Activate your premium subscription today
മോസ്കോ ∙ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1212 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറി. 27 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്നും വിട്ടുനൽകി. കിഴക്കൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. ഇസ്തംബൂളിൽ നടന്ന ചർച്ചയിലെ ധാരണപ്രകാരമാണ് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കൈമാറാൻ തുടങ്ങിയതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉപദേഷ്ടാവ് വ്ലാഡിമിർ മെഡിൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.
കീവ്∙ യുക്രെയിനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ട് വലിയ ഡ്രോൺ ആക്രമണം നടന്നതായി ഗവർണർ ഒലെഹ് കിപ്പെർ പറഞ്ഞു. ആർക്കും ജീവൻ നഷ്ടമായിട്ടില്ല. രോഗികളെയും ജീവനക്കാരെയും ഉടൻ തന്നെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നും ഗവർണർ പറഞ്ഞു.
കീവ് ∙ യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും വെടിവച്ചിട്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ആഴ്ചകളായി ഏറ്റുമുട്ടൽ നടക്കുന്ന നിപ്രോപെട്രോവ്സ്ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പ്രദേശം പിടിച്ചെടുത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. ഇതോടെ കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സ്കിൽ ചെറുത്തുനിൽപ് തുടരുന്ന യുക്രെയ്ൻ സേനയ്ക്കു സഹായമെത്തിക്കാനുള്ള വഴിയടയും.
‘വലിയ ബോംബ് ഇടാനുള്ള സമയമായി’, പീഡന കേസിൽ ട്രംപിന് ബന്ധം? പോസ്റ്റ് നീക്കം ചെയ്ത് മസ്ക്; ചർച്ചയായി ‘എപ്സ്റ്റീൻ ഫയൽസ്’ വാഷിങ്ടൻ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇലോൺ മസ്ക്. ഇരുവരും തമ്മിലുള്ള വാക്പോര് സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്ക് എക്സിൽ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ മസ്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് മസ്ക് തന്റെ പോസ്റ്റ് പിൻവലിച്ചതെന്നും സൂചനയുണ്ട്.
കീവ്∙ യുക്രെയ്നെതിരെ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ ആക്രമണം നടത്തി റഷ്യ. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചാണ് യുക്രെയ്നിൽ ഉടനീളം റഷ്യ ആക്രമണം നടത്തിയത്. ഇക്കാര്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഏതാനും ദിവസം മുൻപ് യുക്രെയ്ൻ നടത്തിയ ‘ഓപ്പറേഷൻ സ്പൈഡർ വെബ്’ എന്നു പേരിട്ട ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം.
ന്യൂഡൽഹി ∙ റഷ്യൻ വ്യോമസേനാ താവളങ്ങളിലേക്ക് ഗറില്ലാ ശൈലിയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി കീവ് ഉൾപ്പടെ 9 പ്രദേശങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണം ശക്തമാണെന്ന പ്രതീതിയുണ്ടാക്കുന്നെങ്കിലും വളരെ സൂക്ഷിച്ചു നടത്തിയ പ്രഹരമാണെന്നു വ്യക്തം. നാൽപതോളം മിസൈലുകളും നാനൂറോളം ഡ്രോണുകളും റഷ്യ ഉപയോഗിച്ചെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറയുന്നത്. എന്നാൽ 4 പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ.
വാഷിങ്ടൻ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണം നന്നായിരുന്നെന്നും എന്നാൽ ഉടൻ സമാധാനം സാധ്യമാക്കാൻ പോന്നതായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള സംസാരം 75 മിനിറ്റ് നീണ്ടു. റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകുമെന്നു പുട്ടിൻ പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
കീവ് ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടക്കുംവരെ വെടിനിർത്തൽ നടപ്പാക്കാമെന്ന് നിർദേശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. ‘റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ യൂറോപ്പിനും മറ്റു ലോകരാജ്യങ്ങൾക്കും ഈ കാലയളവിൽ അവസരമുണ്ടാകും. വെടിനിർത്തലിന്റെ നടപടിക്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാം.’ – സെലെൻസ്കി പറഞ്ഞു.
മോസ്കോ ∙ യുക്രെയ്ൻ നടത്തി ഡ്രോൺ ആക്രമണത്തെ തുടർന്ന് തകരാറിലായ വൈദ്യുതി പുനഃസ്ഥാപിച്ച് റഷ്യ. സാപൊറീഷ്യ, കെര്‍സൺ മേഖലകൾ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ഡ്രോൺ, ഷെൽ ആക്രമണത്തിലാണ് വൈദ്യുതി സബ്സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. വൈദ്യുതി നഷ്ടപ്പെട്ടത് ആകെ ഏഴു ലക്ഷം പേരെയാണ് ബാധിച്ചത്.
ഇസ്തംബൂൾ ∙ മൂന്നു വർഷമായി തുടരുന്ന റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സമാധാന കരാറിനുള്ള രൂപരേഖ ഇരുരാജ്യങ്ങളും കൈമാറി. ഇസ്തംബൂളിൽ നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും രൂപരേഖ കൈമാറിയത്. റഷ്യ തയാറാക്കിയ രൂപരേഖ റഷ്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുന്നതിന് അവസരമൊരുക്കാൻ മൂന്നു ദിവസം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വെടിനിർത്തലിന്റെ മാനദണ്ഡങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
ആധുനിക യുദ്ധത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട് ഡ്രോണുകൾ ഇന്ന് നിർണായക ശക്തിയായി മാറിയിരിക്കുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ൻ നടത്തിയ 'സ്പൈഡർ വെബ്' ഡ്രോൺ ആക്രമണം, റഷ്യയുടെ എസ്-400 പോലുള്ള അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷി പോലും സംശയത്തിലാക്കിയിരിക്കുകയാണ്. 5000 കിലോമീറ്ററിലധികം
യുക്രെയ്ൻ ലോറികളിലെ കണ്ടെയ്നറുകളിൽ ഡ്രോണുകൾ എത്തിച്ച് റഷ്യയിൽ വ്യാപകമായ ആക്രമണം നടത്തിയതിനെ ട്രോജൻ യുദ്ധതന്ത്രമെന്നാണു പല പ്രതിരോധവിദഗ്ധരും വിശേഷിപ്പിക്കുന്നത്. പ്രാചീന ഗ്രീക്കുകാർ ട്രോയ് എന്ന നഗരരാജ്യത്തിനെതിരെ പ്രയോഗിച്ചതാണ് ഈ യുദ്ധതന്ത്രം. ട്രോജൻ ജനങ്ങൾ ജീവിച്ചിരുന്ന നഗരമായിരുന്നു ട്രോയ്.
ന്യൂഡൽഹി ∙ ഡ്രോണുകളുപയോഗിച്ച് നടത്തുന്ന ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് ആവാം ഞായറാഴ്ച യുക്രെയ്ൻ സൈന്യം റഷ്യയിൽ നടത്തിയത്. റഷ്യയുടെ 5000 കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാർഗം 117 ഡ്രോണുകൾ ലോറികളിൽ അയച്ച്, തകർക്കാനുദ്ദേശിച്ച ലക്ഷ്യങ്ങളായ വ്യോമത്താവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെ നിന്ന് പ്രഹരം.
