ADVERTISEMENT

ലണ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ പതിറ്റാണ്ടുകളായി അലട്ടുന്ന നിർഭാഗ്യത്തിന്റെയും തോൽവികളുടെയും ശാപങ്ങളെല്ലാം കുടഞ്ഞെറിഞ്ഞാണ് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ രാജാക്കൻമാരായി ദക്ഷിണാഫ്രിക്കയുടെ പട്ടാഭിഷേകം. ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഓസീസിനെത്തന്നെ വീഴ്ത്തി കിരീടം ചൂടുമ്പോൾ, പരിഹാരമാകുന്നത് വർഷങ്ങളായി വിവിധ ലോകകപ്പ് നോക്കൗട്ടുകളിൽ വീണ ദക്ഷിണാഫ്രിക്കയുടെ കണ്ണീരിനു കൂടിയാണ്. ഈ വർഷം പാക്കിസ്ഥാനിലും യുഎഇയിലുമായി നടന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലാണ് ഏറ്റവും ഒടുവിൽ അവരുടെ കണ്ണീർ വീണത്. അവിടെ സെമിഫൈനലിൽ ന്യൂസീലൻഡിനോട് 50 റൺസിനാണ് അവർ തോറ്റത്.

അതിനു തൊട്ടുമുൻപ് വഴങ്ങിയ തോൽവി കുറച്ചുകൂടി ഹൃദയഭേദകമായിരുന്നു. ഇംഗ്ലണ്ടിലെ ബ്രിജ്ടൗണിൽ നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടായിരുന്നു ആ തോൽവി. അന്ന് വിജയത്തിന്റെ വക്കിൽ നിൽക്കെ അവിശ്വസനീയമായ വിധത്തിൽ കൂട്ടത്തകർച്ച നേരിട്ടാണ് ദക്ഷിണാഫ്രിക്ക തോൽവിയിലേക്കു വഴുതിയത്. വിജയം ഉറപ്പിച്ചിടത്തുനിന്ന് വഴങ്ങേണ്ടി വന്ന ഈ തോൽവിയോടെ ഒന്നുകൂടി ഉറച്ച ശാപത്തിന്റെ കഥകൾക്കു കൂടിയാണ് ലോഡ്സിലെ ഈ കിരീടവിജയത്തോടെ വിരാമമാകുന്നത്.

ഐസിസി ടൂർണമെന്റ് നോക്കൗട്ടുകളിൽ ദക്ഷിണാഫ്രിക്കയുടെ തോൽവികൾ

∙ 1992 ഏകദിന ലോകകപ്പ്: സെമിയിൽ ഇംഗ്ലണ്ടിനോട് 19 റൺസ് തോൽവി (മഴ നിയമപ്രകാരം)

∙ 1996 ഏകദിന ലോകകപ്പ്: ക്വാർട്ടറിൽ വെസ്റ്റിൻഡീസിനെതിരെ 19 റൺസ് തോൽവി

∙ 1999 ഏകദിന ലോകകപ്പ്: സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ടൈ ആയി. സൂപ്പർ സിക്സ് വിജയത്തിന്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിൽ

∙ 2007 ഏകദിന ലോകകപ്പ്: സെമിയിൽ ഓസ്ട്രേലിയയോട് 7 വിക്കറ്റ് തോൽവി.

∙ 2009 ട്വന്റി20 ലോകകപ്പ്: സെമിയിൽ പാക്കിസ്ഥാനോട് 7 റൺസ് തോൽവി

∙ 2011 ഏകദിന ലോകകപ്പ്: ക്വാർട്ടറിൽ ന്യൂസീലൻഡിനോട് 49 റൺസ് തോൽവി

∙ 2013 ചാംപ്യൻസ് ട്രോഫി: സെമിയിൽ ഇംഗ്ലണ്ടിനോട് 7 വിക്കറ്റ് തോൽവി

∙ 2014 ട്വന്റി20 ലോകകപ്പ്: സെമിയിൽ ഇന്ത്യയോട് 6 വിക്കറ്റ് തോൽവി

∙ 2015 ഏകദിന ലോകകപ്പ്: സെമിയിൽ ന്യൂസീലൻഡിനോട് 4 വിക്കറ്റ് തോൽവി (മഴ നിയമപ്രകാരം)

∙ 2022 ട്വന്റി20 ലോകകപ്പ്: സൂപ്പർ 12ൽ നെതർലൻ‍ഡ്സിനോട് 13 റൺസ് തോൽവി

∙ 2023 ഏകദിന ലോകകപ്പ്: സെമിയിൽ ഓസ്ട്രേലിയയോട് 3 വിക്കറ്റ് തോൽവി

∙ 2024 ട്വന്റി20 ലോകകപ്പ്: ഫൈനലിൽ ഇന്ത്യയോട് ഏഴു റൺസ് തോൽവി

∙ 2025 ചാംപ്യൻസ് ട്രോഫി: സെമിയിൽ ന്യൂസീലൻഡിനോട് 50 റൺസ് തോൽവി

English Summary:

South Africa beat Australia in World Test Championship Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com