Activate your premium subscription today
മലപ്പുറം ∙ വെൽഫെയർ പാർട്ടിയും പിഡിപിയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയതോടെ ആരോപണ, പ്രത്യാരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും. ഇരു മുന്നണികളും വർഗീയ ശക്തികൾക്കു പിന്നാലെ പോകുന്നുവെന്നാണ് ആരോപണം. ക്ഷേമ പെൻഷനും മനുഷ്യ–വന്യജീവി സംഘർഷവും മലപ്പുറം വിരുദ്ധതയുമെല്ലാം കത്തിനിന്ന
കൊച്ചി ∙ സംഘടനാ സമ്മേളനങ്ങൾ പുരോഗമിക്കവേ, സിപിഐ സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് ഒന്നിനും ആവുന്നില്ലെന്നും പുതിയ സെക്രട്ടറി വരണമെന്നും സംസ്ഥാനതലത്തിലെ രണ്ടു നേതാക്കൾ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടു.
കൊച്ചി ∙ രണ്ടാഴ്ചയ്ക്കിടെ കേരളത്തിന്റെ പുറങ്കടലിൽ രണ്ടാമത്തെ കപ്പലും അപകടത്തിൽപ്പെടുമ്പോൾ 18 വർഷം മുൻപു കൊച്ചി കപ്പൽച്ചാലിനു സമീപം മുങ്ങിയ ‘എംവി മരിയ എസ്’ എന്ന ചരക്കു കപ്പൽ ഇപ്പോഴും കടലിനടിയിൽ തന്നെ. ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മിഷന്റെ മേൽനോട്ടത്തിൽ കപ്പൽ ഉയർത്താൻ നടത്തിയ ശ്രമങ്ങളും ഫലം കാണാതെ വന്നതോടെ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. ചൈനയിൽ നിന്ന് അൽബേനിയയിലേക്കു പോയ, അൽബേനിയൻ കപ്പലായ മരിയ എസ് 2007 ജൂൺ 30 നാണു മുങ്ങിയത്. ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കപ്പലിലെ ഡീസൽ പടർന്നെങ്കിലും വലിയ ആശങ്കയ്ക്കിടയാക്കിയില്ല. പക്ഷേ, മുങ്ങിക്കിടന്ന കപ്പലിൽ തട്ടി മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നതു പതിവായിരുന്നു. പിന്നീട് ഈ മേഖല ‘ബോയെ’ ഇട്ട് അടയാളപ്പെടുത്തി.
കൊച്ചി ∙ തീപിടിച്ചു പഴുത്തിരിക്കുന്ന കപ്പലിന്റെ വശങ്ങൾ, ബങ്കർ ടാങ്കിലെ ഇന്ധനം, കണ്ടെയ്നറുകളിലുള്ള 32 ടൺ ആൽക്കഹോൾ അടങ്ങിയ നൈട്രോ സെല്ലുലോസ്... വാൻ ഹയി കപ്പൽ രക്ഷാപ്രവർത്തനത്തിന് ഭീഷണി സൃഷ്ടിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ചൂണ്ടിക്കാട്ടുന്നത് ഈ ഘടകങ്ങളാണ്. വശങ്ങൾ തണുപ്പിക്കാതെ കപ്പലിൽ ടോവിങ് ലൈൻ ഘടിപ്പിക്കാനോ കെട്ടിവലിക്കാനോ സാധിക്കില്ല. വെള്ളവും പതയും കപ്പലിന്റെ മുൻവശത്തും പിന്നിലും ശക്തമായി പമ്പ് ചെയ്ത് തണുപ്പിക്കാനുള്ള ശ്രമമാണ് ഇന്നലെ രക്ഷാപ്രവർത്തകർ പ്രധാനമായും നടത്തിയത്.
കോഴിക്കോട് ∙ വാൻ ഹയി കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്തെ മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും കനത്ത ഭീഷണിയാണെന്നു വിദഗ്ധർ. ആശങ്കകൾ ഉയരുന്നതിനിടെ, സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും (സിഎംഎഫ്ആർഐ) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും തീരദേശത്തെ കടൽവെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു തുടങ്ങി.
കൊച്ചി ∙ ആലപ്പുഴയ്ക്കു സമീപം കടലിൽ മുങ്ങിക്കിടക്കുന്ന ലൈബീരിയൻ കപ്പൽ എംഎസ്സി എൽസ 3ന്റെ സമീപം സാൽവേജ് കമ്പനിയുടെ മുങ്ങൽ വിദഗ്ധർ എത്തി. കടൽത്തട്ടിലെ കപ്പലിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തി. കപ്പലിന്റെയും കണ്ടെയ്നറുകളുടെയും നിലവിലെ അവസ്ഥ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണു കമ്പനി. കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പു പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്.
