Activate your premium subscription today
കോഴിക്കോട് ∙ മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് സ്റ്റേഷനിൽ എത്തിച്ചു
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ (സിഎംഡിആർഎഫ്) തുക കാണാനില്ല, സര്ക്കാർ വകമാറ്റി ചിലവഴിച്ചുവെന്ന അവകാശത്തോടെ വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതിലേക്ക് ലഭിച്ച തുക വയനാടിനായി ചിലവാക്കിയിട്ടില്ല എന്ന തരത്തിലും
കോഴിക്കോട്∙ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി. പരിസ്ഥിതി ആഘാതവും അവ ലഘൂകരിക്കാൻ സ്വീകരിക്കുന്ന നടപടികളും സൂചിപ്പിച്ച് കൊങ്കൺ റെയിൽ അധികൃതർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.
വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തായി വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറം പച്ചത്തുരുത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ 2019 നവംബര് 11 നാണ് പച്ചത്തുരുത്ത് നടപ്പിലാക്കിയത്. 774 ഇനം മരങ്ങളും 47 ഇനം ചെടികളും 354 മുളകളും ചോലപ്പുറം പച്ചത്തുരുത്തിന്റെ ആകര്ഷണമാണ്
വയനാട്ടിൽ ഒരു കശ്മീർ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ബത്തേരി മലവയൽ സ്വദേശി എസ്. ശേഷാദ്രി. കശ്മീരിലെ തണുപ്പ് വയനാട്ടിൽ സജ്ജീകരിച്ചതിനു ശേഷം കുങ്കുമപ്പൂ കൃഷിയും തുടങ്ങി. ആദ്യതവണ കൃഷി നടത്തിയപ്പോൾത്തന്നെ 2 ലക്ഷം രൂപയോളം വരുമാനം ലഭിച്ചു. വേറിട്ട സംരംഭങ്ങൾ തേടിയിറങ്ങിയ ശേഷാദ്രി തന്റെ ആദ്യ പരീക്ഷണം തന്നെ വിജയമായതിന്റെ ആവേശത്തിലാണ്. വാഴ നാരിൽനിന്ന് സിൽക്ക് തുണി, പുനരുപയോഗ ജൈവ പാത്രങ്ങൾ തുടങ്ങി നിരവധി ആശയങ്ങൾ ആലോചിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ മനസ്സിലുടക്കിയ കുങ്കുമപ്പൂ കൃഷി ചെയ്യാനായിരുന്നു തീരുമാനം. കിറ്റ്കോയിൽ സിവിൽ എൻജിനീയറായിരുന്ന ശേഷാദ്രി ജോലി രാജി വച്ചാണ് സ്വന്തം ആശയങ്ങളിലൂടെ സംരംഭം തുടങ്ങാനിറങ്ങിയത്. വയനാട്ടിൽ കുങ്കുമപ്പൂ കൃഷി തുടങ്ങാൻ ശേഷാദ്രി എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയത്? എന്തൊക്കെയായിരുന്നു വെല്ലുവിളികൾ? വയനാടൻ കുങ്കുമപ്പൂവിന്റെ വിപണി സാധ്യതകൾ എത്രത്തോളമുണ്ട്? എത്രത്തോളം ലാഭകരമാണ് ശേഷാദ്രിയുടെ കുങ്കുമപ്പൂ കൃഷി?
മാനന്തവാടി ∙ ചരിത്രത്തിൽ ഇന്നുവരെ ഒരു മാർപാപ്പയും വയനാട് സന്ദർശിച്ചിട്ടില്ല. എന്നാൽ ഇപ്പോഴത്തെ മാർപാപ്പ ലിയോ പതിനാലാമൻ ബിഷപ്പായിരിക്കുമ്പോൾ തങ്ങളുടെ ഇടവകയിൽ സന്ദർശനം നടത്തുകയും ഒരു ദിവസം താമസിക്കുകയും ചെയ്ത സന്തോഷത്തിലാണ് തലപ്പുഴ ചുങ്കത്തെ സെന്റ് തോമസ് പള്ളിയിലെ വിശ്വാസികൾ. തവിഞ്ഞാൽ പഞ്ചായത്തിലെ ഈ
കൽപറ്റ∙ ഒറ്റ രാത്രി കൊണ്ട് ചെളിമൂടിപ്പോയ വെള്ളാർമല സ്കൂളിലെ എസ്എസ്എൽസി ഫലം നൽകുന്നത് അതിജീവിനത്തിന്റെ പുതു അധ്യായം. പരീക്ഷ എഴുതിയ 55 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി 100 ശതമാനം വിജയം ഉറപ്പിച്ചത്, ഒരു ദുരന്തത്തിനും തകർക്കാനാകില്ലെന്നുള്ള വിളംബരം കൂടിയാണ്. വെള്ളാർമല സ്കൂളിലെ കെ.എം.ആദിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി എന്നത് ദുരന്തത്തിൽ ഇല്ലാതായ ഒരു നാടിനു തന്നെ പൊൻതൂവൽ ചാർത്തിയിരിക്കുകയാണ്.
