അറ്റകുറ്റപ്പണി ചെയ്തത് തുർക്കി കമ്പനിയല്ല; ടർക്കിഷ് ടെക്നിക് സേവനം എയർ ഇന്ത്യ ബോയിങ് 777 വിമാനങ്ങൾക്ക്

Mail This Article
×
ന്യൂഡൽഹി ∙ അഹമ്മദാബാദിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ 787–8 ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നത് ‘ടർക്കിഷ് ടെക്നിക്’ കമ്പനിയല്ലെന്ന് തുർക്കി സർക്കാർ അറിയിച്ചു. എയർ ഇന്ത്യയുമായുള്ള കരാർപ്രകാരം ബോയിങ് 777 വിമാനങ്ങൾക്കു മാത്രമാണ് ടർക്കിഷ് ടെക്നിക് സേവനം നൽകിയതെന്നും അറിയിച്ചു. ടർക്കിഷ് ടെക്നിക് അറ്റകുറ്റപ്പണികൾ നടത്തിയതാണ് അപകടകാരണമെന്ന പ്രചാരണത്തെത്തുടർന്നാണു വിശദീകരണം.
ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ തുർക്കി പിന്തുണച്ചതിനു പിന്നാലെ അവിടെനിന്നുള്ള കമ്പനികളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനമുണ്ടായിരുന്നു. ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനി ‘സെലിബി’യെ കേന്ദ്രം വിലക്കുകയും ചെയ്തു. ‘ടർക്കിഷ് ടെക്നിക്കു’മായുള്ള സഹകരണം പുനഃപരിശോധിക്കുമെന്ന് എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ പറഞ്ഞിരുന്നു.
English Summary:
Boeing 777 Maintenance: Air India's Boeing 777 maintenance was handled by Turkish Technic, but they deny involvement in the 787-8 Dreamliner incident in Ahmedabad. This clarification comes amid heightened tensions between India and Turkey, leading to scrutiny of Turkish companies operating in India.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.