ദേശീയപാതയോരത്ത് രണ്ടാഴ്ചയായി നിർത്തിയിട്ട കാറിൽ കണ്ടതു തോക്ക്; കയ്യിലെടുത്തപ്പോൾ ലൈറ്റർ

Mail This Article
×
വടകര ∙കൈനാട്ടി ദേശീയപാതയോരത്ത് രണ്ടാഴ്ചയായി നിർത്തിയിട്ട കാറിൽ കണ്ടതു തോക്കല്ല, തോക്കിന്റെ രൂപത്തിലുള്ള ലൈറ്റർ. നാട്ടുകാരുടെ പരാതിയെ തുടർന്നു കാർ ഉടമയെ വിളിച്ചു വരുത്തി പൊലീസ് നടത്തിയ പരിശോധനയിലാണു ലൈറ്റർ ആണെന്നു മനസ്സിലായത്. ഡൽഹി റജിസ്ട്രേഷനുള്ള കാർ ദിവസങ്ങളായിട്ടും മാറ്റാത്തതു നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സമീപത്തുള്ളവർ കാറിന്റെ ചില്ലിലൂടെ നോക്കിയപ്പോഴാണ് സീറ്റുകൾക്ക് ഇടയിൽ ‘തോക്ക്’ കണ്ടത്. ഉടൻ പൊലീസ് എത്തി പരിശോധിച്ചു. കാറിന്റെ ഫാൻ ബെൽറ്റ് പൊട്ടിയതു കാരണം അവിടെ നിർത്തി പോയതായിരുന്നു. മാറ്റിയിടാൻ പുതിയ ഫാൻ ബെൽറ്റ് കിട്ടാത്തതു കൊണ്ടാണ് എടുക്കാൻ വൈകിയതെന്ന് ഉടമ പറഞ്ഞു.
English Summary:
Gun-shaped lighter found in abandoned car near Vadakara sparks police investigation. The object, initially mistaken for a firearm, was revealed to be a lighter after police investigation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.