Activate your premium subscription today
നിലവിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കൊങ്കൺ മഹാരാഷ്ട്ര മേഖലയിലേക്ക് മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് കേരള തീരത്ത് ശക്തി കുറഞ്ഞതിനാൽ കേരളത്തിൽ അതിതീവ്ര മഴ സാഹചര്യം നിലവില്ല
നേരത്തെ എത്തിയ മഴ പന്നൽ ചെടികൾ അടക്കമുള്ള അപുഷ്പി സസ്യങ്ങളിൽ കുറവു വരുത്തുന്നു എന്നു പഠനം. ഇതു മണ്ണിന്റെ ഫലഭൂയിഷ്ഠതയെ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് അരു വിത്തുറ സെന്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തി.
കാസർകോട് ∙ കനത്ത മഴയ്ക്കു കുറവു വന്നെങ്കിലും മാനം വെളുക്കാതെ ജില്ല. മുൻ ദിവസങ്ങളെ അപേക്ഷിച്ച് അറബിക്കടലിൽ കാലവർഷക്കാറ്റിന്റെ ശക്തി കുറയുന്നുണ്ട്. ഇനിയുള്ള 3-4 ദിവസം കാലവർഷ മഴ ഇടവേളകളോടെ തുടരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മഴയുടെ തീവ്രത കുറയും. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചു കാസർകോട്
മേയ് 24 ന് കേരളത്തിൽ ലാൻഡ് ചെയ്ത് യാത്ര തുടങ്ങിയ മൺസൂൺ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ എത്തിച്ചേർന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് അറബിക്കടലിൽ കാലവർഷക്കാറ്റിന്റെ ശക്തി കുറയുന്നുണ്ട്.
കുട്ടനാട് ∙ തുടർച്ചയായ രണ്ടാം ദിവസവും കാര്യമായ മഴ പെയ്യാതിരുന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ചമ്പക്കുളം മേഖലയിൽ ഇന്നലെ മാത്രം അരയടിയോളം ജലനിരപ്പാണ് ഉയർന്നത്. ശക്തമായ വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതുമാണു മഴമാറി നിന്നിട്ടും ജലനിരപ്പ് ഉയരാൻ കാരണമായത്.അമ്പലപ്പുഴ –
കുന്നംകുളം ∙ കനത്ത മഴയിൽ ഇരുനില വീട് തകർന്നു വീണു. ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിക്കുന്ന കോൺക്രീറ്റ് വീടാണ് നിലം പൊത്തിയത്. ചൊവ്വാ പുലർച്ചെ നാലരയോടെയാണ് അപകടം. കുടുംബക്ഷേത്രത്തിൽ പോകാനായി ബിജേഷ് നേരത്തെ എഴുന്നേറ്റതായിരുന്നു. ഇൗ നേരത്താണ് ചുമർ പൊട്ടുന്ന ശബ്ദം കേട്ടത്. ഭാര്യയെ വിളിച്ചുണർത്തി മക്കളെ എടുത്ത് പുറത്തേക്ക് ഓടി. ഇതിനിടെ നിമിഷ നേരം കൊണ്ട് വീട് പൂർണമായും നിലംപൊത്തി. ഇൗ സമയം കനത്ത മഴ ഉണ്ടായിരുന്നു. കാലപ്പഴക്കമുള്ള വീടിന്റെ ചുമരുകൾക്കിടയിൽ വെള്ളം ഇറങ്ങിയതാണ് അപകടത്തിന് വഴിവച്ചതെന്നാണു നിഗമനം. വീട്ടു സാധനങ്ങൾ പൂർണമായും നശിച്ചു.
ചേലക്കര ∙ കളപ്പാറ വാരിയത്തുകുന്ന് മേഖലയിൽ വെള്ളച്ചാലുകളിൽ പത മല പോലെ ഉയർന്നു പൊങ്ങി. കാട്ടരുവികളിൽ പലയിടത്തായി ഒരാൾ പൊക്കത്തിൽ പത ഉയർന്നതു നാട്ടുകാരിൽ കൗതുകവും ആശങ്കയും ഉണ്ടാക്കി. ആദ്യമായാണ് ഇത്തരം പ്രതിഭാസം ഇവിടെ ഉണ്ടാകുന്നതെന്നു നാട്ടുകാർ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യപ്രവർത്തകർ
കുറ്റിപ്പുറം ∙ തോരാമഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ടായെങ്കിലും ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നില്ല. പുഴകളിൽ നീരൊഴുക്ക് ക്രമാതിതമായി വർധിച്ചു. അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയതാണ് ഒഴുക്കു കൂടാൻ കാരണമായത്. ഭാരതപ്പുഴയുടെ കരയിലുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്. പഞ്ചായത്തിലെ 17–ാം വാർഡിൽ
കടലുണ്ടി∙ കാറ്റിനൊപ്പം ആർത്തലച്ചെത്തിയ തിരമാലകൾ ഭിത്തി കവിഞ്ഞ് ജനവാസമേഖലയിൽ എത്തിയതോടെ കടലുണ്ടി തീരത്ത് ജനം ഭീതിയിലായി. രൂക്ഷമായ കടലാക്രമണത്തിനൊപ്പം പെരുമഴയും കൂടിയായതോടെ തീരവാസികൾ വലഞ്ഞു.ബൈത്താനി, കപ്പലങ്ങാടി, വാക്കടവ് മേഖലയിലാണ് കടലേറ്റം രൂക്ഷം. കഴിഞ്ഞ ദിവസത്തേതിനേക്കാൾ പ്രക്ഷുബ്ധമായിരുന്നു
നാദാപുരം∙ തിങ്കളാഴ്ച ആഞ്ഞു വീശിയ കാറ്റിൽ കടപുഴകിയ മരങ്ങൾ മുറിച്ചു മാറ്റിയും വഴിയിലെ തടസ്സങ്ങൾ നീക്കിയും വിശ്രമമില്ലാതെ സന്നദ്ധ പ്രവർത്തകർ. ഇരുപതിലേറെ വീടുകൾക്കും ഒട്ടേറെ വിളകൾക്കും നഷ്ടമുണ്ടായ ചെറുമോത്ത് ഇടക്കിടെ പെയ്ത മഴയ്ക്കിടയിലും ജനകീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു മരങ്ങൾ മുറിച്ചു മാറ്റിയത്. വളയം
Results 1-10 of 6844