കാലം ഏഴു പതിറ്റാണ്ടു പിന്നിലേക്ക്. ഒരു കൂട്ടം മനുഷ്യർ കാടും മലയും കുന്നും പുഴയും താണ്ടി ആ മണ്ണിലെത്തി. തലചായ്ക്കാനൊരിടം, വിശപ്പടക്കാനൊരു വഴി, അതായിരുന്നു അവരുടെ ലക്ഷ്യം. മരംകോച്ചുന്ന തണുപ്പും പതിയിരിക്കുന്ന വന്യമൃഗങ്ങളും അടക്കം ഏറെ വെല്ലുവിളികൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ യാത്രയെ ചരിത്രം ഇന്ന് മലബാർ കുടിയേറ്റം എന്നു വിളിക്കുന്നു. മണ്ണിനോട് മല്ലിട്ട്, രാവും പകലും പണിയെടുത്ത്, പട്ടിണിയോടു പോരാടി അവർ ജീവിതത്തിൽ പതിയെ പുതിയ നാമ്പുകൾ വിരിയിച്ചു. കുടിയേറ്റത്തിന്റെ ക്ലേശങ്ങളോടൊപ്പം വലിയൊരു ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം കൂടി പറയാനുണ്ട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ നിവാസികൾക്ക്. ജില്ലയുടെ ഏറ്റവുമറ്റത്തുള്ള കൊട്ടിയൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന് കുടിയേറ്റ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒട്ടേറെ ഗീതികൾ പാടാനുണ്ടാവും. ജാതിയുടെയും മതത്തിന്റെയും കെട്ടുമാറാപ്പുകൾ ഇല്ലാതെ ഒരുമയുടെ തിരി തെളിയിച്ച് അന്ന് അവർ കൈപ്പിടിയിൽ ഒതുക്കിയത് കാർഷിക, വാണിജ്യ, വികസന, ആരോഗ്യ മേഖലകളിലെ വലിയ വിജയങ്ങളാണ്. കുടിയിറക്കിനെതിരെ പ്രതിരോധത്തിന്റെ കോട്ടകെട്ടി രാപകൽ സമരം ചെയ്ത് ആ നീക്കത്തെ മുളയിലെ നുള്ളിക്കളഞ്ഞ ചരിത്രം കൂടി പറയാനുണ്ട് കൊട്ടിയൂരിന്. മണ്ണിനോടു പടവെട്ടി കൊട്ടിയൂരിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ചവരിൽ ഭൂരിഭാഗവും ഇന്ന് അതേ മണ്ണിൽത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. അവരുടെ പിൻതലമുറ ഇന്നും ആ കുടിയേറ്റ ചരിത്രത്തെ വലിയ ശക്തിയായി ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. കുടിയേറ്റ കാലത്തുതന്നെ കാർഷിക മേഖലയായി പ്രഖ്യാപിക്കപ്പെട്ട കൊട്ടിയൂർ ഇന്നും കൃഷിയുടെ നല്ലപാഠങ്ങൾ പകർന്ന്, മതസൗഹാർദത്തിന്റെ ഈരടികൾ പാടി, സ്നേഹത്തിൽ രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ, സാഹോദര്യത്തിന്റെ സന്ദേശങ്ങൾ പങ്കുവച്ച് ആ ഗ്രാമത്തിൽ ജീവിക്കുന്നു. കുടിയേറ്റത്തിന്റെയും വികസനത്തിന്റെയും കഥകൾ ഏറെ പറയാനുള്ള കൊട്ടിയൂരിന്റെ ചരിത്രത്താളുകളിലേക്ക് ഈ ഈസ്റ്റർ കാലത്ത് ഒരു തിരിഞ്ഞുനോട്ടം! കേരളത്തിന്റെ വടക്കുകിഴക്ക് മലമടക്കുകളിൽ നിന്ന് ഒരു നാടിന്റെ ഉയിർപ്പിന്റെ കഥ വായിക്കാം.
കൽപറ്റ ∙ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവ സമയത്ത് കൽപറ്റ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവരെ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് സസ്പെൻഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥയുണ്ടായി എന്ന കാരണത്താലാണ് സസ്പെൻഷൻ.
പത്തനംതിട്ട ∙ വയനാട്ടിൽ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയിൽ നിർമിക്കുക ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന കെട്ടിടങ്ങൾ. ഇഷ്ടികയുടെ ബലത്തിൽ മാത്രം കെട്ടിയുയർത്തുന്നതിനു പകരം കമ്പിയും കോൺക്രീറ്റ് തൂണുകളും കൂടി ഉപയോഗിക്കുന്ന രീതിയിലാകും നിർമാണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു.
Results 1-10 of 509