുടെ ചെറുമകൻ ആകാശുമുണ്ടായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണു ശരീരം കണ്ടെത്തിയത്.
ന്യൂഡൽഹി ∙ ഇറാൻ വ്യോമ മേഖല അടച്ചതോടെ വിമാന സർവീസുകൾ താളംതെറ്റി. എയർ ഇന്ത്യയുടെ 16 രാജ്യാന്തര സർവീസുകൾ വഴി തിരിച്ചു വിടേണ്ടി വന്നു. ചിലതു പുറപ്പെട്ട വിമാനത്താവളങ്ങളിലേക്കു മടങ്ങുകയോ മറ്റിടങ്ങളിൽ ഇറക്കുകയോ ചെയ്തു. ലണ്ടൻ – മുംബൈ വിമാനം വിയന്നയിലേക്കു വഴിതിരിച്ചുവിട്ടു. ന്യൂയോർക്ക്, വാഷിങ്ടൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലേക്കു മടങ്ങി. ടൊറന്റോ–ഡൽഹി, ഷിക്കാഗോ–ഡൽഹി, നെവാർക്–ഡൽഹി, ഡൽഹി–വാഷിങ്ടൻ സർവീസുകളെയും പ്രശ്നങ്ങൾ ബാധിച്ചു. ടിക്കറ്റ് റദ്ദായവർക്കു പൂർണ റീഫണ്ടും, സൗജന്യ റീഷെഡ്യൂളിങ്ങും അനുവദിച്ചു. മറ്റുള്ളവർക്കു പകരം വിമാനസൗകര്യം ലഭ്യമാക്കും.
തിരുവനന്തപുരം∙ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ (ഇവിഎം) വിശ്വാസ്യത സംബന്ധിച്ച് വ്യാപകമായ രീതിയില്‍ ബോധവല്‍ക്കരണം നടത്താന്‍ ഒരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. ഇതു സംബന്ധിച്ചുള്ള കോടതി വിധികളും ഇവിഎം പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ അനുഭവങ്ങളും ഉള്‍പ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കണം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ദേശീയതലത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
അഹമ്മദാബാദ്∙ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നു വീണ സ്ഥലത്തെ അന്തരീക്ഷ താപനില 1000 ഡിഗ്രി സെൽഷ്യസായി ഉയർന്നതായി റിപ്പോർട്ട്. ഇത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കിയതായി അധികൃതർ പിടിഐയോട് പറഞ്ഞു. വിമാനത്തിന്റെ ഇന്ധനടാങ്ക് തീപിടിച്ച് പൊട്ടിത്തെറിച്ചപ്പോൾ തന്നെ താപനില 1000 ഡിഗ്രി സെൽഷ്യസായി പെട്ടെന്ന് ഉയർന്നു. അഗ്നിപർവതത്തിൽനിന്ന് പുറത്തേക്കു വരുന്ന ലാവയ്ക്ക് സമാനമായ ചൂടാണ് ഉണ്ടായത്. 1140–1170 ഡിഗ്രി സെൽഷ്യസ് ചൂടാണ് ലാവയ്ക്ക്. ഇങ്ങനെയൊരു സാഹചര്യത്തെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് രക്ഷാദൗത്യത്തിൽ പങ്കാളിയായ എസ്ഡിആർഎഫ് ഓഫിസർ പറഞ്ഞു. 1.25 ലക്ഷം ലീറ്റർ ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്.
ന്യൂഡൽഹി∙ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8, 9 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. റീജണൽ ഡിജിസിഎ ഓഫിസുമായി സഹകരിച്ചാണ് പരിശോധന നടത്തേണ്ടത്. ജൂൺ 15ന് ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് ഒറ്റത്തവണ പരിശോധന നടത്തണം:
അഹമ്മദാബാദ്∙ ‘‘ഞാൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിയില്ല. കുറച്ചു നേരത്തേക്ക്, ഞാൻ മരിക്കാൻ പോകുകയാണെന്ന് കരുതി. പക്ഷേ ഞാൻ കണ്ണുതുറന്നപ്പോളാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്. ഞാൻ സീറ്റ് ബെൽറ്റ് തുറന്ന് അവിടെ നിന്ന് ഇറങ്ങി. കൺമുന്നിൽ വച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ ...’’ – വിമാനപകടത്തിന്റെ ജീവനോട രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേഷിന്റെ വാക്കുകളാണിത്. അവിശ്വസനീയം എന്ന് മാത്രമെ വിശ്വാസിന്റെ രക്ഷപ്പെടലിനെ വിവരിക്കാൻ സാധിക്കുകയുള്ളൂ.
അഹമ്മദാബാദ്∙ എയർ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം തകർന്ന് 242 പേർ മരിച്ച അഹമ്മദാബാദ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. വിമാനം തകർന്നു വീണ ബി.ജെ.മെഡിക്കൽ കോളജ് വളപ്പും പ്രധാനമന്ത്രി സന്ദർശിച്ചു. വിമനത്താവളത്തിനg തൊട്ടടുത്താണ് മെഡിക്കല്‍ കോളജ്.
വിമാനദുരന്തത്തിൽ മരിച്ചവരിൽ തീരാനോവായി ഖുശ്ബുവും. രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അറബ സ്വദേശിനിയായ ഖുശ്ബു (21) തന്റെ ഭർത്താവിനെ കാണാനായാണ് ലണ്ടനിലേക്കു പുറപ്പെട്ടത്. ഈ വർഷം ജനുവരിയിലായിരുന്നു വിപുലുമായുള്ള ഖുശ്ബുവിന്റെ വിവാഹം. വിവാഹത്തിനു പിന്നാലെ ലണ്ടനിലേക്കു പോയ വിപുലിനെ കാണാനാണ് 5 മാസങ്ങൾക്കു ശേഷം ഖുശ്ബു യാത്ര തിരിച്ചത്.
ഇസ്രയേൽ-ഇറാൻ സംഘർഷം രാജ്യാന്തര തലത്തിലുള്ള വ്യോമഗതാഗതത്തെ ബാധിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും മധ്യേഷ്യൻ സംഘർഷം ബാധിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
ഭാര്യയുമായി വഴക്കിട്ട ശേഷം 4 മക്കളുമായി യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ബിഹാർ സ്വദേശി മനോജ് മഹാതോ (45), മക്കളായ പവൻ (10), കാരു (9), മുരളി (5), ചോട്ടു (3) എന്നിവരാണു മരിച്ചത്.
Results 1-25 of 10000