‘ഈ ദുഃഖം വാക്കുകളാൽ വിവരിക്കാനാകില്ല’: അഹമ്മദാബാദ് വിമാനത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി മോദി

Mail This Article
അഹമ്മദാബാദ്∙ എയർ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം തകർന്ന് 242 പേർ മരിച്ച അഹമ്മദാബാദ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. വിമാനം തകർന്നു വീണ ബി.ജെ.മെഡിക്കൽ കോളജ് വളപ്പും പ്രധാനമന്ത്രി സന്ദർശിച്ചു. വിമനത്താവളത്തിനg തൊട്ടടുത്താണ് മെഡിക്കല്‍ കോളജ്. മെഡിക്കൽ കോളജ് വളപ്പിലെ കെട്ടിടത്തിലേക്ക് വിമാനം വീണ് പരുക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദർശിച്ചു. വിമാന ദുരന്തത്തിൽ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാറിനെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ടാറ്റ ഗ്രൂപ്പ് ചെയർമാൻ, സിഇഒ എന്നിവരുമായും വിമാനത്താവളത്തിൽ ചർച്ച നടത്തി.
‘‘അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ എല്ലാവരും അതീവ ദുഃഖിതരാണ്. അപ്രതീക്ഷിതമായും ഹൃദയം തകർക്കുന്ന രീതിയിലും ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടത് വാക്കുകളാൽ വിവരിക്കാനാവില്ല. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു’’–പ്രധാനമന്ത്രി സമൂഹമാധ്യമത്തിലെ സന്ദേശത്തിൽ പറഞ്ഞു