Activate your premium subscription today
കാഞ്ഞിരപ്പള്ളി ∙ യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കർണാടക വിരാജ്പേട്ട ശ്രീമംഗലം ആനന്ദ് സാജനെ (വിക്രം – 36) 9 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. 2013ൽ മുണ്ടക്കയം പറത്താനം മാരൂർ ടോം ജോസഫിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആനന്ദ്. വയനാട് തിരുനെല്ലി കാട്ടിക്കുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ വാടകയ്ക്കു താമസിച്ച് ബാവലി മേഖലയിൽ കെട്ടിടനിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
തൊടുപുഴ ∙ മേഘാലയയിൽ മധുവിധുവിനിടെ നവവരനെ വാടകക്കൊലയാളികളെക്കൊണ്ടു ഭാര്യ കൊലപ്പെടുത്തിയതിന് സമാനമായ സംഭവം മൂന്നാറിലും നടന്നു; 2006ൽ. അനന്തരാമനെന്ന തമിഴ്നാട് സ്വദേശിയെ വിദ്യാലക്ഷ്മി എന്ന യുവതി കൊന്ന കേസ്. മേഘാലയയിൽ ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയെ വധു സോനം കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞു 11–ാം ദിവസമാണെങ്കിൽ അനന്തരാമനെ ഭാര്യ വിദ്യാലക്ഷ്മി കൊലപ്പെടുത്തിയത് വിവാഹം നടന്ന് 5–ാം നാളിലാണ്.
ഇരിങ്ങാലക്കുട(തൃശൂർ)∙ പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാർ കാണാമറയത്ത്; എന്നാൽ പ്രതിയെ കണ്ടതായി പലയിടങ്ങളിൽ നിന്ന് പൊലീസിനു ഫോൺ കോളുകൾ വന്നു. ഇക്കഴിഞ്ഞ 2നാണ് ഭാര്യ കൈതവളപ്പിൽ രേഖയെയും ഭാര്യാ മാതാവ് മണിയെയും വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പ്രേംകുമാറിനെ എറണാകുളത്ത് കണ്ടു എന്ന വിവരം ചിലർ അന്വേഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്.
അടിമാലി ∙ കാൻസർ രോഗിയായ വീട്ടമ്മയുടെ വായിൽ തുണി തിരുകി കട്ടിലിൽ കെട്ടിയിട്ട ശേഷം 16,500 രൂപ തട്ടിയെടുത്തു. അടിമാലി എസ്എൻ പടിയിൽ വാടകവീട്ടിൽ താമസിക്കുന്ന കളരിക്കൽ ഉഷ സന്തോഷാണ് (47) ഇന്നലെ രാവിലെ ഏഴരയോടെ മോഷണത്തിനും ആക്രമണത്തിനും ഇരയായത്. ഇവർക്ക് അടിമാലി കല്ലാറിൽ 10 സെന്റ് വീടും സ്ഥലവുമുണ്ടായിരുന്നു. ചികിത്സയ്ക്കായി ഇവ വിറ്റു. 3 മാസം മുൻപ് അടിമാലിയിൽ ജനകീയസമിതിയുണ്ടാക്കി ടൗണിൽ ഗാനമേള നടത്തിയും സുമനസ്സുകളുടെ സഹായത്തോടെയും 6 ലക്ഷം രൂപ സമാഹരിച്ചിരുന്നു.
വെഞ്ഞാറമൂട്(തിരുവനന്തപുരം)∙ കൂട്ടക്കൊലപാതക കേസിൽ അവസാന കുറ്റപത്രവും അന്വേഷണ സംഘം സമർപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(25) സുഹൃത്തിനെയും ഉറ്റ ബന്ധുക്കളെയും അടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിലെ മൂന്നാമത്തെ കുറ്റപത്രമാണ് സമർപ്പിച്ചത്. പ്രതി അഫാന്റെ ഇളയ സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകത്തിലും മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് കുറ്റപത്രം.
2013. ഏറെ സ്വപ്നങ്ങളും പ്രതീക്ഷയുമായി ജീവിച്ച തുഷാരയുടെ ജീവിതത്തിൽ കരിനിഴൽ വീണ വർഷമായിരുന്നു അത്. അന്നായിരുന്നു കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനില് തുഷാരയുടെയും പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാലിന്റെയും വിവാഹം. നിർധന കുടുംബമായിരുന്നു തുഷാരയുടേത്. എങ്കിലും 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് കുടുംബം ഉറപ്പു നൽകി. എന്നാൽ ആ ഉറപ്പ് പാലിക്കാൻ പറ്റാതെ പോയതോടെ വീട്ടുകാർക്കg കാണേണ്ടി വന്നത് അവരുടെ പ്രിയപ്പെട്ട മകളുടെ ശവശരീരമായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ഗീത ലാലിക്കും കഴിഞ്ഞ 27–ാം തീയതിയാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കോട്ടയം∙ ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജീവപര്യന്തം ശിക്ഷ. പുതുപ്പള്ളി പയ്യപ്പാടി മലകുന്നം വർഗീസ് ഫിലിപ് (സന്തോഷ് –34) കൊല്ലപ്പെട്ട കേസിൽ മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എ.ആർ.വിനോദ് കുമാർ (കമ്മൽ വിനോദ് – 46), ഭാര്യ എൻ.എസ്.കുഞ്ഞുമോൾ (44) എന്നിവർക്കാണ് കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി 2 ജഡ്ജി ജെ.നാസർ ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമെ തെളിവു നശിപ്പിച്ച കുറ്റത്തിന് കമ്മൽ വിനോദിന് 5 വർഷവും കുഞ്ഞുമോൾക്ക് 2 വർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. 5 വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷം വേണം വിനോദ് ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ. കുഞ്ഞുമോൾ 2 ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. ഇരുവർക്കും 5 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
കോട്ടയം ∙ ദൃക്സാക്ഷികളില്ലാത്ത കൊലക്കേസിൽ തെളിവായത് ഒരു ബട്ടൻസ്... പയ്യപ്പാടി മലകുന്നം വർഗീസ് ഫിലിപ്പിനെ (സന്തോഷ് 34) കൊന്നു കഷണങ്ങളാക്കിയെന്ന കേസിലാണു ബട്ടൻസ് തെളിവായത്. പ്രതികളായ, മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എ.ആർ.വിനോദ് കുമാർ (കമ്മൽ വിനോദ് 46), ഭാര്യ എൻ.എസ്.കുഞ്ഞുമോൾ (44) എന്നിവർ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം ജില്ലാ അഡിഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കേസിൽ ഇന്നു വിധി പറയും.
ഈരാറ്റുപേട്ട ∙ വീട്ടമ്മയെയും പതിമൂന്നുകാരിയായ മകളെയും അയൽവാസിയായ പിതാവും മകനും ചേർന്നു വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ചതായി പരാതി. ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43), മകൾ അഹ്സാന (13) എന്നിവർക്കാണു പരുക്കേറ്റത്. കഴിഞ്ഞ മാസം 30നു രാത്രി എട്ടോടെ ഇവർ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയൽവാസികളായ നിയാസ്, മകൻ സെബിൻ എന്നിവർ വീട്ടിൽ അതിക്രമിച്ചുകയറി വടിവാൾ കൊണ്ട് ഇവരെ വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു.
കോട്ടയം ∙ പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറു മാസമായി മറ്റൊരാൾക്ക് ദിവസ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.
Results 1-10 of 962