Activate your premium subscription today
വിശ്വസാഹിത്യത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ആത്മകഥ ബെർട്രാൻഡ് റസലിന്റെതായിരുന്നു. (Bertrand Russell: Autobiography). 1967ൽ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച റസലിന്റെ ആത്മകഥ 1975 ലാണ് ആദ്യമായി വായിച്ചത്. പിന്നീടു പലതവണ ആവർത്തിച്ചു വായിച്ചു.
വത്തിക്കാൻ സിറ്റി ∙ ആഗോള സന്യാസിനി സഭകളുടെ വത്തിക്കാൻ ഓഫിസ് (ഡികാസ്റ്ററി) സെക്രട്ടറിയായി സിസ്റ്റർ ടിസിയാന മെർലെറ്റിയെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പാപ്പാപദവി ഏറ്റെടുത്തശേഷമുള്ള ആദ്യ നിയമനമാണിത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനിസഭയുടെ മുൻ സുപ്പീരിയർ ജനറലും കാനൻ നിയമ വിദഗ്ധയുമാണു മെർലെറ്റി. ഈ കാര്യാലയത്തിന്റെ പ്രഥമ വനിതാ അധ്യക്ഷയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച സിസ്റ്റർ സിമോണ ബ്രംബില്ല കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന പദവിയാണിത്. സാൻ ഡിയേഗോയിലെ ബിഷപ് ആയി സഹായമെത്രാൻ മൈക്കൽ ഫാമിനെ (58) നിയമിച്ചു. വിയറ്റ്നാമിലെ ഡാ നാങിൽ ജനിച്ചയാളാണു മൈക്കൽ ഫാം.
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18ന് രാവിലെ 10ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ആഘോഷമായ കുർബാനയോടെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
ലിയോ പതിനാലാമൻ മാർപാപ്പയെ അദ്ദേഹം കർദിനാളായിരുന്ന കാലംമുതൽ എനിക്കു പരിചയമുണ്ട്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അദ്ദേഹത്തെ ആശ്ലേഷിച്ച് അഭിനന്ദിക്കാൻ കർദിനാൾമാർക്ക് അവസരമുണ്ടായിരുന്നു. പിന്നീടു രാത്രി എട്ടരയോടെ സാന്താ മാർത്തയിൽ അത്താഴം. ഭക്ഷണത്തിനു മുൻപുള്ള പ്രാർഥനയ്ക്കു നേതൃത്വം നൽകിയതു പാപ്പയായിരുന്നു.
കേരളത്തിലെ ക്രൈസ്തവ മതവിശ്വാസികളിൽ ബഹുഭൂരിപക്ഷത്തേയും കത്തോലിക്ക സഭാ വിശ്വാസികളാക്കിയ ഉദയംപേരൂർ സുന്നഹദോസ് സംഘടിപ്പിച്ചത് ഒരു അഗസ്തീനിയൻ സഭാ സമൂഹക്കാരനായിരുന്നു. അന്നത്തെ ഗോവ ആർച്ച് ബിഷപ് അലെക്സിസ് ഡെ മെനസിസ്. പുതിയ മാർപാപ്പ ലിയോ പതിനാലാമനെ ആർച്ച് ബിഷപ്പ് അലെക്സിന്റെ പിൻഗാമിയായി വിശേഷിപ്പിക്കാമെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സാക്ഷ്യപ്പെടുത്തുന്നു. 2 മാർപാപ്പമാരാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. അവരിൽ ജോൺ പോൾ രണ്ടാമൻ കേരളവും സന്ദർശിച്ചു. എന്നാൽ മാർപാപ്പയാകുന്നതിനും മുന്നേ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒഎസ്എ) സഭാസമൂഹക്കാരനായ ലിയോ പതിനാലാമൻ 2 തവണ കേരളത്തിലെത്തി. അങ്ങനെ നോക്കുമ്പോൾ പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ച് കൂടുതൽ പ്രത്യേകതകൾ നിറഞ്ഞതാകുന്നു. ∙ ഒപ്പമിരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി... പുതിയ മാർപാപ്പയായി അഗസ്തീനിയൻ സഭയിൽ നിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രൊവോസ്ത് തിരഞ്ഞെടുക്കപ്പെടുമെന്ന് തങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നതായാണ് ഇന്ത്യയിലെ സഭാ നേതൃത്വം പറയുന്നത്. ബിഷപ്പുമാരെ നിയമിക്കുന്നതിനും പരിശീലനം നൽകുന്നതിനും നേതൃത്വം നൽകുന്ന പ്രധാനപ്പെട്ട പദവിയിലുള്ള കർദിനാളായിരുന്നു അദ്ദേഹം എന്നതിനാലായിരുന്നു ഇത്.
പുതിയ പാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ മലയാളി ബന്ധമുള്ള മലേഷ്യൻ കർദിനാളും വോട്ടുചെയ്തു. തൃശൂർ ഒല്ലൂരിൽ നിന്ന് 1900 ൽ മലേഷ്യയിൽ കുടിയേറിയ കുടുംബത്തിൽ നിന്നുള്ള കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസാണു വോട്ടുചെയ്തത്.
ഇന്ത്യക്കാർ കർദിനാൾ പദവിയിലെത്തിയിട്ട് 72 വർഷം. അന്നു മുതലുള്ള ഏഴാമത്തെ പേപ്പൽ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ജോൺ 23–ാമൻ (കോൺക്ലേവ് തീയതി: 1958 ഒക്ടോബർ 25– 28), പോൾ 6–ാമൻ (1963 ജൂൺ 19- 21), ജോൺ പോൾ ഒന്നാമൻ (1978 ഓഗസ്റ്റ് 25, 26), ജോൺ പോൾ രണ്ടാമൻ (1978 ഒക്ടോബർ 14– 16), ബനഡിക്ട് 16–ാമൻ (2005 ഏപ്രിൽ 18,19), ഫ്രാൻസിസ് (2013 മാർച്ച് 12,13) എന്നീ മാർപാപ്പമാരുടെ തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാർക്ക് പങ്കാളിത്തമുണ്ടായിരുന്നു.
പുതിയ മാർപാപ്പ ലിയോ പതിനാലാമൻ എന്ന പേരു സ്വീകരിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഉയർന്നു വരുന്നത് ലിയോ പതിമൂന്നാമന്റെ പേരും ചെറുപുഷ്പ മിഷൻ ലീഗിന്റെ ആപ്തവാക്യവും.
എഴുതിത്തയാറാക്കിയ പ്രസംഗവുമായാണ് ലിയോ പതിനാലാമൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തിയത്. അതൊരു പുതുമയായിരുന്നു. എല്ലാവർക്കും സമാധാനം ആശംസിച്ചുകൊണ്ടു തുടങ്ങുന്നതിന് അദ്ദേഹം കാരണം പറഞ്ഞു: ‘‘ഉത്ഥിതനായ ക്രിസ്തുവിന്റെ ആദ്യ വാക്കുകൾ അവയായിരുന്നു’’.
പ്രാർഥനയോടെ ആഗോള കത്തോലിക്കാ സഭയും പ്രതീക്ഷയോടെ ലോകമാകെയും കാത്തിരുന്ന സന്തോഷവാർത്ത എത്തിക്കഴിഞ്ഞു: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് ഇനി വിശ്വാസികളുടെ ഇടയൻ. യുഎസിൽനിന്നു കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളെന്ന ചരിത്രമുദ്രയും നിയുക്ത മാർപാപ്പയ്ക്കൊപ്പമുണ്ട്.
വത്തിക്കാൻ സിറ്റി ∙ നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് 267–ാമത്തെ മാർപാപ്പയെയാണ്. എന്നാൽ ഇന്ത്യ സന്ദർശിച്ചത് ആകെ 2 പാപ്പമാർ മാത്രം. കേരളം സന്ദർശിച്ചത് ഒരേയൊരു മാർപാപ്പ– ജോൺ പോൾ രണ്ടാമൻ. പോൾ ആറാമനാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ച പാപ്പ; 1964 ൽ മുംബൈയിലാണ് അദ്ദേഹമെത്തിയത്.
