Activate your premium subscription today
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. എല്ലാ കണ്ണുകളും വിവിധ തലത്തിൽ നടത്തുന്ന അന്വേഷണത്തിൽ കേന്ദ്രീകരിച്ചാണ്. സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വിമാനത്തിലും വിമാനത്താവളങ്ങളിലും സ്ഥാപിച്ച വിവിധ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുന്നതിൽനിന്ന് ചില സൂചനകൾ ലഭിക്കുന്നു. ഫ്ലൈറ്റ് റഡാറിൽനിന്നു ലഭിച്ച വിവരങ്ങൾ അടക്കം നൽകുന്ന സൂചനകൾ എന്താണ്? വിമാനത്തിന് പറക്കാൻ ആവശ്യമായ ശക്തി (പവർ) ലഭിച്ചില്ലെന്ന് സംശയിക്കണമെന്ന് അമൃത്സർ എയർപോർട്ട് ഡയറക്ടറായും എടിസി ഇൻചാർജ് ആയും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ എടിസി ഇൻ ചാർജായും വെസ്റ്റേൺ റീജനിലെ 36 എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവളങ്ങളുടെ ജനറൽ മാനേജറായും പ്രവർത്തിച്ച വി.എസ്.പി.ചിൻസൻ പറയുന്നു. ‘‘വിമാനദുരന്തത്തിന് മുൻപ് വിമാനം റൺവേ മുഴുവൻ ഓടിത്തീർത്താണ് ടേക്ക് ഓഫിന് ശ്രമിച്ചതെന്ന കാര്യം വ്യക്തമാണ്. ഇത്രയും ഓടിയതുതന്നെ ടേക്ക് ഓഫിനുള്ള പവർ ലഭിക്കാനായിരുന്നെന്നത് വ്യക്തം. അപകടത്തിന് മുൻപ് വിമാനത്തിലെ കോക്പിറ്റിലേത് അസാധാരണമായ അന്തരീക്ഷമായിരിക്കും. ‘ഡ്രാഗ്’ സംഭവിച്ചാൽ പിന്നെ വിമാനത്തെ ഉയർത്തിക്കൊണ്ടുവരിക ദുഷ്കരമാണ്’’– വ്യോമയാന മേഖലയിൽ 35 വർഷത്തെ അനുഭവ സമ്പത്തുള്ള ചിൻസന്റെ വാക്കുകൾ. ഇതുവരെ ലഭിച്ച വിവരങ്ങൾ, അവ നൽകുന്ന സൂചനകൾ എന്നിവയെല്ലാം മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കു വയ്ക്കുകയാണ് ചിൻസൻ. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വരുന്നതോടെ
‘‘ഇസ്രയേൽ ആക്രമണത്തിനെതിരായ ഇറാന്റെ പ്രതികാരം മുൻകാല ആക്രമണങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തവും വിനാശകരവുമായിരിക്കും’’. ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ (ഐആർജിസി) കമാൻഡർ ഹുസൈൻ സലാമി മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത് ജൂൺ 12ന്. ഇറാൻ ആണവ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സലാമിയുടെ ഈ മുന്നറിയിപ്പ്. എന്നാൽ മണിക്കൂറുകൾക്കകം, ജൂൺ 13ന് വെള്ളിയാഴ്ച ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ സലാമി കൊല്ലപ്പെട്ടു. 13നു പുലർച്ചെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ
ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കു പറന്നുയർന്നതിനു തൊട്ടുപിന്നാലെ അഹമ്മദാബാദിൽ തകർന്നു വീണു തീഗോളമായി മാറിയ എയർ ഇന്ത്യയുടെ 787-8 ഡ്രീംലൈനർ ദുരന്തം ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ അപകടമായി മാറിയിരിക്കുകയാണ്. ജൂൺ 13 വരെയുള്ള കണക്കനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന 241 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കാര്യക്ഷമതയ്ക്ക് പേരുകേട്ട, സുഖസൗകര്യങ്ങളിൽ രാജ്യാന്തര നിലവാരം പുലർത്തുന്ന, അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ബോയിങ്ങിന്റെ സൽപ്പേരിനു കോട്ടം തട്ടുന്നതാണ് തുടർച്ചയായി സംഭവിക്കുന്ന ഇത്തരം അപകടങ്ങൾ. ബോയിങ് കമ്പനിയുടെ വിമാനങ്ങൾ
