Activate your premium subscription today
ഗൾഫ് പറുദീസയാണെന്നയാളും ചെറുപ്പം മുതലേ കേട്ടിരിക്കുന്നു. ഇപ്പോൾ യാഥാർഥ്യങ്ങളുടെ മേച്ചിൽപ്പുറങ്ങളിൽ മേയുമ്പോൾ അയാളറിയുന്നു, കേട്ടതല്ല സത്യങ്ങൾ എന്ന്. എന്തിന് വെറുതെ കൂടുതൽ മനസ് നീറ്റുന്നു. വെന്തുരുകുന്ന ഓരോ കഥകളിലും കണ്ണീരിന്റെ ഉപ്പുരസമുണ്ടെന്നു അയാൾക്ക് തോന്നിയിരുന്നു.
ഒരുപാട്കാലങ്ങൾക്ക് ശേഷം, പണ്ട് ഓടിനടന്ന, സൈക്കിൾ ചവിട്ടിയ വഴികളിലൂടെ ഒന്നൂടെ നടക്കാൻ ഇറങ്ങിയതാണ്. സൂര്യൻ ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ടൗണിന് അടുത്തേക്ക് വീട് മാറുകയും ശേഷം പഠനവും ജോലിയുമായി ബന്ധപ്പെട്ട് നാട് തന്നെ മാറുകയും ചെയ്ത് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.
ഒരിക്കലും തീരാത്ത ഒരു ദീർഘദൂര ഓട്ടക്കാരെപ്പോലെയായിരിക്കുന്നു നമ്മുടെ ജീവിതം. എവിടേക്കാണ്, എന്തിനാണ് ഓടുന്നതെന്ന് നമുക്ക് തീർത്തും അറിയില്ല എന്നതാണ് സത്യം. ചെറിയ വീട്ടിൽ നിന്നും വലിയ വീട്ടിലേക്ക്, ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക്, ചെറിയ
ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല. ഇയാളെ വിവാഹം ചെയ്യാൻ ഞാൻ തയാറല്ല. സദസ്സ് മുഴുവൻ സ്തബ്ദരായി നിൽക്കെ അവൾ പറഞ്ഞു, ഇയാളല്ല എന്നെ പെണ്ണു കാണാൻ വന്നത്. ഇയാൾ ഒരു മന്ദബുദ്ധിയാണ്.
തലമുറകളായി ചെയ്തുപോരുന്ന തൊഴിൽ. വല്ലപ്പോഴും അതിനു ജീവൻ വയ്ക്കുന്നു. നാട്ടിൽ ഒരാളുടെ ജീവൻ പൊലിയുമ്പോൾമാത്രം.! പേരില്ലാത്ത ചില വൈരുധ്യങ്ങളാണല്ലോ ജീവിതം.. അഴുക്ക് പുരളാത്ത വെള്ളത്തുണികൊണ്ട് ഓരോ പെട്ടിയും മരണത്തോടുള്ള
പകലന്തിയോളം കണ്ണിൽ നിന്നും തിരമാലകൾ കവിൾ തടത്തിലൂടെ ഊഴ്ന്നിറങ്ങിയിട്ടും സുഹറയുടെ ഹൃദയത്തിൽ കല്ലിൽ തറച്ചിട്ട പോലെ പതിഞ്ഞു പോയിരുന്ന നോവുകൾ തന്നെ വിട്ട് പോയിരുന്നില്ല...
നീലിമ ഭക്ഷണം കഴിച്ചു വരുമ്പോൾ പ്രവീണിന്റെ അടുത്തിരിക്കുന്ന ആളെക്കണ്ട് ഞെട്ടി. മുകുന്ദ്. നീലിമ, ഇതെന്റെ സുഹൃത്ത് പ്രവീൺ. എന്റെ പഠനകാലത്ത് ഞാൻ പ്രവീണിന്റെ തട്ടുകടയിൽ നിന്ന് ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്, അന്ന് മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്.
അടുക്കാൻ കുറച്ചു സമയമെടുത്തെങ്കിലും ട്രീസയും ഞാനും കൂട്ടായി. അവൾ എപ്പോഴും എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. പാചകം ചെയ്യുമ്പോഴും, ബാൽക്കണിയിലെ ചെടി നനയ്ക്കുമ്പോഴും, ചുമ്മാ ഇരിക്കുമ്പോഴും..
ആരെയും ബുദ്ധിമുട്ടിക്കുന്നത് ടോമിച്ചന് ഇഷ്ടമുള്ള കാര്യമല്ല. അത് മരിച്ചു കിടക്കുമ്പോഴാണെങ്കിൽപോലും.! അതുകൊണ്ടാണല്ലോ കല്ലറ മുതൽ പൂക്കട വരെയുള്ള ചിലവ് കാര്യങ്ങൾ അയാൾ ലിവിങ് വില്ലിൽ എഴുതിവെച്ചത്.
തിളക്കമുള്ള ചുവന്ന ഉടുപ്പണിഞ്ഞ ഒരു രൂപത്തിനടുത്തേക്ക്, കാൽ തെറ്റി വീഴാതെ, ശ്രദ്ധയോടെ അവൻ ചെന്നു. ഒരു പെണ്ണാണ്. ബോധമുണ്ടെന്ന് തോന്നുന്നില്ല. ശ്വസിക്കുന്നുണ്ട്. കൈയ്യും കാലും പൊട്ടി ചോരയൊലിക്കുന്നുണ്ട്. കവിളിൽ എന്തോ പാടുണ്ട്. രവി അവളെ പൊക്കിയെടുത്തു.
Results 1-10 of 3694