വത്തിക്കാൻ സിറ്റി ∙ ഇന്ത്യക്കാർ കർദിനാൾ പദവിയിലെത്തിയിട്ട് 72 വർഷം. അന്നു മുതലുള്ള ഏഴാമത്തെ പേപ്പൽ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ജോൺ 23–ാമൻ (കോൺക്ലേവ് തീയതി: 1958 ഒക്ടോബർ 25– 28), പോൾ 6–ാമൻ (1963 ജൂൺ 19- 21), ജോൺ പോൾ ഒന്നാമൻ (1978 ഓഗസ്റ്റ് 25, 26), ജോൺ പോൾ രണ്ടാമൻ (1978 ഒക്ടോബർ 14– 16), ബനഡിക്ട് 16–ാമൻ (2005 ഏപ്രിൽ 18,19), ഫ്രാൻസിസ് (2013 മാർച്ച് 12,13) എന്നീ മാർപാപ്പമാരുടെ തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാർക്ക് പങ്കാളിത്തമുണ്ടായിരുന്നു. ഈ കോൺക്ലേവിൽ ഇന്ത്യയിൽ നിന്നു വോട്ടുചെയ്തത് 4 പേർ.
വത്തിക്കാൻ സിറ്റി ∙ ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
സഭയുടെ വിശുദ്ധരെ അനുസ്മരിച്ചും പരിശുദ്ധാരൂപിയുടെ സാന്നിധ്യം യാചിച്ചും സിസ്റ്റീൻ ചാപ്പലിലേക്ക് എത്തിയ കർദിനാൾമാർ, ബൈബിളിൽ തൊട്ടു പ്രതിജ്ഞയെടുത്ത് മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിലേക്കു കടന്നു. ഇന്ത്യൻ സമയം രാത്രി 9.30 കഴിഞ്ഞു നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല. അതോടെ തിരഞ്ഞെടുപ്പ് പൂർത്തിയായില്ലെന്നതിന്റെ സൂചനയായി ചാപ്പലിലെ ചിമ്മിനിയിൽനിന്നു കറുത്തപുക ഉയർന്നു. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനം രാത്രി വൈകിയും കാത്തുനിന്നു.
നവോത്ഥനകലയുടെ പ്രൗഢി അതിന്റെ പാരമ്യതയിൽ കാണാനാവുന്ന ഇടങ്ങളാണ് വത്തിക്കാനെന്ന ചെറു നഗര–രാഷ്ട്രത്തിന്റെ മകുടമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയും അവിടുത്തെ മ്യൂസിയങ്ങളും. ജർമനിയിലെ സാഹിത്യപ്രതിഭയായിരുന്ന ഗെയ്ഥെയുടെ വാക്കുകളിൽ, ‘സിസ്റ്റീൻ ചാപ്പൽ കാണുന്നതുവരെ നിങ്ങൾക്ക് ഗ്രഹിക്കാനാവില്ല, മനുഷ്യസാധ്യമായ നേട്ടങ്ങളുടെ അതിരുകൾ!’ കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളുടെ നല്ല പങ്കും ചരിത്രഗതി തന്നെ നിയന്ത്രിക്കാൻ മാർപാപ്പമാർക്കും അവരുടെ ആസ്ഥാനമായ റോമിനും സാധിച്ചിരുന്നു. ഇന്നും ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ‘പേപ്പസി’ തന്നെ ആയിരിക്കണം. എന്നാൽ കത്തോലിക്കാ സഭയുടെ അധിപൻ വത്തിക്കാനിൽ ഇല്ലാതിരുന്ന, റോമിന്റെ മെത്രാൻ പത്രോസിന്റെ പള്ളിയിൽ ബലിയർപ്പിക്കാതിരുന്ന, നീണ്ടകാലവും ഉണ്ടായിരുന്നു. അതാണ് ‘അവിന്ന്യോൻ പേപ്പസി’ എന്നറിയപ്പെടുന്ന 70 വർഷങ്ങൾ. പാപ്പാസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ള ആത്മീയ- ഭൗതിക ശാക്തിക സന്തുലനത്തിനു ഭ്രംശം സംഭവിച്ച കാലഘട്ടത്തിന്റെ ബാക്കിപത്രമാണ് ആ ചരിത്രം. ആ ചരിത്രം തേടിയുള്ള ഒരു റോഡ് യാത്രയെ പറ്റിയാണ് ഈ കുറിപ്പ്. തെക്കൻ ഫ്രാൻസിലെ നഗരമായ അവിന്ന്യോൻ ഞങ്ങൾ താമസിക്കുന്ന സ്പെയിനിലെ ബാഴ്സിലോനയിൽനിന്ന് 430 കിലോമീറ്റർ ദൂരെയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സുന്ദര യൂറോപ്യൻ പട്ടണമല്ല അവിന്ന്യോൻ! എന്നിട്ടും അങ്ങോട്ടൊരു യാത്ര പോകാൻ എന്താണ് കാരണം? 1309ൽ, ക്ലമന്റ് അഞ്ചാമൻ മാർപാപ്പ, ഫ്രാൻസിലെ ഫിലിപ്പ് നാലാമൻ രാജാവിന്റെ സമ്മർദഫലമായി റോമിൽനിന്ന് സഭയുടെ ആസ്ഥാനം അവിന്ന്യോണിലേക്കു മാറ്റിയപ്പോഴും അത് സുരക്ഷിതമോ മനോഹരമോ ആയ സ്ഥലമല്ലായിരുന്നു. റോൺ നദിയിലെ അടിക്കടിയുള്ള വെള്ളപ്പൊക്കങ്ങളും പൊതുവേയുള്ള നിയമരാഹിത്യവും ഒരുപോലെ കഷ്ടപ്പെടുത്തിയിരുന്ന സ്ഥലം. പാപ്പയുടെ ആസ്ഥാനം ഫ്രാൻസിലേക്ക് മാറ്റേണ്ടത് അനിവാര്യതയായപ്പോൾ ക്ലമന്റ് പാപ്പ അവിന്ന്യോൻ തിരഞ്ഞെടുത്തത്
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പുപ്രക്രിയയിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇറ്റാലിയൻ സമയം ഒൻപതു മണിയോടെ സിസ്റ്റീൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിൽ നിന്ന് ഉയർന്നത്. കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്.
പുതിയ മാർപാപ്പയെ മനസ്സുകൊണ്ട് അളന്നു കഴിഞ്ഞ ഒരാൾ വത്തിക്കാനിലുണ്ട്. 3 വലുപ്പത്തിലായി 3 ളോഹയാണ് വത്തിക്കാനു സമീപത്ത് ബോറോ പിയോ തെരുവിലെ കടയിൽ റെനേരോ മഞ്ചിനെല്ലി തുന്നുന്നത്. അതിലൊരെണ്ണം പാപ്പയ്ക്കു ചേരുമെന്ന് ഈ 86 വയസ്സുകാരൻ ഉറപ്പിച്ചു പറയുന്നു, 3 പാപ്പമാരുടെ വസ്ത്രം തുന്നിയുള്ള കൈത്തഴമ്പ്
പുതിയ മാർപാപ്പയെ മനസ്സുകൊണ്ട് അളന്നു കഴിഞ്ഞ ഒരാൾ വത്തിക്കാനിലുണ്ട്. 3 വലുപ്പത്തിലായി 3 ളോഹയാണ് വത്തിക്കാനു സമീപത്ത് ബോറോ പിയോ തെരുവിലെ കടയിൽ റെനേരോ മഞ്ചിനെല്ലി തുന്നുന്നത്. അതിലൊരെണ്ണം പാപ്പയ്ക്കു ചേരുമെന്ന് ഈ 86 വയസ്സുകാരൻ ഉറപ്പിച്ചു പറയുന്നു, 3 പാപ്പമാരുടെ വസ്ത്രം തുന്നിയുള്ള കൈത്തഴമ്പ് തമ്മിലുരച്ച്.
വത്തിക്കാൻ സിറ്റി ∙ ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെയാണ് പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോൺക്ലേവിനു മുന്നോടിയായുള്ള കർദിനാൾമാരുടെ ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് വത്തിക്കാൻ പ്രഖ്യാപിച്ച 9 ദിവസത്തെ ദുഃഖാചരണം ഇന്ന് അവസാനിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുടർന്ന് വത്തിക്കാൻ പ്രഖ്യാപിച്ച 9 ദിവസത്തെ ദുഃഖാചരണം ഇന്ന് അവസാനിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പേപ്പൽ ചാപ്പലിൽ ഇന്നത്തെ കുർബാനയിൽ കർദിനാൾമാർ എല്ലാവരും പങ്കെടുക്കും. കോൺക്ലേവ് തുടങ്ങുന്ന 7നു രാവിലെയും കുർബാനയുണ്ട്. വോട്ടവകാശമുള്ള കർദിനാൾമാർ ചൊവ്വാഴ്ച വൈകിട്ടോടെ സാന്താ മാർത്ത അതിഥിമന്ദിരത്തിലേക്കു താമസം മാറും.
