-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
പകരംവയ്ക്കാനാവാത്ത സ്നേഹം, അതാണവരുടെ കരുത്തും കരുതലും. പക്ഷേ കേൾക്കേണ്ടിവരുന്നതോ കരളുകരയിക്കും ചോദ്യങ്ങൾ. ‘ആഹ് നീയൊക്കെ ഇപ്പോഴും വള്ളിയിൽ തൂങ്ങിയാണോ വരുന്നേ?’, ‘അല്ല, പ്രേം നസീർ മരിച്ചതൊക്കെ നിങ്ങൾ അറിഞ്ഞായിരുന്നോ?’, ‘ഇന്ത്യയ്ക്കു സ്വാതന്ത്ര്യമൊക്കെ കിട്ടി കേട്ടോ...’ എന്നിങ്ങനെ നാട്ടുകാര്യങ്ങളൊന്നും അറിയാറില്ലെന്ന മുൻധാരണയോടെയുള്ള ചില ‘തമാശച്ചോദ്യങ്ങൾ’ സ്ഥിരമായി കേൾക്കേണ്ടി വന്നവർ, ഇപ്പോഴും കേൾക്കുന്നവർ. മറുപടിയൊന്നുമില്ലാതെ വെളുക്കെച്ചിരിച്ച് പ്രതികരണം അവസാനിപ്പിക്കും അവരിൽ പലരും. അതിനേ അവർക്കുപറ്റൂ, അത്രയേറെ നിഷ്കളങ്കരാണവർ.
പരിഷ്കാരങ്ങൾ വൈകി മാത്രം എത്തിച്ചേരുന്ന ചില നാട്ടിടങ്ങളുണ്ട്, അവിടെ പുരോഗമന ചിന്തകൾ അത്രകണ്ട് പരിചയമില്ലാത്ത ചില ആളുകളുമുണ്ട്. നഗരത്തിന്റെ തിരക്കുകളിലേക്കെത്തുമ്പോൾ മാത്രം പല കാര്യങ്ങളും കേട്ടുപരിചയിക്കുന്ന, കണ്ടറിയുന്ന, പരീക്ഷിച്ചു നോക്കുന്ന നിഷ്കളങ്കരായ ഒരുപറ്റം മനുഷ്യർ. അവർക്കിടയിൽ പക്ഷേ അളവും അതിരുമില്ലാത്ത സ്നേഹമുണ്ട്, കളങ്കമില്ലാത്ത കരുതലുണ്ട്, പങ്കുവയ്ക്കലിന്റെ ഹൃദയമുണ്ട്, മനസ്സിലാക്കലിന്റെ നന്മയുണ്ട്.
-
-
-
-
-
-
-
-
3kip53uu2g0bsmbu4j22p2hc1f