അഹമ്മദാബാദ് ദുരന്തത്തോടെ വീണ്ടും പ്രതിക്കൂട്ടിലേക്കു പോകുകയാണ് ബോയിങ് കമ്പനി. ഇത് ആദ്യമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ബോയിങ്ങിനു ശനിദശയാണ്. ബോയിങ് മുൻ എൻജിനീയർമാരായ സാം സാലെപോർ, റിച്ചഡ് ക്യുവസ് എന്നിവർ ബോയിങ് 787, 777 വിമാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് 2024ൽ പറഞ്ഞതും തുടർന്ന് അമേരിക്കയിൽ നടക്കുന്ന നിയമയുദ്ധവും ഇപ്പോൾ ചർച്ച ചെയ്യേണ്ടതാണ്. അതുപോലെത്തന്നെ അഹമ്മദാബാദ് അപകടവും. 2024ൽ ഡ്രീംലൈനർ 787-9 വിമാനത്തിനു സംഭവിച്ച അപകടവും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും ഇപ്പോള് സജീവമാകുകയാണ്. 2024 മാർച്ച് 11ന് സിഡ്നിയിൽനിന്ന് ന്യൂസീലൻഡിലെ ഓക്ലൻഡ് വഴി ചിലെ തലസ്ഥാനമായ സാൻറിയാഗോയിലേയ്ക്കു പറക്കുകയായിരുന്ന ലതാം എയർലൈൻസ് വിമാനം ആകാശത്തുവച്ച് 300 അടി താഴേയ്ക്ക് പതിച്ചു. 41,000 അടി മുകളിൽവച്ചായിരുന്നു ഇത്. പക്ഷേ പെട്ടെന്ന് സമനില വീണ്ടെടുത്ത് വിമാനം ലക്ഷ്യത്തിലെത്തി. ഓക്ലൻഡിൽ യാത്ര അവസാനിപ്പിക്കുകയാണ് ചെയ്തത്. ആളപായമുണ്ടായില്ലെങ്കിലും 263 യാത്രക്കാരിൽ 50 പേർക്ക് സാരമായി പരുക്കേറ്റു. പൈലറ്റിന്റെ സീറ്റ് മാറിപ്പോയപ്പോൾ അറിയാതെ റോക്കർ സ്വിച്ചിൽ കൈ വീഴുകയും കോക് പിറ്റിലെ എല്ലാ നിയന്ത്രണ സംവിധാനങ്ങളും നിലയ്ക്കുകയും ചെയ്തു എന്നായിരുന്നു ബോയിങ് വിശദീകരിച്ചത്. എന്തുകൊണ്ടോ ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്ന് വിമാനം
ബിസിനസും രാഷ്ട്രീയവും അവയുടെ നിഗൂഢബന്ധങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ കഥ പോലെയായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സൗഹൃദം. കുറച്ചു വർഷങ്ങൾക്കു മുൻപ്, സിലിക്കൻവാലിയിലെ ശതകോടീശ്വരൻമാരിൽ ഒരാൾ മാത്രമായിരുന്നു, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും എക്സ് അടക്കമുള്ള കമ്പനികളുടെ തലവനുമായ മസ്ക്. ‘ഹാഫ് റിപ്പബ്ലിക്കൻ, ഹാഫ് ഡെമോക്രാറ്റ്’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, മനുഷ്യരാശിയുടെ തലവരതന്നെ മാറ്റുന്ന അസാധാരണ സ്വപ്നങ്ങളുള്ള ഒരു വമ്പൻ കച്ചവടക്കാരൻ. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും അദ്ദേഹം വൻ തുകകൾ സംഭാവന നൽകി. എന്നാൽ കോവിഡ്
ജിഡിപിയുടെ (GDP- Gross Domestic Product) മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. ജപ്പാനെ മറികടന്നിട്ടില്ല, എന്നാൽ 2025ൽതന്നെ മറികടക്കുമെന്ന് വിശദീകരിച്ച് നിതി ആയോഗ് അംഗമായ അരവിന്ദ് വിർമാനിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ചിലർ ജപ്പാനെ ജിഡിപിയിൽ മറികടന്നാലും ആളോഹരി വരുമാനത്തിൽ (per capita income) ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വാദവുമായി സമൂഹമാധ്യമങ്ങളിലും മറ്റും കളംനിറഞ്ഞിട്ടുമുണ്ട്. 2014ൽ മൊത്ത ആഭ്യന്തര ഉൽപാദന (GDP) മൂല്യത്തിൽ ഇന്ത്യയുടെ സ്ഥാനം 10 ആയിരുന്നു. തുടർന്ന് 10 വർഷത്തിനിടെ ഇന്ത്യ മറികടന്നത് ബ്രസീൽ, കാനഡ, ഇറ്റലി, ഫ്രാൻസ്, റഷ്യ, യുകെ എന്നീ വമ്പന്മാരെ. നിലവിൽ 3.9 ലക്ഷം കോടി (ട്രില്യൻ) ഡോളർ മൂല്യവുമായി ഇന്ത്യ 5-ാം സ്ഥാനത്തും 4.02 ട്രില്യൻ ഡോളർ മൂല്യവുമായി ജപ്പാൻ 4-ാം സ്ഥാനത്തുമാണ്. 2025ന്റെ അവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് രാജ്യാന്തര നാണയനിധി (IMF) പറഞ്ഞത്. അതായത്, ഇന്ത്യയുടെ ജിഡിപി മൂല്യം