ന്യൂയോർക്ക്∙ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ്മാന്യൂയോർക്ക് ∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ അനുശോചിച്ചു.ർപാപ്പയുടെ ദേഹവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഏപ്രിൽ മാസം 27 ന് CSl ജൂബിലി മെമ്മോറിയൽ ദേവാലയത്തിൽ വച്ച് നടന്ന യോഗത്തിൽ പ്രസിഡൻറ് റവ. സാം എൻ. ജോഷ്വാ അനുശോചന
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ ഉപയോഗിക്കാവുന്ന ‘സെഡേ വക്കാന്റേ’ പ്രത്യേക സ്റ്റാംപുകൾ വത്തിക്കാൻ പോസ്റ്റ് പുറത്തിറക്കി. വെള്ളിമേഘങ്ങൾക്കിടയിൽ 3 മാലാഖമാർ പാപ്പയുടെ താക്കോലുമായി നിൽക്കുന്ന ചിത്രമാണു സ്റ്റാംപിൽ. വില 1.25, 1.30, 2.45, 3.20 യൂറോ. ഈ മാസം 7ന് ആരംഭിക്കുന്ന കോൺക്ലേവിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുംവരെ സ്റ്റാംപുകൾ വത്തിക്കാനിൽ ഉപയോഗിക്കാം.
വാഷിങ്ടൻ ∙ മാർപാപ്പയാകാൻ തനിക്കു താൽപര്യമുണ്ടെന്നു തമാശയായി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത മാർപാപ്പ ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ‘എനിക്കു പാപ്പയായാൽ കൊള്ളാമെന്നുണ്ട്. എന്റെ ആദ്യതാൽപര്യവും അതാണ്’എന്നു ട്രംപ് പ്രതികരിച്ചത്. പുതിയ പാപ്പ ആരാകുന്നതിലും തനിക്കു വിരോധമില്ലെന്നും ജനപ്രിയനായ ഒരു കർദിനാൾ നമുക്കുണ്ടെന്നും ട്രംപ് തുടർന്നു. ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളൻ, ന്യൂജഴ്സി ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ടോബിൻ എന്നിവർ കോൺക്ലേവ് അംഗങ്ങളാണ്. യുഎസിൽനിന്ന് ഇതുവരെ മാർപാപ്പമാരില്ല.
റോം∙ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മേയ് ഏഴിന് ആരംഭിക്കുമെന്ന് ഹോളി സീ പ്രസ് ഓഫിസ് അറിയിച്ചു. ഏപ്രിൽ 21ന് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചതിനെ തുടർന്ന് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ റോമിൽ സമ്മേളിച്ച കർദിനാൾമാരാണ് ഇത് സംബന്ധിച്ച
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിനു മുന്നോടിയായി കർദിനാൾമാർ തമ്മിലുള്ള ചർച്ചകൾ ഇന്നു മുതൽ ഊർജിതമാകും. കർദിനാൾമാർ ഇന്നലെ ഉച്ചതിരിഞ്ഞ് മേരി മേജർ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷയിൽ പങ്കെടുത്തു.
വത്തിക്കാനില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി നടന്ന കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഓർമ്മ ഇന്റർനാഷനൽ ഏപ്രിൽ 23ന് പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
അബുദാബി∙ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി നടത്തുന്ന പ്രത്യേക കുർബാന നാളെ വൈകിട്ട് 7ന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ നടക്കും.
വത്തിക്കാൻ സിറ്റി∙ ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കൂടയുമായി കബറിടംവരെ അകമ്പടി നൽകിയവരിൽ മലയാളി പെൺകുട്ടി നിയ (10)യും. 4 രാജ്യങ്ങളിൽനിന്ന് ഓരോ കുട്ടികളാണു പൂക്കൂടയുമായി അനുഗമിച്ചത്.
‘മനസ്സിൽ തങ്ങിനിൽക്കുന്ന ദൃശ്യം കഴിഞ്ഞ ഈസ്റ്റർ ഞായറാഴ്ച മരണത്തെ അതീജീവിച്ചെത്തി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ജനത്തെ ആശീർവദിക്കുന്ന ജീവസുറ്റ പാപ്പയുടേതാണ്. മറ്റുള്ളവർക്കായി അളവില്ലാതെ സ്വയം പകർന്നു നൽകി ഫ്രാൻസിസ് മാർപാപ്പ. ആരോഗ്യദുരിതങ്ങൾ ഉള്ളപ്പോഴും അതിനൊരു കുറവും വരുത്തിയില്ല.
വത്തിക്കാൻ ∙ ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറ നിർമിക്കാനുപയോഗിച്ച മാർബിൾ എത്തിച്ചത് അദ്ദേഹത്തിന്റെ പൂർവികരുടെ നാടായ ഇറ്റലിയിലെ ലിഗുരിയ മേഖലയിൽനിന്ന്. ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹപ്രകാരമാണ് ഇറ്റലിക്കാരായ പൂർവികരുടെ നാട്ടിൽനിന്നുള്ള മാർബിൾ എത്തിച്ചു കല്ലറ നിർമിച്ചതെന്നു വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയെ അടക്കം ചെയ്ത പെട്ടിയിൽ അദ്ദേഹത്തിന്റെ കാലത്തു പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ പൊതിയും പാപ്പയുടെ ജീവിതവും നേട്ടങ്ങളും വിവരിക്കുന്ന രേഖയും (റോജിറ്റോ) അടക്കം ചെയ്തു. അടച്ചു മുദ്രവയ്ക്കുന്നതിനു മുൻപ് റോജിറ്റോ ഉച്ചത്തിൽ വായിക്കുകയും ചെയ്തു.
ഞാൻ ആദ്യമായി ഒരു മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നത് 1978ലാണ്. റോമിൽ പഠിക്കുന്ന കാലത്ത് ജോൺ പോൾ ഒന്നാമൻ പാപ്പയുടെ സംസ്കാരം. അന്ന്, സംസ്കാരച്ചടങ്ങിൽ ഇടയ്ക്കിടെ കയ്യടി മുഴങ്ങുന്നതു കേട്ടപ്പോൾ എനിക്ക് അദ്ഭുതമായിരുന്നു. മാർപാപ്പമാരുടെ സംസ്കാരത്തിലെ ഒരു ആചാരമാണ് ആ കയ്യടിയെന്നും ഭൂമിയിൽ പാപ്പമാർ ചെയ്യുന്ന നന്മകൾക്കുള്ള അംഗീകാരമാണെന്നും അന്നു മനസ്സിലായി. ഇന്നലെ ഫ്രാൻസിസ് പാപ്പയുടെ സംസ്കാരച്ചടങ്ങിൽ ആ കയ്യടി മുഴങ്ങുന്നതു ലോകം മുഴുവൻ കേട്ടു.
വത്തിക്കാൻ സിറ്റി ∙ യുക്രെയ്നിലെ ജനവാസ മേഖലകളിൽ നടത്തിയ ആക്രമണങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിനിടെ ക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപിന്റെ വിമർശനം.