റഷ്യയിൽ, അങ്ങു ദൂരെ ഉൾനാട്ടിലുള്ള വ്യോമതാവളങ്ങൾക്കരികെ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾ. പെട്ടെന്ന് അവയുടെ മേൽക്കൂരയുടെ പാളി നീങ്ങുന്നു. അതിനകത്തുനിന്ന് ബോംബുകൾ ഘടിപ്പിച്ച കറുത്ത ഡ്രോണുകൾ പറന്നു പൊങ്ങുന്നു! ഒരു മതിലിനപ്പുറത്തുള്ള വ്യോമതാവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വമ്പൻ സൂപ്പർ സോണിക് വിമാനങ്ങളുടെ ഇന്ധനടാങ്ക് ലക്ഷ്യമാക്കി പറക്കുന്നു. ‘ഭും’ ഇന്ധനത്തിനു തീപിടിച്ച വിമാനം നിന്നു കത്തുകയാണ്! ആകെ 117 ഡ്രോണുകൾ. കത്തിയത് അണു ബോംബ്
കീവ് ∙ ഒന്നര വർഷത്തോളം നീണ്ട തയാറെടുപ്പ്, അതീവരഹസ്യമായ ഓപ്പറേഷൻ, ഒടുവിൽ യുക്രെയ്ൻ ഒരുക്കിയ ‘ചിലന്തി വല’യിൽ കുടുങ്ങി റഷ്യ. ഞായറാഴ്ച റഷ്യയ്ക്കു നേരിടേണ്ട വന്നത് യുക്രെയ്ൻ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെയാണ്. നഷ്ടമായത് കോടിക്കണക്കിനു ഡോളർ വിലമതിക്കുന്ന, റഷ്യയുടെ ആകാശക്കരുത്തിന്റെ പോർമുനകളായിരുന്ന യുദ്ധവിമാനങ്ങളും. റഷ്യയുടെ എസ്–300, എസ്–400 എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും ഇതോടെ സംശയത്തിലായി. റഷ്യയുടെ സുരക്ഷാ സംവിധാനങ്ങളെയെല്ലാം ഭേദിച്ച് രഹസ്യമായി അകത്തുകടന്ന ‘യുക്രെയ്നിയൻ ചാരന്മാർ’ സൈബീരിയയിൽ നടത്തിയ വൻ ആക്രമണം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
റഷ്യയുടെ ക്രൂഡ് ഓയിൽ (Russian Oil), ഗ്യാസ്, പെട്രോകെമിക്കൽ എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500% ഇറക്കുമതിച്ചുങ്കം (500% Import Tariff) ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ (Richard Blumenthal). യുക്രെയ്ൻ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാഷിങ്ടൻ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ശാഠ്യക്കാരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്ലാഡിമിർ പുട്ടിൻ ശാഠ്യക്കാരനാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപിന്റെ മറുപടി. വെടിനിർത്തൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ റഷ്യ നടത്തിയ ബോംബാക്രമണം തനിക്ക് ആശ്ചര്യവും നിരാശയുമാണ് നൽകിയതെന്നും ട്രംപ് പറഞ്ഞു.
യുക്രെയ്നിലെ നാല് അതിർത്തി ഗ്രാമങ്ങള്‍ റഷ്യന്‍ സേന പിടിച്ചെടുത്തതായി യുദ്ധം നടക്കുന്ന സുമി മേഖലയിലെ ഗവർണർ ഒലെ റിഹൊറോവ്. നൊവെങ്കെ, ബാസിവ്ക, വസെലിവ്ക, സുരോവ്ക തുടങ്ങിയ ഗ്രാമങ്ങളാണ് റഷ്യ പിടിച്ചെടുത്തത്. യുക്രെയ്നിനുള്ളിൽ ബഫര്‍ സോണ്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ നീക്കം.
ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം ചോര വീണ പ്രദേശമാണ് യുറോപ്പ്. ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ രണ്ട് ലോക മഹായുദ്ധങ്ങളിലായി ലക്ഷക്കണക്കിനു ജനങ്ങളുടെ മരണത്തിനും ഒട്ടേറെ കനത്ത നാശനഷ്ടങ്ങള്‍ക്കും ഈ ഭൂഖണ്ഡം സാക്ഷ്യംവഹിച്ചു. ശേഷിച്ച നാല് ദശകങ്ങളില്‍ ഒരു തത്വസംഹിതയുടെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു സംസര്‍ഗം പോലുമില്ലാത്ത വ്യത്യസ്ത ചേരികളിലായി ഇവിടെയുള്ള രാജ്യങ്ങള്‍ നിലയുറപ്പിച്ചതും ലോകം കണ്ടു. എന്നാല്‍ സകലരെയും അതിശയിപ്പിച്ച്, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഈ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലുമായി ഈ ഭൂഖണ്ഡത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും ഒരുമിച്ച് ഒരു കുടക്കീഴില് ഒരു വിപണിയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. യൂറോപ്പിലെ രാഷ്ട്രങ്ങള്‍ വ്യാപാര- വാണിജ്യ കാര്യങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാവര്ക്കും ഗുണമുണ്ടെന്ന ആശയം അടിസ്ഥാനമാക്കി 1957ലെ റോം ഉടമ്പടി പ്രകാരം പടിഞ്ഞാറന്‍ യൂറോപ്പിലെ ആറു രാജ്യങ്ങള്‍ ചേർന്ന യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റി (European Economic Community) ഉടലെടുത്തെങ്കിലും 1993ലെ മാസ്ട്രിച്ച് ഉടമ്പടി വഴിയാണ് ബ്രസ്സല്‍സ് തലസ്ഥാനമായി യൂറോപ്യന്‍ യൂണിയന് (European Union അഥവാ EU) നിലവില്‍ വന്നത്. 27 രാഷ്ട്രങ്ങള്‍ അടങ്ങുന്ന 4.2 കോടി കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള 50 കോടിയോളം ജനങ്ങളുള്ള പ്രദേശമാണ് ഇന്ന് യൂറോപ്യന്‍ യൂണിയന്.
വാഷിങ്ടൻ∙ യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണം ശക്തമാക്കുന്നതിനിടെ വ്ലാഡിമിർ പുട്ടിനെ ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന അക്രമണത്തിനു മറുപടിയായി റഷ്യയ്ക്കെതിരായ ഉപരോധങ്ങൾ വർധിപ്പിക്കുന്നതിനെ കുറിച്ച് യുഎസ് ആലോചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
കീവ് ∙ തുടർച്ചയായ രണ്ടാം രാത്രിയും തലസ്ഥാന നഗരമായ കീവ് അടക്കം യുക്രെയ്നിലെ വിവിധ മേഖലകളിൽ റഷ്യയുടെ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം. 3 കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ രാത്രി മാത്രം 298 ഡ്രോണുകളും 69 മിസൈലുകളുമാണു റഷ്യ തൊടുത്തത്.
കീവ് ∙ റഷ്യയും യുക്രെയ്നും ശനിയാഴ്ച 307 യുദ്ധത്തടവുകാരെ വീതം കൈമാറി. മൊത്തം 1,000 തടവുകാരെ ഇരുഭാഗത്തും മോചിപ്പിക്കാനാണു ധാരണ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം കഴിഞ്ഞ 16-ന് ഇസ്തംബുളിൽ നടന്ന ചർച്ചകളിലാണു കൈമാറ്റം തീരുമാനിച്ചത്. അതേസമയം, ശനിയാഴ്ച പുലർച്ചെ കീവിൽ റഷ്യ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 15 പേർക്കു പരുക്കേറ്റു.
റഷ്യയുടെ തെക്കൻഭാഗത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണു വോൾഗോഗ്രാഡ്. ഇന്ന് റഷ്യയിലെ പതിനാറാമത്തെ വലിയ നഗരമാണ് ഇത്. സോവിയറ്റ് കാലഘട്ടത്തിൽ ഈ നഗരം അറിയപ്പെട്ടിരുന്നത് സ്റ്റാലിൻഗ്രാഡ് എന്ന പേരിലാണ്. സാക്ഷാൽ ജോസഫ് സ്റ്റാലിന്റെ പേരിലുള്ള നഗരം. പിന്നീട് സോവിയറ്റ് യൂണിയൻ ശിഥിലമായ ശേഷം പഴയ പേരായ
വാഷിങ്ടൻ ∙ റഷ്യയും യുക്രെയ്നും തടവുകാരെ പരസ്പരം കൈമാറിത്തുടങ്ങി. 3 വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടു നടന്ന ആദ്യ ചർച്ചയിലെ തീരുമാനപ്രകാരമാണിത്. കൈമാറ്റം ഒരുഘട്ടം പൂർത്തിയായതായും ഇതു വലിയൊരു തീരുമാനത്തിലേക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കൈമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇരു രാജ്യങ്ങളിലെയും സൈനിക വൃത്തങ്ങൾ അറിയിച്ചത്. 1000 യുദ്ധത്തടവുകാരെ കൈമാറാനാണ് ഇസ്തംബുളിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും സമ്മതിച്ചത്. അടുത്ത ചർച്ചയുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. വത്തിക്കാനിൽ ചർച്ച നടത്താമെന്ന ഇറ്റലിയുടെ നിർദേശം റഷ്യ തള്ളി.
