Activate your premium subscription today
മൃഗങ്ങളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവർ ഏറെയാണ്. പൂച്ചയെയും പട്ടിയെയും ഉപദ്രവിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ ചൈനയിലെ ചിലർ കടുവയെയാണ് ഉപദ്രവിക്കുന്നത്. ചൈനയിലെ ലിയോണങ് പ്രവിശ്യയിലുള്ള മൃഗശാലയില് കൂട്ടിൽ കിടക്കുന്ന കടുവയുടെ രോമം പറിച്ചെടുക്കുന്ന സന്ദർശകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കമ്പിയും സ്ലൈഡുമൊക്കെ കുത്തിക്കയറ്റി പൂട്ടുപൊളിക്കുന്ന കള്ളൻമാരെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. ഇത്തരത്തിലൊരു ചങ്ങാതി അമേരിക്കയിലുണ്ടായിരുന്നു. മനുഷ്യനൊന്നുമല്ല, ഒരു ആൾക്കുരങ്ങ്. കൃത്യമായി പറഞ്ഞാൽ ഒരു ഒറാങ്ഉട്ടാൻ.
ആഗോളതാപനം കാലാവസ്ഥാവ്യതിയാനം തുടങ്ങി ലോകത്തിന്റെ ക്രമമാകെ മാറിമറിയുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടാൻ നമുക്ക് മുന്നിൽ പല കാര്യങ്ങളുമുണ്ട്. ആഗോളതലത്തിൽ വരൾച്ച കൂടുതൽ വ്യാപകവും രൂക്ഷവുമാകുന്നതായി നമുക്കറിയാം.
യുഎസിലെ സൗത്ത് കാരലൈനയിൽ ഗോൾഫ് കളിച്ചുകൊണ്ടിരുന്നവർ പെട്ടെന്നൊന്നു ഞെട്ടി. അതാ ആകാശത്തു നിന്ന് ചുറ്റികത്തലയൻ സ്രാവുകളിലൊന്ന് താഴേക്കു വീണു. വാട്ടർസ്പ്രൗട്ട്സ് എന്ന പ്രതിഭാസം കാരണം സമുദ്രത്തിലെ മത്സ്യങ്ങൾ ആകാശത്തെത്തിയശേഷം പരിസരപ്രദേശങ്ങളിലേക്കു വീഴുന്ന സംഭവങ്ങളുണ്ട്.
പുതിയ തലമുറയ്ക്ക്, വിശേഷിച്ച് 2020 നു ശേഷം ജനിച്ച കുട്ടികൾക്ക് നിർമിത ബുദ്ധിയുടെ വളർച്ചയടക്കം ലോകം തുറന്നു വയ്ക്കുന്ന അനന്തസാധ്യതകളുണ്ട്. ഏതുകാര്യത്തിലും മുൻതലമുറക്കാരിൽ നിന്നും വ്യത്യസ്തമായ രീതിയിലാവും ഇവരുടെ വളർച്ചയുടെ ഓരോ ഘട്ടവും.
തെക്കൻ ചൈന കടലിൽ വുടിപ്പ് (WUTIP) ചുഴലിക്കാറ്റ് ശക്തിയാർജിക്കുകയാണ്. ഹൈനാൻ ദ്വീപിൽ നിന്നും 155 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വുടിപ്പ് എന്ന വാക്ക് ചൈനയിലെ പാരമ്പര്യ ഭാഷയായ കാന്റോനിസിൽ നിന്നുള്ളതാണ്. ചിത്രശലഭം എന്നാണ് ഇതിനർഥം.
തെക്കേ ഇന്ത്യയിൽ കാലവർഷം ശക്തമായി മഴ മുന്നറിയിപ്പ് റെഡ് അലർട്ടിലേക്ക് പോകുമ്പോൾ വടക്കേ ഇന്ത്യ ചുട്ടുപൊള്ളുകയാണ്. രാജസ്ഥാൻ, ഹരിയാന, ഡൽഹി, പഞ്ചാബ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഉഷ്ണ തരംഗം രൂക്ഷമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
യുഎസിലെ ടെന്നസിയിൽ ഒരാഴ്ച മുൻപ് കാണാതായ സീബ്രയെ 65 കി.മീ അകലെയുള്ള നാഷ്വില്ലിയിൽ നിന്നും കണ്ടെത്തി. ഇതിലെന്താണ് ഇത്ര കൗതുകമെന്നല്ലെ? കണ്ടെത്തിയതല്ല, ഈ സീബ്രയെ തിരിച്ചുകൊണ്ടുവന്ന രീതിയാണ് സോഷ്യൽമീഡിയയെ കൂടുതൽ ചിരിപ്പിച്ചത്.
കനത്ത മഴയും കാറ്റുമടക്കമുള്ള വിപരീത കാലാവസ്ഥ കാരണം മത്സ്യബന്ധന ദിനങ്ങൾ നഷ്ടമാകുന്നതിനിടെയാണ് സിംഗപ്പൂർ ചരക്കുകപ്പലിന് തീപിടിച്ചത്. ഇത് ചെറുകിട, പരമ്പരാഗത മത്സ്യബന്ധനക്കാർക്ക് തിരിച്ചടിയാണ്.
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തം സംഭവിച്ച സ്ഥലമാണ് യുക്രെയ്നിലെ ചേർണോബിൽ യുക്രെയ്ൻ സോവിയറ്റ് യൂണിയന്റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986ലാണു ചേർണോബിൽ വിസ്ഫോടനം നടന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും തലമുറകളുടെ ആരോഗ്യത്തെ ബാധിച്ചു.
Results 1-10 of 829