ആഡംബരങ്ങൾ ഉപേക്ഷിച്ച് സാധാരണക്കാരനായി ജീവിച്ച, ലോകത്തിനു ഏറെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞ ആഴ്ച. മനുഷ്യനു മാത്രമല്ല പരിസ്ഥിതിയുടെ, ജീവജാലങ്ങളുടെ എല്ലാം നന്മയ്ക്കായി ജീവിതം മാറ്റിവച്ച പാപ്പയാണ് വിടവാങ്ങിയത്. അതേസമയം ഈ വേർപാടിനൊപ്പം മറ്റൊരു സംഭവവും തീരാനോവായി. കശ്മീരിന്റെ സമാധാനത്തെ ചോരകൊണ്ടു വീണ്ടും ദുരിതത്തിലേക്ക് പറഞ്ഞുവിടുകയാണ് പാക്ക് പിന്തുണയുള്ള ഭീകരർ. പഹൽഗാമിലെ ഭീകരാക്രമണത്തിൽ മലയാളിയടക്കം ഒട്ടേറെപ്പേർക്ക് ജീവഹാനിയുണ്ടായി. ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിന്റെ അന്വേഷണ തുടർച്ചയോടെയാണ് പോയവാരം ആരംഭിച്ചത്. നടനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും മാധ്യമങ്ങളിൽ ഏറെ ചർച്ചയായി. അതേസമയം ലഹരിമരുന്ന് കേസിൽ പൊലീസ് തെളിവ് കണ്ടെത്തുന്നത് എങ്ങനെയാണെന്നും ഇതിന്റെ ശാസ്ത്രീയ വശങ്ങൾ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയത്തിൽ നൽകിയ ലേഖനം ഏറെ ശ്രദ്ധ നേടി.
കഴിഞ്ഞ തിങ്കളാഴ്ച കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ അവസാന ഘട്ടത്തിലേക്ക്.
ദൈവം നമുക്ക് സ്വയം വെളിപ്പെടുന്ന ഇടമാണ് പ്രപഞ്ചം. ഈ ഗോളമാകെ നിറഞ്ഞു നിൽക്കുന്ന തേജസും ചൈതന്യവും. ഒരു മഞ്ഞുതുള്ളിയിലും ഒരു ഇലയുടെ വിരിപ്പിലും പർവതങ്ങളുടെ തലയെടുപ്പിലും പാവപ്പെട്ട മനുഷ്യന്റെ മുഖത്തും ആ ചൈതന്യം വായിച്ചെടുക്കാം. മലകളുടെ ഗാംഭീര്യത്തിനു മുന്നിൽ അന്തംവിട്ടു നിൽക്കുമ്പോൾ നാം ദൈവത്തിന്റെ കൈവേലകൾ അനുഭവിച്ചറിയുകയാണ്. സ്നേഹാർദ്രതയോടെ നമുക്ക് ലാളിത്യത്തിലേക്കു തിരികെ പോകാം. – ലൗദേത്തോസി എന്ന ചാക്രിക ലേഖനത്തിൽ നിന്ന് (2015) ആ രചന നടന്നത് ഏകദേശം 10 വർഷം മുൻപാണ്. സ്രഷ്ടാവും ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കോർത്തിണക്കി 184 പുറങ്ങളുള്ള ലൗദേത്തോസി എന്ന ആദ്യ പാരിസ്ഥിതിക ചാക്രിക ലേഖനം പുറപ്പെടുവിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു; ഇത് ലോകത്തിനു പുതിയൊരു ദിശാബോധം പകരും. പരിസ്ഥിതി സംരക്ഷണത്തിൽ ലോകരാജ്യങ്ങൾക്കോ ഭരണാധിപന്മാർക്കോ നേടാനാകാത്ത നയതന്ത്ര വിജയം നേടിയ ആത്മീയ നേതാവായി മാറി ഈ ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ.
മാലാഖമാർ പാടിയുറക്കുന്ന നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ,
അബുദാബി/അൽഐൻ ∙ ഫ്രാൻസിസ് മാർപാപ്പയുടെ കരസ്പർശവും ആശീർവാദവും തുടർ ജീവിതത്തിനുള്ള വെളിച്ചമായി മനസ്സിൽ സൂക്ഷിക്കുമെന്ന് എറണാകുളം ഞാറയ്ക്കല്‍ സ്വദേശി വര്‍ഗീസ് പനയ്ക്കലും ഭാര്യ ജാനെറ്റും.
വത്തിക്കാൻ സിറ്റി ∙ വിശുദ്ധിയുടെ ഇളംതണുപ്പു പടർന്നുകിടന്ന സാന്താ മരിയ മജോറെയുടെ അകത്തളത്തിൽ അമ്മ കാത്തിരിക്കുകയായിരുന്നു, പ്രിയപ്പെട്ട മകന്റെ വരവിനായി. അംഗരക്ഷകരുടെ ചുമലിലെ ലളിതമായ തടിപ്പേടകത്തിൽ നിത്യനിദ്രയിലാണ്ട് മകനെത്തിയപ്പോൾ, ബസിലിക്കയ്ക്കു പുറത്ത്, പ്രാർഥനയാൽ വിറകൊള്ളുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളുമായി ലോകമതിനു സാക്ഷിയായി; അത്യുന്നതങ്ങളിൽ മാലാഖമാരും. തന്റെ എല്ലാ യാത്രകളും തുടങ്ങുകയും അവസാനിക്കുകയും ചെയ്തിരുന്ന അമ്മയുടെ മടിത്തട്ടിൽ ഇനി പാപ്പായ്ക്ക് നിത്യവിശ്രമം.
വത്തിക്കാൻ സിറ്റി ∙ സെന്റ് മേരി മേജർ ബസിലിക്കയിൽ പ്രിയപ്പെട്ട കന്യാമറിയത്തിന്റെ തിരുരൂപത്തിനരികിൽ ഫ്രാൻസിസ് പാപ്പയെ സംസ്കരിക്കാനുള്ള ഇടം ഒരുങ്ങി. റോമിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് സെന്റ് മേരി മേജർ. ഏതാനും ദിവസമായി ഇവിടേക്ക് തീർഥാടകർക്കു പുറമേ, പാപ്പയെ സ്നേഹിക്കുന്നവരും മാധ്യമപ്രതിനിധികളും ധാരാളമായി എത്തുന്നുന്നുണ്ട്.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരമർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വത്തിക്കാനിലേക്ക് ജനസഹസ്രങ്ങളുടെ ഒഴുക്കു തുടരുന്നു. സെന്റ് പീറ്റേഴ്സ് സ്ക്വയറിലും ചുറ്റുമുള്ള റോഡുകളിലും പതിനായിരങ്ങളാണ് മാർപാപ്പയെ അവസാനമായി കാണുന്നതിനായി കാത്തുനിൽക്കുന്നത്. സംസ്കാര ചടങ്ങുകളുടെ
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൺസ സിറോ മലബാർ പള്ളിയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സംസ്കരിക്കപ്പെടുന്ന റോമിലെ സെന്റ് മേരി മേജർ ബസിലിക്ക (ബസിലിക്ക ദി സാന്താ മരിയ മജോറെ) അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിൽ അവിഭാജ്യമായ ഒരിടമായിരുന്നു.