മോസ്കോ ∙ യുക്രെയ്ൻ അതിർത്തിയോടുചേർന്ന റഷ്യൻ പ്രവിശ്യയായ കർസ്ക് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സന്ദർശിച്ചു. ഏപ്രിലിൽ യുക്രെയ്ൻ സേനയെ ഇവിടെനിന്നു പുറത്താക്കിയതിനുശേഷം ആദ്യമാണ് പുട്ടിന്റെ സന്ദർശനം. കഴിഞ്ഞ ഓഗസ്റ്റിൽ മിന്നലാക്രമണത്തിലൂടെയാണു കർസ്ക് യുക്രെയ്ൻ സേന പിടിച്ചത്. 9 മാസത്തിനുശേഷമാണു റഷ്യൻ സേന പ്രവിശ്യ തിരിച്ചുപിടിച്ചത്. ഇവിടെ നിർമാണത്തിലിരിക്കുന്ന ആണവനിലയ പ്ലാന്റും പുട്ടിൻ സന്ദർശിച്ചു. അതിനിടെ, യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ യുക്രെയ്ൻ നാഷനൽ ഗാർഡിലെ 6 പേർ കൊല്ലപ്പെട്ടു. യുക്രെയ്നിന്റെ 159 ഡ്രോണുകൾ കഴിഞ്ഞരാത്രി വെടിവച്ചിട്ടെന്നു റഷ്യ അവകാശപ്പെട്ടു. അതേസമയം വെടിനിർത്തൽ ചർച്ച വീണ്ടും റോമിൽ നടത്താനുള്ള അവസരമൊരുക്കാമെന്നു ലിയോ മാർപാപ്പ പറഞ്ഞു. റോമിലെ ചർച്ചയിൽ പുട്ടിനെയും പങ്കെടുക്കിപ്പിക്കാനുള്ള നീക്കവും ഇറ്റലി നടത്തുന്നുണ്ട്.
വാഷിങ്ടൻ ഡി സി ∙ റഷ്യയും യുക്രെയ്നും വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി രണ്ട് മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിന് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വാഷിങ്ടൻ ∙ വെടിനിർത്തൽ സംബന്ധിച്ച് റഷ്യയും യുക്രെയ്നും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന പടിയാണ് ചർച്ചയെന്നും ചർച്ചയുടെ വ്യവസ്ഥകൾ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.
കീവ് ∙ സമാധാന ചർച്ച കഴിഞ്ഞു മണിക്കൂറുകൾക്കകം യുക്രെയ്നിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തി. സുമി പ്രവിശ്യയിൽ ബസിനു നേരെ നടന്ന ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. ഇസ്തംബുളിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ ധാരണയിലെത്താൻ സാധിച്ചിരുന്നില്ല. യുക്രെയ്ൻ 30 ദിവസത്തെ വെടിനിർത്തൽ ആവശ്യപ്പെട്ടു. പകരമായി തങ്ങൾ അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ നിന്നു യുക്രെയ്ൻ പൂർണമായി പിൻവാങ്ങണമെന്ന നിലപാടിൽ റഷ്യ ഉറച്ചു നിന്നു.
ഇസ്തംബുൾ ∙ യുദ്ധം ആരംഭിച്ച് 3 വർഷങ്ങൾക്കു ശേഷം ആദ്യമായി റഷ്യയും യുക്രെയ്നും സമാധാന ചർച്ച നടത്തി. തുർക്കിയുടെ മധ്യസ്ഥതയിലാണ് റഷ്യ–യുക്രെയ്ൻ പ്രതിനിധി സംഘം ഇസ്തംബുളിൽ കൂടിക്കാഴ്ച നടത്തിയത്. സമാധാനം സാധ്യമാകണമെങ്കിൽ 30 ദിവസത്തെ വെടിനിർത്തലിനു റഷ്യ തയാറാകണമെന്നും തട്ടിക്കൊണ്ടുപോയ കുട്ടികളെയും യുദ്ധത്തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും യുക്രെയ്ൻ ചർച്ചയിൽ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. എന്നാൽ, കൂടുതൽ വിദേശ ആയുധങ്ങൾ സമാഹരിക്കാനുള്ള ഇടവേളയായി വെടിനിർത്തലിനെ യുക്രെയ്ൻ ഉപയോഗിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഇസ്തംബുൾ (തുർക്കി) ∙ റഷ്യ–യുക്രെയ്ൻ സമാധാന ചർച്ച തുടങ്ങുംമുൻപേ തിരിച്ചടി. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്താതിരുന്ന പുട്ടിൻ പകരമയച്ചത് രണ്ടാംനിരയെ. സെലെൻസ്കി അങ്കാറയിൽ പുട്ടിനായി കാത്തിരുന്നതു വെറുതെയായി. അതേസമയം, റഷ്യൻ സംഘം ഇസ്തംബുളിൽ ചർച്ചയ്ക്കെത്തിയെങ്കിലും യുക്രെയ്ൻ പക്ഷത്തുനിന്ന് ആരും ഉണ്ടായിരുന്നില്ല.
കീവ് ∙ യുക്രെയ്ൻ–റഷ്യ സംഘർഷത്തിനു പരിഹാരം കാണാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് നേരിട്ടു സംസാരിക്കേണ്ടതുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. തുർക്കിയിലെ അങ്കാറയിൽ യുക്രെയ്ൻ സമാധാന ചർച്ച നടക്കാനിരിക്കെയാണ് സെലെൻസ്കിയുടെ പ്രസ്താവന. പുട്ടിൻ തുർക്കിയിലേക്കു പോകുന്ന കാര്യത്തിൽ റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. യുക്രെയ്നുമായി നേരിട്ടു ചർച്ചയാണ് വേണ്ടതെന്നു പുട്ടിൻ ഞായറാഴ്ച പറഞ്ഞിരുന്നു.
റഷ്യ യുക്രെയ്നു ശേഷം ഫിൻലൻഡിലേക്കും നോട്ടമിടുന്നോ? യുദ്ധത്തിന്റെ ആരംഭസമയം മുതൽ ഉയരുന്ന ഒരു ചോദ്യമാണിത്. ഇപ്പോഴിതാ ഫിൻലൻഡുമായുള്ള അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം കൂട്ടിയതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സൈനികത്താവളങ്ങളും വിമാനവിക്ഷേപണ കേന്ദ്രങ്ങളുമൊക്കെ പുതുതായി ഒരുക്കിയിട്ടുണ്ടെന്ന്
കീവ് ∙ 30 ദിവസത്തേക്കു വെടിനിർത്തണമെന്ന യുക്രെയ്നിന്റെ ആവശ്യം തള്ളിയ റഷ്യ ഡ്രോണാക്രമണം വീണ്ടും ശക്തമാക്കി. തുർക്കിയിലെ ഇസ്തംബുളിൽ നേരിട്ടുകണ്ടു ചർച്ച നടത്താനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ക്ഷണം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്വീകരിച്ചതിനു പിന്നാലെ റഷ്യയുടെ ഭാഗത്തുനിന്നു വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷ വെറുതേയായി. കൂടിക്കാഴ്ചയ്ക്കായി വ്യാഴാഴ്ച ഇസ്തംബുളിൽ പുട്ടിനെ കാത്തിരിക്കുമെന്നു സെലെൻസ്കി പറഞ്ഞതിനും റഷ്യയുടെ മറുപടിയില്ല.
കീവ് ∙ ലിയോ മാർപാപ്പ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രസംഗത്തിൽ യുക്രെയ്നിലെ സമാധാനത്തിനായി ആഹ്വാനം ചെയ്തതിനു പിന്നാലെ, അദ്ദേഹത്തിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ക്ഷണം. മാർപാപ്പയുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹത്തെ യുക്രെയ്നിലേക്കു ക്ഷണിച്ചത്. ഒരു രാഷ്ട്രനേതാവുമായി പുതിയ മാർപാപ്പയുടെ ആദ്യത്തെ സംഭാഷണമാണിത്.
