ADVERTISEMENT

മാനന്തവാടി ∙ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് ജാർഖണ്ഡ് സ്വദേശിയായ യുവാവ് പുറത്തേക്ക് ചാടി. ഇന്നലെ രാവിലെ ഏഴരയോടെ മാനന്തവാടി നാലാംമൈൽ ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം. കോഴിക്കോട് നിന്നു മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കോഴിക്കോട് ഡിപ്പോയുടെ ബസിലെ യാത്രക്കാരനായിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ബസിന്റെ മുൻ ഭാഗത്തെ ചില്ല് തല കൊണ്ട് ഇടിച്ച് തകർത്ത് റോഡിലേക്ക് ചാടിയത്. ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസിൽ കയറിയ മനോജ് ചുരം കയറിയത് മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികർ പറഞ്ഞു. കണ്ടക്ടർ മനോജിനോട് പല തവണ അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. മനോജ് ബസിൽ നിന്ന് ചാടിയ ഉടൻ തന്നെ ഡ്രൈവർ സുബീഷിന് ബസ് നിർത്താൻ കഴിഞ്ഞതിനാലാണ് മുൻ ചക്രങ്ങൾ ദേഹത്ത് കയറി ഇറങ്ങാതിരുന്നത്. വിവര മറിഞ്ഞ് മാനന്തവാടി എസ്ഐ എം.സി. പവനന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി. മുൻപ് തേയില എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന മനോജ് 4 ദിവസം മുൻപാണ് ജാർഖണ്ഡിൽ നിന്നു വയനാട്ടിലേക്ക് പുറപ്പെട്ടതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

English Summary:

Jharkhand youth's suicide attempt from a moving KSRTC bus highlights growing mental health concerns. The incident involved the young man smashing the bus windshield before jumping.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com