അബുദാബി/ ദുബായ്/ഷാർജ/ഫുജൈറ∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചന പ്രവാഹം തുടരുന്നു. യുഎഇയിലെ പ്രവാസികൾക്ക് അബ്രഹാമിക് ഫാമിലി ഹോമിലൂടെ മറക്കാനാകാത്ത ഓർമകളുടെ സ്മരണിക സമ്മാനിച്ചാണ് മടക്കം. മാനവ സാഹോദര്യത്തിലൂടെ ലോക സമാധാനവും സഹവർത്തിത്വവും
അബുദാബി ∙ മതമൈത്രിയുടെ പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി അനുസ്മരണ കുർബാന നടത്തി. മാനവസാഹോദര്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ച് വിടപറഞ്ഞ മഹാനുഭവന്റെ ആത്മശാന്തിക്കായി നടന്ന പ്രാർഥനയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു. എബ്രഹാമിന്റെ കുടുംബങ്ങളായ
‘‘ലോകത്തിന്റെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുകയും ദൈവം കണ്ടെത്തുകയും ചെയ്തയാളാണ് ഫ്രാൻസിസ് മാർപാപ്പ’’. – കർദിനാൾ ജോർജ് മാരിയോ ബെർഗോഗ്ലിയോ, ഫ്രാൻസിസ് ഒന്നാമന് എന്ന നാമധേയത്തിൽ വിശുദ്ധ പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തതിന് പിന്നാലെ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ പറഞ്ഞ വാക്കുകളാണിത്. ആഗോള കത്തോലിക്ക സഭയിൽ ഒട്ടേറെ ‘അപൂർവതകൾക്ക്’ വഴിയൊരുക്കിക്കൊണ്ട് കടന്നുവന്ന ആ വലിയ ഇടയനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇതിലും മനോഹരമായി വിവരിക്കാൻ ആകുമായിരുന്നില്ല. കാലത്തിന്റെ നിയോഗം പോലെ വളരെ അപ്രതീക്ഷിതമായി ആയിരുന്നു സഭാധ്യക്ഷന്റെ കുപ്പായത്തിലേക്ക് ഫ്രാൻസിസ് പാപ്പയുടെ വരവ്. ഈ വരവിലും അതിന് മുൻപും അതിന് ശേഷവും സഭാ ചരിത്രത്തിൽ അദ്ദേഹം ഒരുക്കിവച്ച ഒട്ടേറെ അപൂർവതകളുണ്ട്. അതിനെല്ലാം ഒരു പങ്കാളിയും. രണ്ട് മാർപ്പാപ്പമാർ ചേർന്ന് സൃഷ്ടിച്ച ആ അപൂർവതകളിലേക്ക് ഒരു യാത്ര... 700 വർഷങ്ങൾക്കിപ്പുറം ഒരു മാർപ്പാപ്പ സ്വമേധയ രാജിവയ്ക്കുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാന ത്യാഗത്തിന് പിന്നാലെ പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നു. എന്നാൽ അപ്പോഴും എവിടെയും അർജന്റീനയിലെ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന ‘കർദിനാൾ ബർഗോളിയോയുടെ’ പേര് ഉയർന്നു കേട്ടിരുന്നില്ല. കോൺക്ലേവിനു മുൻപ് ഉയർന്നുകേട്ട പേരുകൾ മറ്റുപലരുടേതുമായിരുന്നു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് 1272 വർഷത്തിനു ശേഷം കർദിനാൾ ബർഗോളിയോയിലൂടെ യൂറോപ്പിനു പുറത്തുനിന്ന് ഒരു മാർപാപ്പയെ ആഗോള കത്തോലിക്ക സഭയ്ക്ക് ലഭിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി ബർലിനിലെ സെന്റ് ഹെഡ്വിഗ്സ് കത്തീഡ്രലിൽ ജർമനിയിലെ കത്തോലിക്കാ സഭ സമൂഹബലി അർപ്പിച്ച് പ്രാർഥിക്കും.
അബുദാബി ∙ ഫ്രാൻസിസ് മാർപാപ്പ തങ്ങളുടെ കൂടി പോപ്പാണെന്ന് യുഎഇ ഭരണ നേതൃത്വത്തിലെ പ്രമുഖൻ തന്നോട് പറഞ്ഞതായും മുസ്ലിംകൾക്കിടയിൽ മാർപാപ്പയ്ക്കുള്ള ഉയർന്ന സ്ഥാനത്തിന് തെളിവാണിതെന്നും ദക്ഷിണ അറേബ്യയുടെ അപ്പോസ്തലിക് വികാരിയേറ്റിലെ ബിഷപ് എമെരിറ്റസ് പോൾ ഹിൻഡർ പറഞ്ഞു. മാർപാപ്പയുടെ വിയോഗം മൂലമുള്ള നഷ്ടം
ശനിയാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി രാഷ്ട്രത്തലവന്മാരും ലോകനേതാക്കളും റോമിലെത്തും.
മൊഴികളിലും ചെയ്തികളിലും കരുണയുടെ നക്ഷത്രങ്ങൾ വിരിയിച്ച്, നന്മയുടെ സ്നേഹപ്രകാശം വിതറി കടന്നുപോയ ഫ്രാൻസിസ് മാർപാപ്പ ഇനി ദീപ്തമായൊരോർമ. അർജന്റീനയിൽനിന്നെത്തി ആഗോള കത്തോലിക്കാ സഭയുടെ നടുനായകത്വം വഹിച്ച്, ഓരോ ചുവടിലും പരസ്നേഹത്തിന്റെയും ദയയുടെയും അനുകമ്പയുടെയും കരുതൽ നിറച്ച വലിയ ഇടയനു ലോകം പ്രണാമം അർപ്പിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പായുടെ സംസ്കാര ചടങ്ങിൽ ചാൾസ് രാജാവിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് വില്യം രാജകുമാരൻ. കെൻസിങ്ടൻ പാലസ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകി.
മനാമ ∙ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വേദനിക്കുന്നവർക്കും വേണ്ടി നിരന്തരം സംസാരിക്കുകയും, ലോകത്തോട് സമാധാനത്തിന്റെ സന്ദേശം നൽകുകയും മനുഷ്യത്വത്തിനും സമത്വത്തിനും വേണ്ടി ലോകത്തോട് സംസാരിക്കുകയും ചെയ്തിരുന്ന മഹാനായ ഇടയനായിരുന്നു മാർപാപ്പ. അദ്ദേഹത്തിന്റെ വിയോഗം ലോകത്തിന് തീരാ
കുവൈത്തിലെ വത്തിക്കാന്‍ എംബസിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അനുശോചനം രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിരിക്കുന്നത്.
അബുദാബി ∙ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ലോകത്തിന് തീരാനഷ്ടമാണെന്ന് ദക്ഷിണ അറേബ്യയുടെ അപ്പോസ്തലിക് വികാരി ജനറൽ ഫാ. പി.എം. പീറ്റർ പറഞ്ഞു.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ കോളജിന്റെ ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ കാർമികത്വം വഹിക്കും.
അബുദാബി ∙ അലിവാർന്ന നോട്ടം കൊണ്ടേ ഉള്ളം തൊടുന്ന പാപ്പ, അടുത്തുവന്നു നിന്നാൽ, നനുത്ത മുത്തം തന്നാലെന്തു തോന്നും? ആശ്വാസവും ആഹ്ലാദവും ഇടകലർന്ന ആ നിമിഷത്തിന്റെ ഓർമകളിൽ ഇപ്പോഴും കണ്ണും നിറയും മൂന്നു മലയാളി കുടുംബങ്ങൾക്ക്. യുഎഇ സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദം നേരിട്ടു ലഭിച്ച മൂന്നു
വത്തിക്കാൻ സിറ്റി ∙ നന്ദി.... ഇതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അവസാന വാക്ക്. ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾക്കിടയിലേക്കു തന്നെ കൊണ്ടുപോയ സഹായിയോടു നന്ദി പറഞ്ഞതായിരുന്നു മാർപാപ്പയുടെ അവസാന വാക്കുകളെന്നു വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തി.
വത്തിക്കാൻ സിറ്റി ∙ അമ്മയുടെ അരികെ ഉറങ്ങുന്ന കൊച്ചുകുഞ്ഞിനെപ്പോലെ ശാന്തം; ഏറെ പ്രിയപ്പെട്ട പരിശുദ്ധ മാതാവിന്റെ പേരിലുള്ള സാന്താ മാർത്ത ചാപ്പലിൽ, തൊട്ടിലിനെ ഓർമിപ്പിക്കുന്ന, ചുവന്ന വിരിയിട്ട പേടകത്തിൽ ഉറങ്ങിക്കിടക്കുകയാണു ഫ്രാൻസിസ് പാപ്പ. പ്രാർഥനയിലേക്ക് ഉയർന്നിരുന്ന ഇരുകരങ്ങളും നെഞ്ചിനുതാഴെ വിശ്രമിക്കുന്നു. വിരലുകൾക്കിടയിൽ, പാതിചൊല്ലി നിർത്തിയതുപോലൊരു ജപമാല.
ലണ്ടൻ ∙ ഫ്രാൻസിസ് മാർപ്പാപ്പയുടെ ശനിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പങ്കെടുക്കുമെന്ന് നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിന്
സങ്കീർണമായ ആശയങ്ങൾ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണു ഫ്രാൻസിസ് മാർപാപ്പയുടെ സവിശേഷത. എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെയും സ്പർശിക്കുന്ന രീതിയിലാണു മാർപാപ്പ സംസാരിച്ചിരുന്നതും. അമിതമായ ഔപചാരിക പദപ്രയോഗങ്ങൾ ഒഴിവാക്കുകയും പകരം ഊഷ്മള സ്വരത്തിൽ സംസാരിക്കുകയും ചെയ്യുന്നതിൽ അതീവശ്രദ്ധ പുലർത്തി. മാർപാപ്പയുടെ ഭാഷയും ആശയവിനിമയശൈലിയും മറ്റുള്ളവരിൽനിന്ന് എത്രത്തോളം വ്യത്യസ്തമാണ്. എന്താണു മാർപാപ്പയുടെ ആശയവിനിമയത്തിലെ സവിശേഷത? യുകെ ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിൽ മാധ്യമപഠന വിഭാഗം അസിസ്റ്റന്റ് പ്രഫസറും എച്ച്എച്ച്ഇഎ, മാധ്യമം, സംസ്കാരം, സമൂഹം, വ്യാജവാർത്ത എന്നീ വിഷയങ്ങളിൽ ഗവേഷകനുമായ ഡോ. ജസ്ബീർ മുസ്തഫ മമ്മാലിപ്പുറത്ത് വിലയിരുത്തുന്നു.
