Activate your premium subscription today
പുതിയ സാമ്പത്തിക വർഷത്തിലെ (2025-26) ആദ്യ രണ്ടുമാസങ്ങളിലും ചരക്ക്-സേവന നികുതി (GST) 3,000 കോടി രൂപയ്ക്കുമേൽ വരുമാനം സ്വന്തമാക്കി കേരളം (Kerala GST revenue). കേരളത്തിന്റെ കഴിഞ്ഞ രണ്ടുമാസങ്ങളിലെ (ഏപ്രിൽ-മേയ്) സംസ്ഥാന ജിഎസ്ടിയും (SGST) ഐജിഎസ്ടിയിൽ (IGST) സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (Post-Settlement GST) 10% ഇടിഞ്ഞിട്ടുണ്ട്.
ശമ്പളം, ക്ഷേമപെൻഷൻ തുടങ്ങിയ ബാധ്യതകൾക്ക് പുറമെ കഴിഞ്ഞദിവസം സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ കൂടി വിതരണം ചെയ്യേണ്ട പശ്ചാത്തലത്തിലാണ് ഇത്തവണ കേരളത്തിന്റെ കടമെടുപ്പ്. സംസ്ഥാന സർക്കാർ, കെഎസ്ഇബി, കെഎസ്ആർടിസി എന്നിവിടങ്ങളിൽ നിന്നായി 12,000ഓളം പേരാണ് കഴിഞ്ഞദിവസം വിരമിച്ചത്.
കൊച്ചി ∙ വിദേശത്തുനിന്ന് മലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം ആദ്യമായി വർഷം 2 ലക്ഷം കോടി രൂപ കടന്നു. വിവിധ ബാങ്കുകളിലെ എൻആർഐ നിക്ഷേപം 3 ലക്ഷം കോടിയിലെത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഉപഭോഗത്തിനും ഉശിരു പകരുന്നതാണ് വിദേശ പണം വരവിലെ വർധന. രൂപയുടെ മൂല്യം വർധിച്ചതാണു പ്രധാന
ശമ്പളം, പെൻഷൻ, വിവിധ ക്ഷേമ, വികസനപദ്ധതികൾ എന്നിവയ്ക്ക് പണം ഉറപ്പാക്കാനായി കേരളം നാളെ 2,000 കോടി രൂപ കടമെടുക്കുന്നു. 26 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളത്തിന്റെ കടമെടുപ്പെന്ന് റിസർവ് ബാങ്ക് (RBI) വ്യക്തമാക്കി.
തുടർഭരണത്തിന്റെ നാലാം വാർഷികമാഘോഷിക്കുന്ന എൽഡിഎഫ് സർക്കാരിനു മുന്നിലുള്ളത് മറ്റൊരു തിരഞ്ഞെടുപ്പു വർഷമാണ്. പരിമിതികളെയും അവഗണനകളെയും വെല്ലുവിളികളായിക്കണ്ട് അതിജീവിച്ച ഭരണസംസ്കാരമാണു കാഴ്ചവച്ചതെന്ന് പറയുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അധികാരത്തിലേറുമ്പോൾ നിശ്ചലാവസ്ഥയിലായിരുന്ന പല മേഖലകളെയും കൈപിടിച്ചുയർത്തി എന്നും അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല് സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും എൽഡിഎഫ് ഭരണം പ്രതിസന്ധിയിലാക്കിയെന്നും ചരിത്രത്തിൽ ഇതുവരെയില്ലാത്ത ധനപ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. യഥാർഥത്തിൽ രണ്ടാം പിണറായി സർക്കാർ ഭരണസംവിധാനത്തിൽ പുലർത്തിയ മികവ് എത്രത്തോളമാണ്? സർക്കാരിന് എത്ര മാർക്ക് നൽകാം? ധനം, വ്യവസായം, പശ്ചാത്തല വികസനം, ആരോഗ്യം, കൃഷി, ക്രമസമാധാനം, ഉന്നതവിദ്യാഭ്യാസം, ഐടി എന്നീ പ്രധാന മേഖലകളിൽ സർക്കാർ എവിടെയെത്തി നിൽക്കുന്നു. സർക്കാരിന്റെ നേട്ടവും കോട്ടവും വിലയിരുത്തുകയാണ് വിവിധ മേഖലകളിലെ വിദഗ്ധർ.
കേരളത്തിന് നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 29,529 കോടി രൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന് ധനമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ഏപ്രിൽ-ഡിസംബർ കാലയളവിൽ 21,253 കോടി രൂപയായിരുന്നു കടമെടുക്കാൻ അനുവദിച്ചത്.
രാജ്യത്ത് അവശ്യവസ്തുക്കളുടെ വില വൻതോതിൽ കുറഞ്ഞുവെന്ന് വ്യക്തമാക്കി ഏപ്രിലിലും പണപ്പെരുപ്പം (Retail Inflation) മികച്ചതോതിൽ താഴ്ന്നു. മാര്ച്ചിലെ 3.34 ശതമാനത്തിൽ നിന്ന് 3.16 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (CPI Inflation)
‘‘ഇന്നത്തെ പണപ്പയറ്റ് കെ.എസ്. അജയൻ, കുളത്തൂർ വീട്, പകൽ 2 മണിക്ക് ശേഷം മേലേത്ത് ജമാലിന്റെ വീട്ടിൽ വച്ച്’’ ഇത്തരം പോസ്റ്ററുകൾ മലബാറിൽ, പ്രത്യേകിച്ച് കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പല പ്രദേശങ്ങളിലും കാണാം. ചിലപ്പോൾ നാട്ടിൻപുറത്തെ ചായക്കടയുടെ ഭിത്തിയിൽ ചോക്കുകൊണ്ട് എഴുതിയനിലയിൽ.
നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാമത്തെ കടമെടുപ്പിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. റിസർവ് ബാങ്കിന്റെ (RBI) കോർ-ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ (E-kuber) വഴി കടപ്പത്രങ്ങളിറക്കി 1,000 കോടി രൂപയാണ് ഇന്ന് എടുക്കുന്നത്. 15 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
പുതു സാമ്പത്തിക വർഷത്തെ ആദ്യ കടമെടുക്കലിലേക്ക് കേരളം. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ മുഖേന കടപ്പത്രങ്ങളിറക്കി 2,000 കോടി രൂപയാണ് കേരളം എടുക്കുന്നത്. 21 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം വായ്പ തേടുന്നതെന്നും ഈ മാസം 29നാണ് കടപ്പത്രങ്ങളിറക്കുകയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
Results 1-10 of 124