മോസ്കോ കീവ് ∙ യുദ്ധം നിർത്താൻ യുക്രെയ്നുമായി നേരിട്ടു ചർച്ചയാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. തുർക്കിയിലെ ഇസ്തംബുളിൽ അടുത്ത വ്യാഴാഴ്ച നേരിട്ടു ചർച്ച നടത്താമെന്ന നിർദേശമാണ് പുട്ടിൻ ഇന്നലെ മുന്നോട്ടു വച്ചത്. ചർച്ചയ്ക്കു തയാറാണെങ്കിലും ആദ്യം റഷ്യ വെടിനിർത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു.
വത്തിക്കാന്‍ സിറ്റി∙ യുദ്ധത്തിനു പകരം സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും എത്തട്ടെയെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. യുദ്ധം ഇനി ഒരിക്കലും സംഭവിക്കാതിരിക്കട്ടെയെന്നും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള സംഘർഷങ്ങൾക്ക് അയവുവരട്ടെയെന്നും മാർപാപ്പ പറഞ്ഞു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ ഞായറാഴ്ച പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയിരുന്നു അദ്ദേഹം.
മോസ്കോ ∙ റഷ്യയിൽ സുപ്രധാനമായ ഉച്ചകോടിക്ക് ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് ഇന്ന് എത്തുന്നതിനു മുൻപ് മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. തുടർച്ചയായി മൂന്നാം ദിവസവും നടത്തിയ ആക്രമണത്തെത്തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങളെല്ലാം മണിക്കൂറുകളോളം പ്രവർത്തനം നിർത്തിവച്ചു. രണ്ടാം ലോകയുദ്ധ വിജയത്തിന്റെ 80–ാം വാർഷികം ആഘോഷിക്കുന്ന നാളത്തെ ചടങ്ങിൽ മുഖ്യാതിഥിയായായണ് ഷി എത്തുന്നത്. പശ്ചാത്യരാജ്യങ്ങളുടെ കടുത്ത ഉപരോധത്തിൽ റഷ്യയ്ക്കു തുണയായത് ചൈനയായിരുന്നു.
ആകാശയുദ്ധത്തിലും ഒപ്പം സമുദ്രപോരാട്ടങ്ങളിലും ഡ്രോണുകൾ നിർണായകമാകുകയാണ്. ആളില്ലാ വിമാനങ്ങൾക്കൊപ്പം ഇതാ ജെറ്റ് സ്കീകളിൽ പ്രവർത്തിക്കുന്ന മറൈന്‍ ഡ്രോണുകളും യുദ്ധരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നു.സുഖോയ് ഏവിയേഷൻ വികസിപ്പിച്ചെടുത്ത ഇരട്ട എൻജിൻ, ഡബിൾ സീറ്റർ യുദ്ധ വിമാനമാണ് എസ്യു 30, ഇപ്പോഴിതാ റഷ്യയുടെ ഒരു
ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ യൂറോപ്പ് താൽപര്യം പ്രകടിപ്പിക്കേണ്ടതുണ്ടെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പ്രാസംഗികരെയല്ല, പങ്കാളികളെയാണു രാജ്യം തേടുന്നതെന്നും ഡൽഹിയിൽ ആർട്ടിക് സർക്കിൾ ഇന്ത്യ ഫോറത്തിൽ അദ്ദേഹം പറഞ്ഞു. വിഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിലും ഗുണഭോക്താവ് എന്നീ നിലയിലും ഇന്ത്യയും റഷ്യയും തമ്മിൽ മികച്ച പൊരുത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ ഉൾപ്പെടുത്താതെ റഷ്യ–യുക്രെയ്ൻ സംഘർഷത്തിനു പരിഹാരം കാണാൻ പാശ്ചാത്യ രാജ്യങ്ങൾ മുൻപു നടത്തിയ ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു.
മോസ്കോ ∙ റഷ്യയിൽ 9ന് നടക്കുന്ന വിജയദിന പരേഡ് (വിക്ടറി ഡേ) വീക്ഷിക്കാനെത്തുന്ന വിദേശ അതിഥികൾ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുപറയാനാവില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. പരേഡിനിടെ യുക്രെയ്ൻ ആക്രമിക്കുമോ എന്ന റഷ്യയുടെ ആശങ്ക വർധിപ്പിക്കുന്നതാണ് സെലെൻസ്കിയുടെ വാക്കുകൾ. വിജയദിന പരേഡ് നടക്കുന്നതിനാൽ 3 ദിവസം വെടിനിർത്തൽ ആകാമെന്ന് റഷ്യയുടെ നിർദേശവും യുക്രെയ്ൻ തള്ളി. 30 ദിവസത്തെ വെടിനിർത്തൽ വേണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെട്ടത്.
കീവ്∙ രണ്ടു മാസത്തെ കാലതാമസത്തിനു ശേഷം ധാതുകരാറിൽ ഔദ്യോഗികമായി ഒപ്പിട്ട് യുഎസും യുക്രെയ്നും. സെലൻസ്കി ഭരണകൂടത്തിനുള്ള സൈനിക സഹായം നിർത്തലാക്കിയതിനു പിന്നാലെ യുഎസ് മുന്നോട്ട് വച്ച നിർദേശങ്ങൾ ഒടുവിൽ യുക്രെയ്ന് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. യുക്രെയ്നോടുള്ള യുഎസിന്റെ പ്രതിബദ്ധത ഇനി മുതൽ പുതിയ രൂപത്തിലായിരിക്കുമെന്നാണ് കരാറിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
കീവ് ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മൂന്നു ദിവസത്തെ വെടിനിർത്തൽ വാഗ്ദാനം ചെയ്തതിനുപിന്നാലെ യുക്രെയ്നിലെ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ റഷ്യൻ സേന കനത്ത ആക്രമണം നടത്തി. 20 ഡ്രോണുകളും 31 നിയന്ത്രിത ബോംബുകളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ 12 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടിത്തത്തിൽ കനത്തനാശമുണ്ടായി. രണ്ടാംലോക യുദ്ധത്തിൽ 1945ൽ നാത്സികൾക്കെതിരെ റഷ്യ നേടിയ വിജയത്തിന്റെ ആഘോഷദിനമായ മേയ് 8 മുതൽ 3 ദിവസത്തെ വെടിനിർത്തലാണ് പുട്ടിൻ വാഗ്ദാനം ചെയ്തത്.
മോസ്കോ∙ യുക്രെയ്ൻ യുദ്ധത്തിൽ മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മേയ് 8 മുതൽ 10 വരെയാണ് വെടിനിർത്തൽ. ഈ ദിവസങ്ങളിൽ എല്ലാ തരത്തിലുള്ള യുദ്ധ നടപടികളും നിർത്തിവയ്ക്കുകയാണെന്ന് ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചു.
യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ ഒടുവിൽ സ്ഥിരീകരിച്ചു.
വാഷിങ്ടൻ∙ റഷ്യയും യുക്രെയ്നും വെടിനിർത്തൽ കരാറിന് വളരെ അടുത്താണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകുന്നേരത്തോടെ റോമിൽ എത്തിയ ട്രംപ് റഷ്യയുമായും യുക്രെയ്നുമായും ഉള്ള ചർച്ചകളിലും കൂടിക്കാഴ്ചകളിലും ഇത് ഒരു നല്ല ദിവസമായിരുന്നു എന്ന് പറഞ്ഞു.
മോസ്കോ ∙ മോസ്കോയ്ക്ക് കിഴക്കുള്ള ബാലശിഖ നഗരത്തിൽ നടന്ന കാർ സ്ഫോടനത്തിൽ ഉന്നത റഷ്യൻ സൈനിക ഉദ്യോഗസ്ഥനായ ജനറൽ യാരോസ്ലാവ് മോസ്കാലിക് കൊല്ലപ്പെട്ടു. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ മോസ്കോ സന്ദർശനത്തിനിടെയാണ് സ്ഫോടനം.
യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കീവ് ∙ യുക്രെയ്നിൽ റഷ്യ നടത്തിയ ഭീകരമായ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 6 കുട്ടികളടക്കം 90 പേർക്ക് പരുക്കേറ്റു. നിരവധി പേരെ കാണാതായി. 70 മിസൈലുകളും 145 ഡ്രോണുകളും ഉപയോഗിച്ച് ഈ വർഷം റഷ്യ നടത്തിയ ഏറ്റവും കനത്ത ആക്രമണമാണിത്. മിസൈലുകൾ പതിച്ച് തലസ്ഥാന നഗരം സ്ഫോടനത്തിൽ വിറച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു.
വാഷിങ്ടൻ ∙ വ്ലാഡിമിർ, നിർത്തൂ. ഓരോ ആഴ്ചയും 5000 പട്ടാളക്കാരാണ് മരിക്കുന്നത്. സമാധാന ഉടമ്പടി യാഥാർഥ്യമാക്കൂ– യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ പേരെടുത്തു പറഞ്ഞാണ് ട്രംപ് വിമർശിച്ചത്. ഇത് അപൂർവ നടപടിയാണെന്നാണ് വിലയിരുത്തൽ. റഷ്യ ഇന്നലെ യുക്രെയ്നിൽ നടത്തിയ ആക്രമണത്തിൽ താൻ അസ്വസ്ഥനാണെന്നും ട്രംപ് പറഞ്ഞു.
കോട്ടയം ∙ റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ടിരുന്ന തൃശൂർ സ്വദേശി ജെയിൻ ഇന്ത്യയിൽ തിരികെയെത്തി. ഡൽഹിയിലെത്തിയ ജെയിൻ ഇന്നുതന്നെ വീട്ടിലെത്തും. തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിനാണ് റഷ്യൻ കൂലിപ്പട്ടാളത്തിന്റെ പിടിയിൽനിന്നു മോചനം നേടി നാട്ടിൽ എത്തിയിരിക്കുന്നത്.
കീവ് ∙ വെടിനിർത്തൽ കരാറിനായി യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച്, യുക്രെയ്ൻ ഉന്നത നയതന്ത്രജ്ഞർ ലണ്ടനിൽ ചേരാനിരുന്ന യോഗം അവസാനനിമിഷം റദ്ദാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പൊടുന്നനെ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണിത്. യുക്രെയ്ൻ നയതന്ത്രജ്ഞൻ ലണ്ടനിലെത്തിയതിനുശേഷമായിരുന്നു റദ്ദാക്കൽ.
അബുദാബി ∙ യുദ്ധത്തടവുകാരായി റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 492 പേർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 246 യുക്രെയ്ൻ തടവുകാരെ റഷ്യയും 246 റഷ്യൻ തടവുകാരെ യുക്രെയ്നും കൈമാറി. യുദ്ധത്തിൽ പരുക്കേറ്റ 46 സൈനികരെയും കൈമാറി. ഇതുവരെ യുഎഇയുടെ ഇടപെടലിലൂടെ 3,725 തടവുകാർക്കാണ് മോചനം ലഭിച്ചത്. മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിച്ച ഇരുരാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ശ്രമം തുടരുമെന്നും വ്യക്തമാക്കി.
മോസ്കോ∙ യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായി രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തലെന്ന്
പഴുതടച്ച സുരക്ഷാവൃന്ദമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുള്ളത്, ലോകത്തെ ഏറ്റവും സുരക്ഷിതനായ മനുഷ്യൻ എന്ന വിളിപ്പേരിൽ പലപ്പോഴും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നതിനു കാരണമിതാണ്. റഷ്യൻ സേനയിലെ ഏറ്റവും മികച്ച യൂണിറ്റായ ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് അഥവാ എഫ്എസ്ഒയുടെ കീഴിലെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി
കീവ്∙ യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം.
ബ്രസൽസ് ∙ റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. റഡാറുകൾ, ടാങ്ക്വേധ മൈനുകൾ, ഡ്രോണുകൾ എന്നിവ നൽകാനായി നോർവേയുമായി ചേർന്ന് 58 കോടി ഡോളർ ചെലവഴിക്കും. നാറ്റോ ആസ്ഥാനത്തു ചേർന്ന യുക്രെയ്ൻ അനുകൂല പാശ്ചാത്യരാജ്യങ്ങളുടെ യോഗത്തിലാണു പ്രഖ്യാപനം.
ബ്രസൽസ് ∙ റഷ്യയുമായി ഒത്തുതീർപ്പിനു യുഎസ് ശ്രമിക്കുമ്പോൾ, യുദ്ധത്തിൽ യുക്രെയ്നിന് മുഴുവൻ പാശ്ചാത്യപിന്തുണയും ഉണ്ടാകുമെന്നു ജർമനിയും ബ്രിട്ടനും പ്രഖ്യാപിച്ചു. യുഎസ് പിന്മാറിയശേഷം ഇതാദ്യമായി 50 രാജ്യങ്ങളുടെ കൂട്ടായ്മ നാറ്റോ ആസ്ഥാനത്തു യോഗം ചേർന്നാണു യുക്രെയ്നിനു സൈനികപിന്തുണ പ്രഖ്യാപിച്ചത്.
കീവ് ∙ യുക്രെയ്നുമായുള്ള യുദ്ധത്തിലേക്ക് റഷ്യ ചൈനയെ വലിച്ചിഴയ്ക്കുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ചൈനയിലെ ഡസൻ കണക്കിനു പൗരന്മാരെ റഷ്യൻ സൈന്യത്തിൽ ചേർക്കുന്നുണ്ടെന്ന് ചൈനയ്ക്ക് അറിയാം. യുദ്ധമുന്നണിയിൽ വിന്യസിച്ച 155 ചൈനീസ് പൗരന്മാരുടെ
കീവ് ∙ കിഴക്കൻ യുക്രെയ്നിലെ യുദ്ധഭൂമിയിൽ റഷ്യൻസേനയിലെ 2 ചൈനീസ് പൗരന്മാരെ പിടികൂടിയെന്ന് യുക്രെയ്ൻ അറിയിച്ചു. കീവിലെ ചൈനയുടെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി യുക്രെയ്ൻ പ്രതിഷേധം അറിയിച്ചു. സമാധാനത്തിനുവേണ്ടി പരസ്യ നിലപാടെടുത്തശേഷം റഷ്യൻ സേനയ്ക്കൊപ്പംചേർന്നു യുദ്ധം ചെയ്യുന്നതു ചൈനയുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്നും കുറ്റപ്പെടുത്തി. റഷ്യൻസേനയിൽ കൂടുതൽ ചൈനീസ് സൈനികരുണ്ടെന്നാണു സൂചനയെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പിടിയിലായ ചൈനീസ് സൈനികന്റെ ഫോട്ടോയും സമൂഹമാധ്യമത്തിൽ പങ്കിട്ടു. ചൈന പ്രതികരിച്ചിട്ടില്ല.