ദുബായ് ∙ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ച, ദുബായിലെ അള്‍ത്താര, കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. ലോകത്തിലെ ഏറ്റവും വലിയ ഇടവക ദേവാലയം എന്ന് അറിയപ്പെടുന്ന, ദുബായ് സെന്റ് മേരീസ് കത്തോലിക്കാ പളളിയില്‍, ദിവ്യബലി അര്‍പ്പിക്കുന്ന
ഏതാനും മാസങ്ങൾക്ക് മുൻപ് ഫ്രാൻസിസ് മാർപാപ്പയെ അടുത്തു കാണാനും ഇടപഴകാനും സാധിച്ച അവിസ്മരണീയ അനുഭവം പങ്കുവയ്ക്കുകയാണ് സൗദിയിലെ പ്രമുഖ പ്രവാസി മലയാളി വ്യവസായിയും നിരവധി സംരംഭങ്ങളുടെ നേതൃരംഗത്തുള്ള ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ്. മാർപാപ്പ കാലം ചെയ്തെന്ന വാർത്ത എത്തിയപ്പോഴാണ് സൗദി പ്രവാസി മലയാളിയായ തനിക്ക് ലഭിച്ച അപൂർവ അവസരത്തെ അനുസ്മരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ഖത്തർ ഭരണാധികാരികൾ. ഖത്തർ അമീർ, ഡെപ്യൂട്ടി അമീർ, പ്രധാനമന്ത്രി തുടങ്ങിയവരാണ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ചത്.
ആറ് വർഷം മുൻപ് യുഎഇയിലെ വിശ്വാസികളായ ആയിരക്കണക്കിന് പേർക്ക് ഒരപൂർവ ഭാഗ്യം ലഭിച്ചു, വിശ്വാസത്തിനും മനുഷ്യത്വത്തിനും ഇടയിൽ പാലം പണിത പ്രതിഭ, ഫ്രാൻസിസ് മാർപാപ്പയെ നേരിട്ട് കാണാനുള്ള സുവർണാവസരം.
അനുകമ്പയുടെ ആർദ്രമാനസം, മാനവചൈതന്യത്തിലുള്ള അചഞ്ചലമായ സമർപ്പണം: അനന്യമധുരമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം. അദ്ദേഹത്തിന്റെ വിയോഗം കത്തോലിക്കാ സഭയ്ക്കുള്ളിൽ മാത്രമല്ല, മാനവികതയുടെ വിശാലഭൂമികയിൽത്തന്നെ അപാരമായൊരു ശൂന്യത ശേഷിപ്പിക്കുന്നു. വിശ്വാസികളാകുന്ന ആട്ടിൻപറ്റത്തിലെ ഏറ്റവും ദരിദ്രരും ഏറ്റവും ദുർബലരുമായവർക്കൊപ്പം നടന്ന നല്ല ഇടയനായിരുന്നു അദ്ദേഹം. ജീവിതവഴിയിലെ അവരുടെ പ്രയാസങ്ങളെ അസാധാരണ ദീപ്തിയുള്ള, പരിശുദ്ധമായ ദീനാനുകമ്പയോടെ അദ്ദേഹം ഗ്രഹിച്ചെടുത്തു. വൈവിധ്യപൂർണവും വിശാലവുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ അറിവാഴങ്ങൾ: ദൈവശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യം, ചരിത്രജ്ഞാനം, സമകാലീന ലോകത്തെപ്പറ്റിയും ആഗോള പ്രതിസന്ധികളെപ്പറ്റിയും എല്ലാ വശങ്ങളും സ്പർശിക്കുന്ന സൂക്ഷ്മമായ അവബോധം. അദ്ദേഹത്തിന്റെ വിജ്ഞാനം അക്കാദമിക് മണ്ഡലത്തിൽ മാത്രം ഒതുങ്ങിയതുമില്ല. വെല്ലുവിളികളേറെ നിറഞ്ഞ അർജന്റീനയിലെ സുദീർഘമായ പ്രവർത്തനകാലം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട അനുഭവസമ്പത്തായി മാറി. ആ അനുഭവങ്ങളുടെ കരുത്തിലാണ്, അതീസങ്കീർണമായ യാഥാർഥ്യങ്ങളെ പ്രാപ്യവും പ്രായോഗികവുമായ പരമാർഥങ്ങളായി അദ്ദേഹം മാറ്റിയെടുത്തത്. ഓരങ്ങളിലേക്കു മാറ്റിനിർത്തപ്പെട്ടവരോടും എല്ലാവരും മറന്നവരോടും എല്ലാം നഷ്ടമായവരോടും അദ്ദേഹം ഹൃദയഭാഷണം നടത്തി. ബ്യൂനസ് ഐറിസിലെ തെരുവുകൾ
ഫ്രാൻസിസ് മാർപാപ്പയുടെ മരണവാർത്ത ലോകത്തെ അറിയിച്ചത് ഐറിഷ്-അമേരിക്കൻ കർദ്ദിനാൾ കെവിൻ ഫാരെൽ ആണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
വിഞ്ചിയോ റീവയും മനുഷ്യനാണെന്നു ലോകത്തെ അറിയിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്, ഒരു ചുംബനത്തിലൂടെ. മറ്റുള്ളവർക്ക് അകന്നുനിൽക്കാൻ മാത്രം തോന്നുംവിധം ദേഹമാകെ മുഴകളുള്ളവനായിരുന്നു വടക്കുകിഴക്കൻ ഇറ്റലിയിലെ വെനെറ്റോയിൽനിന്നുള്ള വിഞ്ചിയോ. 2013 നവംബർ 6ലെ ആ അനുഭവത്തെക്കുറിച്ച് വിഞ്ചിയോ പറഞ്ഞു: ‘ഒരു കൈകൊണ്ട് പാപ്പ എന്റെ തലയിൽ തടവി, മറ്റേ കൈകൊണ്ട് എന്റെ ശരീരത്തിലെ മുഴകളിലും. എന്നെ നെഞ്ചിലേക്കു ചേർത്തു, എന്റെ മുഖത്തു ചുംബിച്ചു. എന്നെ അമർത്തി കെട്ടിപ്പിടിച്ചു. ആ കൈത്തലങ്ങൾ മൃദുവും സുന്ദരവുമായിരുന്നു. ഞാനെന്റെ ദുഃഖങ്ങളെല്ലാം മറന്നു.’ മറ്റു ചില ചുംബനങ്ങൾ: കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായി തിരഞ്ഞെടുക്കെപ്പട്ട് ദിവസങ്ങൾ കഴിഞ്ഞാണ് ഫ്രാൻസിസ് പാപ്പ ചെറുപ്പക്കാർക്കായി റോമിലെ കാസ ഡെൽ മാർമോയിലുള്ള ജയിൽ സന്ദർശിക്കുന്നത്; വിശുദ്ധ വാരത്തിലെ പെസഹാ ദിവസം. രണ്ടു പെൺകുട്ടികളുൾപ്പെടെ 12 പേരുടെ പാദങ്ങൾ പാപ്പ കഴുകി, അവയിൽ ചുംബിച്ചു. പെൺകുട്ടികളിലൊരാൾ മുസ്ലിമായിരുന്നു. നാലു മാസം കഴിഞ്ഞ്, ബ്രസീൽ സന്ദർശിച്ച് മടങ്ങുമ്പോൾ വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകർ സ്വവർഗതൽപരരെക്കുറിച്ച് പാപ്പയോടു ചോദിച്ചു. ഉത്തരമൊരു മറുചോദ്യമായിരുന്നു: ‘വിധിക്കുവാൻ ഞാൻ ആര്?’ അഭയാർഥികളെയും അരികുകളിലേക്കു തള്ളപ്പെട്ടവരെയും പാപ്പാ ചേർത്തുപിടിക്കുമ്പോൾ ആ ചോദ്യം ലോകത്തോടുതന്നെയായി എത്രയോ തവണ ആവർത്തിക്കപ്പെട്ടു! താനുൾപ്പെടെ ആരും എല്ലാം തികഞ്ഞവരല്ല, ശാരീരികമായി മാത്രമല്ല,
കുവൈത്ത് സിറ്റി ∙ ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ കുവൈത്ത് അമീര്‍, കിരീടാവകാശി, പ്രധാനമന്ത്രി എന്നീവര്‍ അനുശോചിച്ചു. അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ദുഃഖം രേഖപ്പെടുത്തിയുള്ള കേബിള്‍ സന്ദേശം കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റേയ്ക്ക്
അബുദാബി ∙ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ കത്തോലിക്കാ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന നടന്നുവരുന്നു.