മണ്ണൂർ (പാലക്കാട്) ∙ ആശങ്കയുടെ മുൾമുനയിൽ കടന്നുപോയ പകൽ, ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേയെന്ന പ്രാർഥനയിൽ കടന്നുപോയ രാത്രി. നേരം പുലർന്നപ്പോൾ തേടിയെത്തിയത് മകളും കൊച്ചുമകളും കെനിയയിലെ അപകടത്തിൽ മരിച്ചെന്ന ദുരന്തവാർത്ത. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് കെനിയയിലെ അപകടത്തെക്കുറിച്ചു സൂചന ലഭിച്ചത്. മരിച്ച റിയയുടെ പിതാവ് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ (ഋഷി വില്ല) രാധാകൃഷ്ണന്റെ ഫോണിലേക്ക് മരുമകൻ ജോയലിന്റെ വിളി വന്നു. പറഞ്ഞതു വ്യക്തമാകാത്തതിനാൽ പലതവണ മരുമകനെയും മകളെയും ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് ഇങ്ങോട്ടുവന്ന ചില ഫോൺ വിളികളിലൂടെ അപകടം നടന്നുവെന്ന് വ്യക്തമായി.
തൊടുപുഴ ∙ മേഘാലയയിൽ മധുവിധുവിനിടെ നവവരനെ വാടകക്കൊലയാളികളെക്കൊണ്ടു ഭാര്യ കൊലപ്പെടുത്തിയതിന് സമാനമായ സംഭവം മൂന്നാറിലും നടന്നു; 2006ൽ. അനന്തരാമനെന്ന തമിഴ്നാട് സ്വദേശിയെ വിദ്യാലക്ഷ്മി എന്ന യുവതി കൊന്ന കേസ്. മേഘാലയയിൽ ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയെ വധു സോനം കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞു 11–ാം ദിവസമാണെങ്കിൽ അനന്തരാമനെ ഭാര്യ വിദ്യാലക്ഷ്മി കൊലപ്പെടുത്തിയത് വിവാഹം നടന്ന് 5–ാം നാളിലാണ്.
തിരുവനന്തപുരം ∙ ആലപ്പുഴ പുറങ്കടലിൽ കപ്പൽ മുങ്ങിയതു സംബന്ധിച്ച പ്രാഥമിക പരിസ്ഥിതി ആഘാത റിപ്പോർട്ട് തയാറായി. കപ്പലപകടവും കണ്ടെയ്നറുകൾ കടലിൽ വീണതും മൂലം മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം, ഉപജീവന പ്രശ്നം, ഇവർക്കു വേണ്ടി സർക്കാർ മുടക്കിയ തുക, തീരം വൃത്തിയാക്കാൻ ചെലവിട്ട തുക എന്നിവ കണക്കാക്കിയുള്ള ഇടക്കാല റിപ്പോർട്ടാണു തയാറാക്കിയത്. പ്രാഥമിക റിപ്പോർട്ട് ലഭിച്ചതോടെ, ഷിപ്പിങ് കമ്പനിയിൽനിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള ചർച്ചകൾ സർക്കാരിനു തുടങ്ങിവയ്ക്കാം. ഈ റിപ്പോർട്ട് നിയമവകുപ്പ് പരിശോധിച്ചശേഷം, ഏതെല്ലാം നഷ്ടങ്ങളിൽ നിയമനടപടി ആവശ്യമാണെന്നു സർക്കാരിനെ അറിയിക്കും.
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഐസോടോപ് പഠനം നടത്താനുള്ള മേൽനോട്ട സമിതിയുടെ തീരുമാനം കേരളത്തിനു വലിയ ആശ്വാസമായി. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. ഐസോടോപ് പഠനത്തിലൂടെ അണക്കെട്ടിനുള്ളിലെ വെള്ളത്തിന്റെ ദിശ കൃത്യമായി കണ്ടെത്താൻ കഴിയും. അണക്കെട്ടിൽ ബലപ്പെടുത്തൽ (ഗ്രൗട്ടിങ്) നടത്തിക്കഴിഞ്ഞാൽ ഈ പഠനംകൊണ്ടു പ്രയോജനം ലഭിക്കില്ല. അതുകൊണ്ടാണു ബലപ്പെടുത്തുന്നതിനു മുൻപ് ഐസോടോപ് പഠനം നടത്തണമെന്ന നിലപാടിൽ കേരളം ഉറച്ചുനിന്നത്.
Results 1-10 of 10000