കീവ് ∙ യുക്രെയ്ൻ നഗരമായ ക്രിവി റിയയിൽ വെള്ളിയാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 9 കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ടു. 61 പേർക്കു പരുക്കേറ്റു. 17 പേരുടെ നില ഗുരുതരം. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ജന്മനാടാണ് ക്രിവി റിയ. പാർപ്പിടസമുച്ചയത്തിനും കുട്ടികളുടെ കളിസ്ഥലത്തിനും സമീപമാണു മിസൈൽ സ്ഫോടനമുണ്ടായത്. 20 പാർപ്പിടസമുച്ചയങ്ങൾക്കു കേടുപാടുണ്ടായി. മറ്റൊരു മിസൈൽ ആക്രമണത്തിൽ 46 സൈനികരെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടെങ്കിലും യുക്രെയ്ൻ സ്ഥിരീകരിച്ചില്ല.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ചർച്ചയാകുന്നത് ഇരുപക്ഷവും ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകളുടെ വ്യാപകമായ ഉപയോഗത്തിലുമാണ്. ഡ്രോണുകളോടൊപ്പം സൈബർ യുദ്ധത്തിന്റെ സാധ്യതകളും ഇരു രാജ്യങ്ങളും പ്രയോഗിച്ചു. എന്നാൽ അടുത്തിടെ സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ, ഡ്രോണുകളിലൂടെ സൈബർ ആക്രമണങ്ങൾ
ന്യൂഡൽഹി ∙ റഷ്യ–യുക്രെയ്ൻ പ്രശ്നപരിഹാരത്തിന് പ്രധാന വെല്ലുവിളിയായി ഇപ്പോൾ നിൽക്കുന്നത് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെട്ട യൂറോപ്യൻ രാജ്യങ്ങളാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിയ് അലിപോവ് വിമർശിച്ചു. നാറ്റോയുടെ വിപുലീകരണവും യുക്രെയ്നിനെ നാറ്റോയിൽ അംഗമാക്കാനുള്ള നീക്കവുമാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. റഷ്യയുടെ ആത്യന്തിക സുരക്ഷ കണക്കിലെടുക്കാതെ ഒരു സമാധാന ക്രമീകരണവും നിലനിൽക്കില്ലെന്നും അലിപോവ് പറഞ്ഞു. ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ പഠനവിശകലനവേദിയായ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു.
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തടസ്സം നിന്നാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 – 50 % അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
മോസ്കോ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സെലൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാകുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളാകാമെന്നും പുട്ടിൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും യുക്രെയ്നിൽ താൽക്കാലിക ഭരണസംവിധാനമുണ്ടാക്കാൻ മുന്നോട്ടുവരാനാകുമെന്നും പുട്ടിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമര്‍ പുട്ടിന്റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന് യുദ്ധം അങ്ങനെയെ അവസാനിക്കുവെന്നും സെലെൻസ്കി ഫ്രഞ്ച് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പുട്ടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കാജനകമായ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് യുക്രെയ്ന് പ്രസിഡന്റിന്റെ വിവാദ പരാമർശം.
നാലാം വർഷത്തിലേക്കു കടന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ പ്രതീക്ഷ പകരുകയാണു പരിമിത വെടിനിർത്തൽ. ഒരു മാസം നീളുന്ന സമ്പൂർണ വെടിനിർത്തൽ എന്ന ആശയം റഷ്യ നിരാകരിച്ചെങ്കിലും സ്ഥിരം വെടിനിർത്തലിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണു ചർച്ചയ്ക്കു മധ്യസ്ഥ്യം വഹിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചകൾക്കു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഒരു മാസം വെടിനിർത്തലിനു താൽപര്യമറിയിച്ചിരുന്നു. പിന്നാലെ യുഎസ് സംഘവുമായി റഷ്യയിൽ നടന്ന ചർച്ചയ്ക്കു ശേഷം വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അനുകൂല നിലപാട് അറിയിച്ചു. പുട്ടിൻ മുന്നോട്ടുവച്ച ചോദ്യങ്ങൾ സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരുന്നു. പുട്ടിനുമായി മാർച്ച് 18ന് ട്രംപ് നടത്തിയ ടെലിഫോൺ ചർച്ചയ്ക്കു പിന്നാലെയാണു ഭാഗികമായ വെടിനിർത്തലിനു റഷ്യ തയാറായത്. ലോകരാജ്യങ്ങളെയെല്ലാം വരച്ചവരയിൽ നിർത്തിയ ട്രംപിനു പക്ഷേ പുട്ടിനോടു സംസാരിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ, മിസൈൽ ആക്രമണം ശക്തമാക്കുന്നതിനാണു ലോകം സാക്ഷ്യം വഹിക്കുന്നത്. സൈനിക സഹായങ്ങളെല്ലാം മരവിപ്പിച്ച് അമേരിക്ക സമ്മർദം ശക്തമാക്കിയതോടെയാണു സെലെൻസ്കി വെടിനിർത്തലിനു സന്നദ്ധമായത്. ഇതോടെ, മരവിപ്പിച്ച സൈനിക സഹായം യുഎസ് പുനഃസ്ഥാപിച്ചു. എന്നാൽ സമാധാന ചർച്ചകളിൽ തുറുപ്പുചീട്ടാക്കാമെന്നു യുക്രെയ്ൻ കരുതിയ കുർസ്ക് അധിനിവേശം റഷ്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തോടെ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ സമാധാന ചർച്ചകളിൽ തീർത്തും പ്രതിരോധത്തിലാണു യുക്രെയ്ൻ. യുദ്ധക്കളത്തിൽ വൻ മുന്നേറ്റം തുടരുന്ന റഷ്യ, വെടിനിർത്തലിനു മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിൽ പലതും യുക്രെയ്നോ യൂറോപ്പിനോ അംഗീകരിക്കാൻ സാധിക്കില്ലെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. റഷ്യയോടുള്ള അമേരിക്കയുടെ പെട്ടെന്നുള്ള നയം മാറ്റം യുക്രെയ്നിനെ മാത്രമല്ല, യൂറോപ്പിനെ ആകെ പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. യുക്രെയ്നിലെ യുദ്ധക്കളത്തിലും പുറത്തും എന്താണു സംഭവിക്കുന്നത്?
യുക്രെയ്ൻ വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഇന്ത്യയിലേക്കുള്ള എന്റെ ആദ്യ ഔദ്യോഗിക സന്ദർശനം കഴിഞ്ഞയാഴ്ചയായിരുന്നു. ഗംഭീരവും ഉൾക്കാഴ്ച നൽകിയതുമായ നയതന്ത്ര യാത്രയായിരുന്നു അത്.ന്യൂഡൽഹിയിൽ, ലോകത്തിലെ മുൻനിര നയതന്ത്ര ഫോറങ്ങളിലൊന്നായ റെയ്സിന ഡയലോഗിന്റെ 10–ാം വാർഷികത്തിൽ പങ്കെടുത്തു.ഡൽഹിയിൽനിന്നു മുംബൈയിലേക്കു പോയി. 130 ഇന്ത്യൻ കമ്പനികൾ പങ്കെടുത്ത ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. മുംബൈയിൽ യുക്രെയ്നിന്റെ പുതിയ കോൺസുലേറ്റും ഉദ്ഘാടനം ചെയ്തു. യുദ്ധകാലമായിട്ടും ഞങ്ങൾ ഇന്ത്യയിൽ നയതന്ത്രസാന്നിധ്യം വ്യാപിക്കുകയാണ്.
അമേരിക്കൻ ഡോളർ ഉപയോഗിച്ച് വ്യാപാരവും രാജ്യാന്തര പണമിടപാടുകളും നടത്തിയിരുന്ന കാലം ഇനി ചരിത്രമാകുകയാണ്. ഡി ഡോളറൈസേഷൻ വളരെ ബോധപൂർവം രാജ്യങ്ങൾ നടപ്പിലാക്കുകയാണ്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. ഡോളറിന് പകരം ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതാണ് റഷ്യയുടെ സാമ്പത്തിക
മോസ്കോ ∙ ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ റഷ്യ, യുക്രെയ്ൻ ധരണ. എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ, വാതക പൈപ്പ്ലൈനുകൾ, അണുശക്തി നിലയങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവയാണ് റഷ്യയും യുക്രെയ്നും താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ധാരണയിലെത്തിയത്. കടലിലും ആക്രമണം നിർത്തിവയ്ക്കാൻ ധാരണയായി. വെടിനിർത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
മോസ്കോ ∙ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ നടന്ന പീരങ്കിയാക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്ഡയുടെ ക്യാമറ ഓപ്പറേറ്റർ ആൻഡ്രി പനോവ്, ഡ്രൈവർ അലക്സാണ്ടർ സിർകെലി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഒസ്ലോ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നോർവീജിയൻ തലസ്ഥാനമായ ഒസ്ലോയിലെത്തി. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി സെലെൻസ്കി ചർച്ച നടത്തും. യുക്രെയ്നിന് ഹ്രസ്വകാലത്തും ദീർഘകാലാടിസ്ഥാനത്തിലും ആവശ്യമായ പിന്തുണ ലഭ്യമാകുന്നതിന് നോർവേയുടെ സഹായം തേടിയാണ് ചർച്ചകൾ നടക്കുന്നത്.