അബുദാബി ∙ ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎഇയുടെ ബാഷ്പാഞ്ജലി. ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് അതീവ ദുഃഖം രേഖപ്പെടുത്തി.
ദുബായ് ∙ സൗഹൃദങ്ങൾക്കും സ്നേഹത്തിനും മതം ഒരു മതിൽക്കെട്ടല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്, എല്ലാ മനുഷ്യരെയും സ്നേഹത്തിൽ ഒന്നായി കാണാൻ ആഗ്രഹിച്ച സന്ദർശനങ്ങളാണ് ഫ്രാൻസിസ് മാർപ്പാപ്പ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തിയത്.
വത്തിക്കാൻ സിറ്റി∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതോടെ അദ്ദേഹത്തിന്റെ പിൻഗാമി ആരാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം.
സ്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാരനെ വർഷങ്ങൾക്കുശേഷം ദൂരെ കാണുമ്പോൾ വിളിക്കുന്നതുപോലെ ഉച്ചത്തിൽ രണ്ടുവിളി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വൈദികർക്കുവേണ്ടി തിരിച്ചിരിക്കുന്ന സെക്ടറിൽ നിൽക്കുകയായിരുന്ന ഫാ. ഫാബിയാനോയ്ക്ക് വിളികേട്ട് സന്തോഷം അടക്കാനായില്ല. വിളിക്കുന്നതു മറ്റാരുമല്ല, ഫ്രാൻസിസ് മാർപാപ്പ.
ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലശേഷം, പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ നടത്തിയ കോൺക്ലേവിൽ ഉയർന്നുകേട്ട പേരായിരുന്നു കർദിനാൾ ബർഗോളിയോയുടേത്. അന്നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് റാറ്റ്സിങ്ങർ എന്ന ബനഡിക്ട് പതിനാറാമനു വേണ്ടി പിന്മാറിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്.
2013ൽ, മാർപാപ്പ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ റോമിലേക്കു വരാനിരുന്ന ആയിരക്കണക്കിന് അർജന്റീനക്കാരെ സ്നേഹപൂർവം നിരുൽസാഹപ്പെടുത്തിയ ആർച്ച് ബിഷപ് ബർഗോളിയോ അവരോടു പറഞ്ഞു: ‘വിമാനടിക്കറ്റിനു ചെലവാക്കേണ്ടി വരുന്ന പണം ദയവായി പാവപ്പെട്ടവർക്കു നൽകൂ’.ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരിക്കെ ഔദ്യോഗിക വസതിയിൽ താമസിക്കാതെ നഗരപ്രാന്തത്തിൽ ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അന്ന് യാത്രകൾക്ക് ഔദ്യോഗിക വാഹനമുണ്ടായിരുന്നില്ല. സാധാരണക്കാർക്കൊപ്പം ബസുകളിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചു. റോമിലേക്കു വരേണ്ടപ്പോഴാകട്ടെ വിമാനത്തിൽ ഇക്കോണമി ക്ലാസിൽ മാത്രം യാത്ര ചെയ്തു.
ഫ്രാൻസിസ് മാർപാപ്പയുടെ ‘ഫ്രതെല്ലി തൂത്തി’ (ഏവരും സോദരർ) എന്ന, സാഹോദര്യത്തിന്റെ മഹാസന്ദേശം നൽകുന്ന ചാക്രികലേഖനം 2020 ഒക്ടോബറിലാണു ലോകം വായിച്ചത്. പരസ്പരം സഹകരിച്ചും സഹായിച്ചും മാത്രമേ കോവിഡ് മഹാമാരിയിൽനിന്നു നമുക്കു കരകയറാനാവൂ എന്നും കോവിഡിനൊപ്പം അനീതിയുടെയും അസമത്വത്തിന്റെയും സ്വാർഥതയുടെയും വൈറസിനെക്കൂടി നശിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചത് ലോകം ഹൃദയപൂർവം കേൾക്കുകയും ചെയ്തു.
എന്റെ ഹൃദയത്തിൽ എന്നും ഞാൻ വളരെ ഉയർന്ന ഇടം നൽകിയ ആചാര്യനാണു യേശുക്രിസ്തു. ആ ക്രിസ്തുവിന്റെ സമീപത്തായിട്ടാണ് ഫ്രാൻസിസ് മാർപാപ്പയെയും ഞാൻ പ്രതിഷ്ഠിച്ചിട്ടുള്ളത്. കാലിത്തൊഴുത്തിൽ ജനിച്ച ക്രിസ്തുവിന്റെ യഥാർഥ അനുയായി എന്നു പറയാൻ ഒരാളേയുള്ളൂ.
യെമനിൽ ഭീകരരുടെ തടവറയിലെ കഠിനകാലം പിന്നിട്ടെത്തിയ സലേഷ്യൻ വൈദികനായ എനിക്കു കിട്ടിയ സമ്മാനമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ചേർത്തണയ്ക്കൽ. 2017ലെ ദിവ്യമായ ആ സാമീപ്യം എനിക്ക് ഇപ്പോഴും ഊർജമാണ്. മാർപാപ്പയുടെ സാന്താ മാർത്തയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ചകളിൽ പതിവുള്ള പൊതു ആശീർവാദ ചടങ്ങിനിടെ പിന്നീടൊരിക്കൽ കൂടി മാർപാപ്പയെ കാണാനായി.
∙ വത്തിക്കാനിൽ, വിശുദ്ധ പത്രോസിന്റെ ദേവാലയത്തിന്റെ തിരുമുറ്റത്തേക്ക്, സൗമ്യമായൊരു ഇളംതെന്നൽപോലെ ഫ്രാൻസിസ് മാർപാപ്പ വരികയാണ്. പോപ്പ് മൊബീൽ എന്നു പേരിട്ട പാപ്പാവാഹനത്തിനു ചുറ്റും സുരക്ഷാവലയത്തിന്റെ ബഹളങ്ങളില്ല. മാർപാപ്പയെ കാണാൻ, ആ കണ്ണിൽപ്പെടാൻ കാത്ത,് ലോകത്തിന്റെ മുക്കിലും മൂലയിലുംനിന്നുമെത്തിയ
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ കോളജിന്റെ ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ കാർമികത്വം വഹിക്കും. തുടർന്ന്, മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുക്കും. തിങ്കളാഴ്ച വിടവാങ്ങിയ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു രാവിലെ 9നു സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനായി കർദിനാൾമാരുടെ അകമ്പടിയോടെ കൊണ്ടുപോകും. ശനിയാഴ്ചവരെ പൊതുദർശനം. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിനു മേയ് 6നു മുൻപ് തുടക്കമാകും.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി കുർബാന അർപ്പിച്ച് പ്രാർഥിക്കാൻ യുഎഇയിലെ കത്തോലിക്കാ പള്ളികളോട് ദക്ഷിണ അറേബ്യയിലെ (അവോസ) അപ്പോസ്തലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി അഭ്യർഥിച്ചു.
