Activate your premium subscription today
‘നമസ്തേ, ഞാൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ്.’ രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള തന്റെ ചരിത്ര യാത്രയ്ക്ക് മുന്നോടിയായി സ്വയം പരിചയപ്പെടുത്തുമ്പോൾ ആ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം അഭിമാനത്താൽ പ്രകാശിതമായിരുന്നു. 15 വർഷമായി പോർവിമാന പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ശുഭാംശു ശുക്ല ബഹിരാകാശവും കീഴടക്കാനൊരുങ്ങുമ്പോൾ അഭിമാനക്കൊടുമുടിയേറുന്നത് ഇന്ത്യയും. ആക്സിയോം-4 (ആക്സ്-4) ദൗത്യത്തിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ കൂടിയാണ് ശുഭാംശു. നാലു പതിറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയിലൂടെ ചരിത്രംകുറിക്കാൻ പോകുന്നത്. വലിയൊരു സ്വപ്നദൗത്യവുമായി ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് തിരിക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയ്ക്കും ഐഎസ്ആർഒയ്ക്കും ഒപ്പം 140 കോടി ഇന്ത്യയ്ക്കാർക്കും ഇത് വൻ പ്രതീക്ഷകളുടെ യാത്ര കൂടിയാണ്, ഒപ്പം ശാസ്ത്ര ലോകത്തിനും. ‘2024 എനിക്ക് വലിയൊരു മാറ്റത്തിന്റെ വർഷമായിരുന്നു, ആ ആവേശം വിവരിക്കാൻ വാക്കുകളില്ല. ഇതുവരെയുള്ള യാത്ര അദ്ഭുതകരമായിരുന്നു, പക്ഷേ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഞാൻ ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ സാങ്കേതിക ഉപകരണങ്ങൾ മാത്രമല്ല, കോടിക്കണക്കിന് ഹൃദയങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒപ്പം വഹിക്കുന്നത്. ശരിക്കു പറഞ്ഞാൽ ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള ഒരു പാലമായി ഞാൻ എന്നെത്തന്നെ കാണുന്നു. ദൗത്യ വിജയത്തിനായി എല്ലാവരും പ്രാർഥിക്കണം,’ എന്നാണ് യാത്രയ്ക്കു മുന്നോടിയായി ശുഭാംശു പറഞ്ഞത്. എന്താണ് ആക്സിയോം–4 (ആക്സ്-4) ദൗത്യം?
ഇതു വായിക്കുന്ന ചങ്ങാതി, നിങ്ങളാദ്യം കണ്ട സിനിമ ഓർമയുണ്ടോ? ആദ്യത്തെ മമ്മൂട്ടി? ആദ്യത്തെ മോഹൻലാൽ? ആദ്യത്തെ ഇടി കണ്ടു കിടുങ്ങിയത്? ആദ്യത്തെ തിരശ്ശീലത്തമാശ കേട്ടു പൊട്ടിച്ചിരിച്ചത്? ആദ്യത്തെ സങ്കടം കണ്ണിൽ പാട വീഴ്ത്തിയത്? ആദ്യത്തെ സിനിമാ തിയറ്റർ? ഇനി ചോദിക്കട്ടെ: നിങ്ങൾ ഒരിക്കൽ കണ്ടുകൊണ്ടിരുന്ന, ഇപ്പോഴില്ലാത്ത സിനിമാശാലകളുടെ ആ പട്ടികയിലെ അവസാനത്തെ തിയറ്റർ ഏതാണ്? നാളെ പൂട്ടാനിരിക്കുന്ന സിനിമാശാലയിൽനിന്ന് ഇന്നത്തെ ഒടുവിലത്തെ കളി കണ്ടിട്ടുണ്ടോ? ദ് ലാസ്റ്റ് ഷോ! സ്ക്രീനിലെ വെളിച്ചം അവസാനമായി കെട്ട ആ സിനിമാശാലയിൽനിന്ന് അവസാനത്തെ പ്രേക്ഷകനോ പ്രേക്ഷകയോ ആയി ഇറങ്ങിവന്നിട്ടുണ്ടോ? പിന്നിലേക്കു നോക്കാതെ നടന്നിട്ടുണ്ടോ? ആ മരണത്തിൽ കരച്ചിൽ വന്നിട്ടുണ്ടോ? നമ്മുടെയൊക്കെ ഓർമകളുടെ കൊട്ടകയിൽ ഇതിനകം എത്രയോ സിനിമകൾ അവസാന കളി തീർത്തിരിക്കുന്നു!
‘ഉപഭോക്താക്കളോട് അവർക്കെന്താണു വേണ്ടതെന്നു ചോദിച്ച് അത് നിർമിച്ചു നൽകിയിട്ടു കാര്യമില്ല. അവര് ആവശ്യപ്പെട്ടത് നിങ്ങൾ നിർമിച്ചു വരുമ്പോഴേക്കും അവരുടെ ആവശ്യം മാറിയിട്ടുണ്ടാകും; അപ്പോൾ പുതിയ എന്തെങ്കിലുമായിരിക്കും അവർക്കു വേണ്ടത്’ - ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഈ വാക്കുകൾ കമ്പനിയുടെ പുതിയ അമരക്കാരുടെയും വിജയമന്ത്രമായിരിക്കണമല്ലോ! അതുകൊണ്ടായിരിക്കണം വാർഷിക ഡവലപ്പർ കോൺഫറൻസില് (The Apple Worldwide Developers Conference 2025) ഇത്രയേറെ ‘പുതിയ’ കാര്യങ്ങൾ ആപ്പിൾ കൊണ്ടുവന്നത്. വർഷങ്ങളായി മാറാതിരുന്ന പലതും മാറിയിരിക്കുന്നു. അതിൽ പേരിലെ ചെറുമാറ്റം മുതൽ സോഫ്റ്റ്വെയറിലെയും ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും വരെ മാറ്റമുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് വാർഷിക ഡവലപ്പർ കോൺഫറൻസില് (WWDC2025) ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്? എന്തെല്ലാമാണ് സാങ്കേതികതയിലെ പ്രധാന മാറ്റങ്ങൾ? അപ്ഡേഷനുകൾ എന്നു മുതൽ ലഭ്യമാകും? ഡവലപ്പർമാർക്കായി പുതിയ എന്തെല്ലാം സംവിധാനങ്ങളാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്?