യുക്രെയ്ൻ–റഷ്യ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വേദിയൊരുക്കിയെങ്കിലും മേഖലയിൽ ഉടൻ സമാധാനം പുലരില്ലെന്നു തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 90 മിനിറ്റ് നീണ്ട ഫോൺ കോൾ ചർച്ചയിൽ യുക്രെയ്ന്റെ ഊർജോൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാമെന്നു മാത്രമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സമ്മതിച്ചിട്ടുള്ളത്, അതും 30 ദിവസം മാത്രം.
റഷ്യൻ ഫെഡറേഷനും യുക്രെയ്നും ഇടയിൽ 350 യുദ്ധത്തടവുകാരുടെ പുതിയ കൈമാറ്റത്തിന് യുഎഇ വിജയകരമായി മധ്യസ്ഥത വഹിച്ചു.
ജനുവരി 19നു വെടിനിർത്തൽ പ്രാബല്യത്തിലായപ്പോൾ ആധുനികചരിത്രത്തിലെ ഏറ്റവും വിനാശകാരിയായൊരു യുദ്ധത്തിനു വിരാമം വീഴുകയാണെന്നാണു സമാധാനം ആഗ്രഹിക്കുന്ന ലോകം കരുതിയത്. ഗാസയുടെ ദീർഘകാല വിലാപത്തിനുള്ള മറുപടിയായി വിലയിരുത്തപ്പെട്ട ആ കരാറിനു മുകളിലൂടെ ചോരപ്പുഴയൊഴുകുകയാണിപ്പോൾ. വെടിനിർത്തൽ ഉപേക്ഷിച്ച ഇസ്രയേൽ കഴിഞ്ഞദിവസം ഗാസയിൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട 436 പേരിൽ 183 പേർ കുട്ടികളാണ്. ഗാസയിൽ പലസ്തീൻകാർക്കെതിരെ ഇസ്രയേൽ ഇന്നലെയും ബോംബാക്രമണങ്ങൾ തുടർന്നു.
ന്യൂഡൽഹി ∙ അമേരിക്കൻ പ്രസിഡന്റിനെക്കൊണ്ട് ഒരു മണിക്കൂർ കാത്തിരിപ്പിക്കുക, അതിനുശേഷം അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പൂർണമായും സ്വീകരിക്കാതെ ചിലതുമാത്രം പരിഗണിക്കാൻ തയാറാവുക. ഒപ്പം തന്റെ ആവശ്യങ്ങൾ ശക്തമായി മുന്നോട്ടുവച്ച് അവ അംഗീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നു വ്യക്തമാക്കുക. പിരിയുന്നതിനുമുൻപ് അജൻഡയിലില്ലാത്ത വിഷയങ്ങളായ മധ്യപൂർവദേശത്തെ പ്രശ്നങ്ങളും മറ്റും എടുത്തിടുക. ഒടുവിൽ അന്തരീക്ഷം സുഖകരമാക്കാനെന്നവണ്ണം റഷ്യയും അമേരിക്കയും തമ്മിൽ ഐസ് ഹോക്കി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കുക.
തിരുവനന്തപുരം∙ റെയ്സിന ഡയലോഗിന്മേൽ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. റഷ്യ– യുക്രെയ്ൻ വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് 2023ൽ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിങ്ടൻ∙ യുക്രെയ്ൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു സമ്മതവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. യുക്രെയ്ന്റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. 30 ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങൾ പൂർണമായി നിർത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുട്ടിൻ നിലപാടെടുത്തു. ട്രംപിന്റെ പദ്ധതി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അംഗീകരിച്ചിരുന്നു.
വാഷിങ്ടൻ ∙ യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച് യുഎസ് പ്രസിസന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഫോണിൽ ചർച്ച നടത്തി. 30 ദിവസത്തെ വെടിനിർത്തലിന് പുട്ടിൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണു ട്രംപിന്റെ ഫോൺവിളി. നല്ല നിലയിലുള്ള ചർച്ചയാണു നടന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. വെടിനിർത്തലിന് യുക്രെയ്ൻ നേരത്തേ സമ്മതമറിയിച്ചിരുന്നു.
വാഷിങ്ടൻ ∙ യുക്രെയ്നിൽ വെടിനിർത്തുന്നതു സംബന്ധിച്ച് റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഇന്നു ഫോണിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.വെടിനിർത്തലിനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ടെന്നു ട്രംപ് സൂചിപ്പിച്ചു. കഴിഞ്ഞയാഴ്ച മോസ്കോയിൽ യുഎസ്–റഷ്യ ഉദ്യോഗസ്ഥതല ചർച്ച നടന്നതിനുപിന്നാലെ ഉപാധികളുടെ അടിസ്ഥാനത്തിൽ വെടിനിർത്തലാകാമെന്നു പുട്ടിൻ വ്യക്തമാക്കിയിരുന്നു.
കീവ് ∙ സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ, റഷ്യയും യുക്രെയ്ൻ പരസ്പരാക്രമണം തുടരുന്നു. വെള്ളിയാഴ്ച രാത്രി റഷ്യയുടെ നൂറിലേറെ ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം പറഞ്ഞു. റഷ്യൻ പ്രവിശ്യയായ കർസ്കിൽനിന്ന് സൈന്യം പിന്മാറിയിട്ടില്ലെന്ന് അവകാശപ്പെട്ട യുക്രെയ്ൻ, അതിർത്തിയിൽ റഷ്യ കൂടുതൽ സേനയെ വിന്യസിക്കുകയാണെന്നും ആരോപിച്ചു.
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്‍ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.
വാഷിങ്ടൻ∙ റഷ്യ – യുക്രെയൻ യുദ്ധം അവസാനിക്കാനുള്ള സാധ്യത വർധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്നും രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന് പട്ടാളക്കാരുടെ ജീവന് സംരക്ഷിക്കണമെന്ന് പുടിനോട് താൻ ആവശ്യപ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി മോസ്കോയിൽ വച്ച് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വാക്കുകൾ ‘പ്രത്യാശ’ നൽകുന്നതാണെന്നും എന്നാൽ പൂർണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘വളരെ പ്രത്യാശയേകുന്ന പ്രസ്താവനയാണു പുട്ടിന്റേത്.
വാഷിങ്ടൻ∙ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചതിനു പിന്നാലെ യുഎസ് പ്രതിനിധികളായ ഉദ്യോഗസ്ഥർ റഷ്യയിലേക്കു തിരിച്ചതായി റിപ്പോർട്ട്. 30 ദിവസത്തെ വെടിനിർത്തൽ കരാർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു സമർപ്പിക്കാൻ പ്രതിനിധികളെ അയച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. വെടിനിർത്തൽ കരാർ റഷ്യ അംഗീകരിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു.
വാഷിങ്ടൻ / കീവ് / മോസ്കോ ∙ മൂന്നു വർഷം പിന്നിട്ട യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് മധ്യസ്ഥശ്രമത്തിൽ നിർണായക മുന്നേറ്റം. സൗദിയിലെ ജിദ്ദയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് 30 ദിവസത്തെ വെടിനിർത്തൽ നിർദേശം യുക്രെയ്ൻ അംഗീകരിച്ചത്. തൊട്ടുപിന്നാലെ യുക്രെയ്നിന് ആയുധങ്ങൾ നൽകുന്നതിനുള്ള വിലക്ക് യുഎസ് നീക്കി. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കുന്നതും തുടരും.
ചൊവ്വാഴ്ച സൗദിയുടെ മധ്യസ്ഥതയിൽ അമേരിക്കയും യുക്രെയ്നും തമ്മിൽ ജിദ്ദയിൽ നടന്ന ചർച്ചകൾ വിജയിച്ചതായി സൂചന. പ്രതിസന്ധി പരിഹരിക്കുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനുമുള്ള സൗദി ശ്രമങ്ങളുടെയും ഉദ്യമങ്ങളുടേയും ഫലമായി, റഷ്യ-യുക്രെയിൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായിക്കുന്ന കരാറുകളിൽ എത്തുന്നതിൽ രണ്ടു കക്ഷികളും പുരോഗതി കൈവരിച്ചു.
