Activate your premium subscription today
കൂടുതൽ യുദ്ധസംവിധാനങ്ങൾ മേഖലയിലേക്ക് വിന്യസിക്കുകയാണ് യുഎസ്.സഖ്യകക്ഷികളുടെ ഇടപെടൽ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ലോകം. അതിർത്തികൾ പങ്കിടാതിരുന്നിട്ടും ഏറ്റവും രൂക്ഷമായ ഒരു സംഘർഷമാണ് ഇറാനും ഇസ്രയേലും തമ്മിൽ നടക്കുന്നത്. ദശാബ്ദങ്ങളായി ഒരു "പ്രോക്സി കോൺഫ്ലിക്റ്റ്" അഥവാ നിഴൽ യുദ്ധമായി
ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്ന ട്രംപ്.
അടുത്തിടെ റഷ്യയിൽ വൻതോതിലുള്ള ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ ലോകത്തെ ഞെട്ടിച്ചിരുന്നു. ഡ്രോണുകളും മറ്റ് ആകാശ ആയുധങ്ങളും റഷ്യയിലേക്ക് ഒളിച്ചു കടത്തി അവിടെ എത്തിച്ച ശേഷം അനുകൂല സന്ദർഭത്തിൽ വമ്പൻ ആക്രമണം നടത്തിയ യുദ്ധരീതിയെ പുതുകാല ട്രോജൻ തന്ത്രമെന്നാണു പ്രതിരോധവിദഗ്ധർ വിശേഷിപ്പിച്ചത്. ട്രോജൻ
സോവിയറ്റ് യൂണിയന്റെ സ്ഥാപകനും കമ്യൂണിസ്റ്റ് ആചാര്യനുമായ വ്ലാഡിമിർ ലെനിന്റെ മൃതശരീരം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്ന സ്മാരകത്തിലേക്ക് റഷ്യക്കാർ തിരക്കിട്ട് ഒഴുകിയെത്തുകയാണ്.
മോസ്കോ ∙ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1212 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറി. 27 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്നും വിട്ടുനൽകി. കിഴക്കൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. ഇസ്തംബൂളിൽ നടന്ന ചർച്ചയിലെ ധാരണപ്രകാരമാണ് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കൈമാറാൻ തുടങ്ങിയതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉപദേഷ്ടാവ് വ്ലാഡിമിർ മെഡിൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
കീവ്∙ യുക്രെയിനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ട് വലിയ ഡ്രോൺ ആക്രമണം നടന്നതായി ഗവർണർ ഒലെഹ് കിപ്പെർ പറഞ്ഞു. ആർക്കും ജീവൻ നഷ്ടമായിട്ടില്ല. രോഗികളെയും ജീവനക്കാരെയും ഉടൻ തന്നെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നും ഗവർണർ പറഞ്ഞു.
കീവ് ∙ യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും വെടിവച്ചിട്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ആഴ്ചകളായി ഏറ്റുമുട്ടൽ നടക്കുന്ന നിപ്രോപെട്രോവ്സ്ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പ്രദേശം പിടിച്ചെടുത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. ഇതോടെ കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സ്കിൽ ചെറുത്തുനിൽപ് തുടരുന്ന യുക്രെയ്ൻ സേനയ്ക്കു സഹായമെത്തിക്കാനുള്ള വഴിയടയും.
ഇന്ത്യയിൽ കടുവയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പലപ്പോഴും ജനവാസമേഖലകളിൽ കടുവയെ കാണാറുമുണ്ട്. ഭൂമിയിൽ തന്നെ ഏറ്റവും കരുത്തുള്ളതും ആധിപത്യ മനോഭാവമുള്ളതുമായ മൃഗങ്ങളിൽ ഒന്നാണ് കടുവ. എന്നാൽ പലയിടങ്ങളിലും കാട് കുറയുന്നതു മൂലവും ആവാസവ്യവസ്ഥയ്ക്ക് മേൽ ഉയരുന്ന
വാഷിങ്ടൻ ∙ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമത്തിന് റഷ്യയുടെ തിരിച്ചടി. വടക്കൻ യുക്രെയ്നിലെ പ്രൊലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി വൊളോഡിമർ സെലൻസ്കിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് സുഖോയ് എസ്.യു–57ഇ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്സ് കോഡും കൈമാറാമെന്ന വാഗ്ദാനവുമായി റഷ്യ. യുഎസിൽനിന്ന് അഞ്ചാം തലമുറ എഫ്–35 വിമാനം വാങ്ങാനുള്ള ചർച്ചകളുമായി ഇന്ത്യ മുന്നോട്ടുപോകവെയാണ് ഒരു മുഴം മുൻപേ റഷ്യയുടെ നീക്കം. യുഎസ്–ഇന്ത്യ പ്രതിരോധ ബന്ധം ശക്തി പ്രാപിക്കുന്നതിനിടെ ഇന്ത്യൻ പ്രതിരോധ വിപണിയിൽ സ്വാധീനമുറപ്പിക്കാനുള്ള റഷ്യൻ നീക്കമായി ഇതിനെ വിദഗ്ധർ വിലയിരുത്തുന്നു. യുഎസിന്റെ എഫ്–35 യുദ്ധവിമാനങ്ങൾക്ക് ബദലായി റഷ്യ വികസിപ്പിച്ചതാണ് ഇരട്ട എൻജിനുള്ള സുഖോയ് എസ്.യു–57.
Results 1-10 of 1939