റോം∙ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്നുള്ള ദുഃഖാചാരണത്തിന്റെ ഭാഗമായി, റോമാ നഗരത്തിന്റെ ജന്മദിനാഘോഷങ്ങൾ പൂർണമായി റദ്ദാക്കിയതായി അധികൃതർ. റോമാ നഗരത്തിന്റെ 2778-ാമത് ജന്മദിനാഘോഷങ്ങൾ ഇന്നുമുതൽ വിപുലമായി നടത്താനാണ് നിശ്ചയിച്ചിരുന്നത്. പുരാതന റോമൻ ആചാരങ്ങളുടെയും ഗ്ലാഡിയേറ്റർ പോരാട്ടങ്ങളുടെയും
കൊച്ചി ∙ ‘‘എന്താണ് പിതാവിന്റെ പേര്?’’ പോപ്പ് ഫ്രാൻസിസ്, ജെയ്ൻ ജോസഫിന്റെ കൈപിടിച്ചുകൊണ്ട് ചോദിച്ചു. ‘‘ജോസഫ്’’, ജെയ്ൻ പറഞ്ഞു. ‘‘എന്താണ് പിതാവിന് ജോലി?’’, പോപ്പ് വീണ്ടും ചോദിച്ചു. ‘‘കാർപെന്ററാണ്’’, ജെയ്ൻ മറുപടി പറഞ്ഞതും പോപ്പ് പ്രതികരിച്ചു, ‘‘ഓഹ്, സെന്റ് ജോസഫ്’’. പോപ്പിന്റെ അടുത്ത ചോദ്യം പിന്നാലെ എത്തി. ‘‘എന്താണ് മാതാവിന്റെ പേര്?’’, ജെയ്ൻ ‘‘മേരി’’ എന്ന് മറുപടി പറഞ്ഞതും പോപ്പിന്റെ മറുപടിയെത്തി, ‘ഹോളി ഫാമിലി’’! പോപ്പ് ഫ്രാൻസിസിന്റെ വിയോഗ വാർത്തയെത്തുമ്പോൾ കൊച്ചി തേവര ചെന്നോത്ത് വീട്ടിൽ ജെയ്ൻ ജോസഫ് (53) പത്തു വർഷം മുമ്പ് നടന്ന ഈ കൂടിക്കാഴ്ച ഓർത്തെടുത്തു പറയുന്നു.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെന്ന ആത്മീയ പദവി മാത്രമല്ല, വത്തിക്കാന്‍ രാജ്യത്തിന്റെ ഭരണത്തലവനെന്ന അധികാരകേന്ദ്രംകൂടിയാണ് മാര്‍പാപ്പ. പ്രധാനമന്ത്രിയെന്നോ പ്രസിഡന്റെന്നോ ഉള്ള പദവിനാമങ്ങള്‍ ഇല്ലെങ്കിലും വത്തിക്കാന്റെ നയതന്ത്രവും വിദേശനയങ്ങളും തീരുമാനിക്കാന്‍ അധികാരപ്പെട്ടയാള്‍. യുഎസിനോ ബ്രിട്ടനോ
കുവൈത്ത് സിറ്റി∙ ലോകമെമ്പാടുമുള്ള സാധാരണക്കാരുടെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി ഫ്രാൻസിസ് മാർപാപ്പ ഓർമിക്കപ്പെടുമെന്ന് ഒഐസിസി നാഷനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും സംയുക്തമായി
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ലിംബർഗ് രൂപതയിലെ എല്ലാ പള്ളികളിലും വൈകുന്നേരം 6 മണിക്ക് പത്ത് മിനിറ്റ് നേരം അനുസ്മരണ മണി മുഴക്കും.
വത്തിക്കാൻ സിറ്റി∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കണ്ണീരണിയുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോയെ 2013 മാർച്ച് 13നാണ് മാർപാപ്പയായി തിരഞ്ഞെടുത്തത്.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതായിരുന്നു ഇന്നത്തെ ഏറ്റവും വലിയ വാർത്ത. ഇന്നു രാവിലെ 7.35 ന് ആയിരുന്നു വിശ്വാസികളെ ദുഖത്തിലാഴ്ത്തി മാർപാപ്പ കാലം ചെയ്തത്. മാർപാപ്പയുടെ വിയോഗ വാർത്തയ്ക്കൊപ്പം തന്നെ, ആശാസമരം പുതിയ ഘട്ടത്തിലേക്ക്, സ്പേഡെക്സ് രണ്ടാം ഡോക്കിങ് വിജയകരം,
കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലദേശ് സന്ദർശനം റിപ്പോർട്ടു ചെയ്യാനായി മനോരമ സ്പെഷൽ കറസ്പോണ്ടന്റ് തോമസ് ഡൊമിനിക്കിനൊപ്പം പോകണം എന്നുള്ള നിർദേശം എഡിറ്റോറിയൽ ഡയറക്ടറിൽനിന്ന് ലഭിച്ചപ്പോൾ ഹൃദയം നിറഞ്ഞു. വിദേശത്ത് പല അസൈൻമെന്റുകളും ലഭിച്ചിട്ടുണ്ട് എങ്കിലും അതിനേക്കാളെല്ലാം ഏറെയായി സന്തോഷവും അഭിമാനവും നൽകുന്ന ഒന്ന്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ തയാറെടുപ്പിന് ലഭിച്ചുള്ളൂ. ഞങ്ങളുടെ മുൻപിൽ വലിയ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. മാർപാപ്പയുടെ ഒപ്പം വത്തിക്കാനിൽനിന്ന് വലിയ ഒരു മാധ്യമസംഘം എല്ലാ വിദേശയാത്രയിലും ഉണ്ടാവും, അവർക്കാണ് എല്ലായിടത്തും പ്രയോരിറ്റി!. അതിനൊപ്പമല്ലാത്തതിനാൽ ചിലപ്പോൾ പല സ്ഥലത്തും പ്രവേശനം പോലും നിഷേധിച്ചേക്കാം. പക്ഷേ ഞങ്ങളുടെ മുൻപിൽ പ്രതീക്ഷ ഉണ്ടായിരുന്നു, വിശ്വാസവും.
ഫ്രാൻസിസ് മാർപാപ്പ യുഎഇയും ബഹ്റൈനും സന്ദർശിച്ചത് ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. ഇരു രാജ്യങ്ങളും വത്തിക്കാനുമായി തുടർന്നത് ദശാബ്ദക്കാലം നീണ്ടുനിന്ന ശാശ്വതവും സൗഹാർദ്ദപരവുമായ ഊഷ്മളബന്ധം.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ബ്രിട്ടനിലെ ചാൾസ് രാജാവും കാമിലാ രാജ്ഞിയും.
ആഗോള കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് 2022ലെ ബഹ്റൈൻ സന്ദർശനത്തിന്റെ ഓർമ പുതുക്കി രാജ്യത്തെ വിശ്വാസി സമൂഹം.
വത്തിക്കാൻ സിറ്റി ∙ ലോകമെമ്പാടുമുള്ള വിശ്വാസികളെ കണ്ണീരിലാഴ്ത്തി ഈസ്റ്റർ പിറ്റേന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. 140 കോടിയിലേറെ പേർ അടങ്ങുന്ന ആഗോള കത്തോലിക്ക സഭയുടെ തലവനാണ് മാർപാപ്പ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. മാർപാപ്പ കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും.
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തോടെ, പതിറ്റാണ്ടുകളായി പിന്തുടരുന്ന പാരമ്പര്യ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് വത്തിക്കാനിൽ തുടക്കമാകും. ഈ നടപടിക്രമങ്ങൾ വ്യക്തമായ ഘട്ടങ്ങളിലായാണ് നടക്കുക. ആഗോള കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായ ഫ്രാൻസിസ് (88) മാർപാപ്പ വിടവാങ്ങിയതോടെ പിൻഗാമിക്ക്
കരുണയുടെ, സ്നേഹത്തിന്റെ ശക്തമായ കരങ്ങളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. എല്ലാ മനുഷ്യർക്കു നേരെയും ആ കരങ്ങൾ നീണ്ടു. അഭയാർഥി, പരിസ്ഥിതി, വധശിക്ഷ തുടങ്ങിയ വിഷയങ്ങളിലും ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധികളിലും മാർപാപ്പ കരുണാപൂർവമായ നിലപാടുകൾ സ്വീകരിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേരു സ്വീകരിച്ച മാർപാപ്പ ജീവിതത്തിന്റെ അവസാനം വരെ ഫ്രാൻസിസ് അസീസിയുടെ വഴികൾ തന്നെ പിന്തുടർന്നു,
ന്യൂഡൽഹി∙ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷന്മാരും. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ച വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ന്യൂഡൽഹി∙ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ‘‘മാർപാപ്പ വിടവാങ്ങിയത് അറിഞ്ഞു. ലോകത്താകമാനം അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്.