പ്ലസ്ടു പരീക്ഷാ ഫലം പുറത്തുവന്നതിനു പിന്നാലെ ഏറെ തയാറെടുത്ത് എഴുതിയ എൻട്രൻസ് പരീക്ഷകളുടെ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പ്രധാനപ്പെട്ട എൻട്രൻസ് പരീക്ഷകളെല്ലാം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥയിൽ 12–ാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളിൽ നല്ലൊരു പങ്കും ഇപ്പോൾ ആലോചിക്കുന്നത്, അടുത്തത് ഏത് കോഴ്സ് എന്നായിരിക്കും. മാതാപിതാക്കൾക്കുമുണ്ടാകും കുട്ടിയുടെ ഭാവി സംബന്ധിച്ച ആശയക്കുഴപ്പം. പല കുട്ടികളും ഇതിനോടകം മറ്റു ചില കോഴ്സുകളിൽ പ്രവേശിച്ചിട്ടുമുണ്ടാവും. അതോടെ ആശങ്കയേറും. വിദ്യാർഥികളുടെ ഭാവിയിലേക്കുള്ള നിർണായക വഴിമാറ്റമാണ് പ്ലസ്ടുവിനു ശേഷം സംഭവിക്കുന്നത്. എങ്ങനെ ഓരോരുത്തരുടെയും അഭിരുചിക്കു ചേർന്ന നല്ലൊരു കോഴ്സ് തിരഞ്ഞെടുക്കാം? അതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? തിരഞ്ഞെടുക്കാൻ പറ്റിയ കോഴ്സുകൾ ഏതൊക്കെയാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ സംഘടിപ്പിച്ചത്. ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും അവരുടെ സംശയങ്ങളുന്നയിക്കുകയും ചെയ്തു. വിദ്യാഭ്യാസ വിദഗ്ധനും കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ അവയ്ക്കു നൽകിയ മറുപടിയിലേക്ക്, നിങ്ങളുടെ ഭാവി മികച്ചതാക്കാനുള്ള പ്ലാനിങ്ങിലേക്ക്...
ബിസിനസും രാഷ്ട്രീയവും അവയുടെ നിഗൂഢബന്ധങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ കഥ പോലെയായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സൗഹൃദം. കുറച്ചു വർഷങ്ങൾക്കു മുൻപ്, സിലിക്കൻവാലിയിലെ ശതകോടീശ്വരൻമാരിൽ ഒരാൾ മാത്രമായിരുന്നു, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും എക്സ് അടക്കമുള്ള കമ്പനികളുടെ തലവനുമായ മസ്ക്. ‘ഹാഫ് റിപ്പബ്ലിക്കൻ, ഹാഫ് ഡെമോക്രാറ്റ്’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, മനുഷ്യരാശിയുടെ തലവരതന്നെ മാറ്റുന്ന അസാധാരണ സ്വപ്നങ്ങളുള്ള ഒരു വമ്പൻ കച്ചവടക്കാരൻ. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും അദ്ദേഹം വൻ തുകകൾ സംഭാവന നൽകി. എന്നാൽ കോവിഡ്
ജിഡിപിയുടെ (GDP- Gross Domestic Product) മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. ജപ്പാനെ മറികടന്നിട്ടില്ല, എന്നാൽ 2025ൽതന്നെ മറികടക്കുമെന്ന് വിശദീകരിച്ച് നിതി ആയോഗ് അംഗമായ അരവിന്ദ് വിർമാനിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ചിലർ ജപ്പാനെ ജിഡിപിയിൽ മറികടന്നാലും ആളോഹരി വരുമാനത്തിൽ (per capita income) ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വാദവുമായി സമൂഹമാധ്യമങ്ങളിലും മറ്റും കളംനിറഞ്ഞിട്ടുമുണ്ട്. 2014ൽ മൊത്ത ആഭ്യന്തര ഉൽപാദന (GDP) മൂല്യത്തിൽ ഇന്ത്യയുടെ സ്ഥാനം 10 ആയിരുന്നു. തുടർന്ന് 10 വർഷത്തിനിടെ ഇന്ത്യ മറികടന്നത് ബ്രസീൽ, കാനഡ, ഇറ്റലി, ഫ്രാൻസ്, റഷ്യ, യുകെ എന്നീ വമ്പന്മാരെ. നിലവിൽ 3.9 ലക്ഷം കോടി (ട്രില്യൻ) ഡോളർ മൂല്യവുമായി ഇന്ത്യ 5-ാം സ്ഥാനത്തും 4.02 ട്രില്യൻ ഡോളർ മൂല്യവുമായി ജപ്പാൻ 4-ാം സ്ഥാനത്തുമാണ്. 2025ന്റെ അവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് രാജ്യാന്തര നാണയനിധി (IMF) പറഞ്ഞത്. അതായത്, ഇന്ത്യയുടെ ജിഡിപി മൂല്യം