കീവ് ∙ വെടിനിർത്തൽ അംഗീകരിക്കാൻ യുഎസ് റഷ്യയെ പ്രേരിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സൗദി അറേബ്യയിൽ യുഎസ്– യുക്രെയ്ൻ നയതന്ത്ര പ്രതിനിധികൾ തമ്മിലുള്ള ചർച്ച അവസാനിച്ചതിനു പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം.
റിയാദ് ∙ റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഒരു മാസത്തെ വെടിനിർത്തലിന് സന്നദ്ധമെന്ന് യുക്രെയ്ൻ. യുഎസ് അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിക്കുകയായിരുന്നു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്.
മോസ്കോ ∙ റഷ്യയിൽ യുക്രെയ്നിന്റെ കനത്ത ഡ്രോൺ ആക്രമണം. മോസ്കോ അടക്കം 10 പ്രവിശ്യകളിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണങ്ങളിൽ 3 പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരുക്കേറ്റു. റഷ്യയ്ക്കുനേരെ യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. വിവിധ മേഖലകളിലായി 337 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സേന അറിയിച്ചു. മോസ്കോയിലെ 6 വിമാനത്താവളങ്ങൾ അടച്ചിട്ടു. സൗദിയിലെ ജിദ്ദയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ് എന്നിവരുമായി യുക്രെയ്ൻ പ്രതിനിധി സംഘം നടത്തുന്ന സമാധാനചർച്ചയ്ക്കു മണിക്കൂറുകൾക്കു മുൻപാണ് ആക്രമണം.
2025 ഫെബ്രുവരി 24നു യുഎസ് തങ്ങളുടെ വിദേശനയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഒരു നടപടി കൈക്കൊണ്ടു. 2022ല്‍ റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയത് മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ ആറു പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയ റഷ്യയുടെ നടപടിയെ അപലപിക്കുകയും റഷ്യന്‍ സേന യുക്രെയ്നില്‍നിന്ന് പിന്മാറണമെന്നുമായിരുന്നു ഈ പ്രമേയങ്ങള്‍ ആവശ്യപ്പെട്ടത്. ഇവയെല്ലാം യുഎസ് പിന്തുണച്ചിരുന്നെന്ന് മാത്രമല്ല ഇക്കാലം മുഴുവന്‍ റഷ്യയുടെ ആക്രമണം ചെറുത്തുനില്ക്കാൻ അവര്‍ യുക്രെയ്നിന് നിര്‍ലോഭമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ യാതൊരു ഉളുപ്പും കൂടാതെ യുഎസ് തങ്ങളുടെ നയങ്ങളില്‍ മലക്കം മറിയുന്ന കാഴ്ചയാണ് ഈ യുദ്ധം തുടങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) കണ്ടത്. ഈ യുദ്ധത്തിന് ഉത്തരവാദി എന്ന നിലയ്ക്ക് റഷ്യയെ അപലപിക്കുന്നു എന്ന പ്രമേയം യുഎസ് എതിര്‍ക്കുകയും, ആരുടെയും മേല്‍ ഉത്തരവാദിത്തം ആരോപിക്കാതെ യുദ്ധം വേഗം അവസാനിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. യുഎന്നിന്റെ ചരിത്രത്തില്‍ ഒരു സുപ്രധാന വിഷയത്തില്‍ ഒരു വന്‍ ശക്തിയുടെ നിലപാട് ഇത്രവേഗം പാടെ മാറിമറിയുന്നത് ആദ്യമായാണ്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഔദ്യോഗികമായി മാപ്പു പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണു സെലെൻസ്കി ക്ഷമ ചോദിച്ചു കത്തെഴുതിയതായി സ്ഥിരീകരിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചൂടേറിയ ചർച്ച ഓർമയുണ്ടാകുമല്ലോ?. ട്രംപ് നല്കിയ മുന്നറിയിപ്പ് തന്നെ, 'മൂന്നാം ലോക മഹായുദ്ധം വച്ചാണ് ചൂതാട്ടം നടത്തുന്നത്' എന്നായിരുന്നു. റഷ്യ-യുക്രെയ്ന് പോരാട്ടം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാന
കീവ് ∙ യുക്രെയ്ൻ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത കുർസ്ക് മേഖല തിരിച്ചുപിടിക്കാൻ റഷ്യൻ സൈനികർ ഗ്യാസ് പൈപ്പ് ലൈനിന് ഉള്ളിലൂടെ നടന്നെത്തി പിന്നിൽ നിന്ന് ആക്രമിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുക്രെയ്ൻ സേന റഷ്യൻ അതിർത്തിയിലേക്ക് കടന്നുകയറി തന്ത്രപ്രധാനമായ അതിർത്തിപ്പട്ടണം സുദ്സ ഉൾപ്പെടെ ആയിരം ചതുരശ്ര കിലോമീറ്റർ പിടിച്ചെടുത്തത്. ഒട്ടേറെ റഷ്യൻ സൈനികരെ ബന്ദികളാക്കുകയും ചെയ്തു. ഭാവി സമാധാനചർച്ചകളിൽ വിലപേശൽ ശക്തി കൂട്ടുന്നതിനായിരുന്നു ഇത്. എന്നാൽ പിന്നീട് നിരന്തരമായ ആക്രമണത്തിലൂടെ റഷ്യ ഇതിൽ കുറെ ഭാഗം തിരിച്ചുപിടിച്ചു.
കീവ് ∙ റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തുംചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കിവിയില്‍ വച്ച് യുക്രെയ്ന്-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍
യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം ആധുനിക അമേരിക്കൻ ചരിത്രത്തിലെ ദൈർഘ്യമേറിയതാണ്. ഒരു മണിക്കൂർ 40 മിനിറ്റാണ് ട്രംപ് പ്രസംഗിച്ചത്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ കാര്യങ്ങൾ വെറും 43 ദിവസം കൊണ്ടു ചെയ്തെന്നു പറഞ്ഞ
യുക്രെയ്നുള്ള ആയുധ സഹായത്തിൽ യുഎസ് വിലക്കേർപ്പെടുത്തുമ്പോൾ യുക്രെയ്നു ലഭിക്കാതെ പോകുക അത്യാധുനിക ഹിമാർസ് മിസൈലാണ്. യുഎസ് പ്രസിഡന്റ് ആയിരിക്കെ ജോ ബൈഡൻ പ്രഖ്യാപിച്ച 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായത്തിലൂടെയാണു ഹിമാർസ് യുക്രെയ്ന് ലഭിച്ചുചുടങ്ങിയത്. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ്
കീവ് ∙ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി എക്സിൽ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന്
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് മൂന്നു വയസ്സു തികഞ്ഞ ഫെബ്രുവരി 24ന് യുഎന്‍ പൊതുസഭയില്‍ യൂറോപ്യന്‍ പിന്തുണയോടെ യുക്രെയ്ന് ഒരു പ്രമേയം കൊണ്ടുവന്നു. 2022ല്‍ യുക്രെയ്നിലേക്ക് റഷ്യ നടത്തിയ അധിനിവേശമാണ് യുദ്ധത്തിനു കാരണമെന്നും യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതില്‍ യുഎന്‍ അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതുമായിരുന്നു ‘അഡ്വാന്‍സിങ് കോംപ്രിഹന്‍സീവ്, ജസ്റ്റ് ആന്‍ഡ് ലാസ്റ്റിങ് പീസ് ഇന്‍ യുക്രെയ്ന്’ എന്ന പേരിലുള്ള പ്രമേയം. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമല്ലെന്നു വ്യക്തമാക്കുന്ന പ്രമേയത്തില്‍, യുക്രെയ്നില്‍നിന്ന് എത്രയും വേഗം റഷ്യ പിന്മാറി യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 193 രാജ്യങ്ങളില്‍ 93 പേര് പിന്തുണയ്ക്കുകയും ഇന്ത്യയടക്കം 65 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്ത പ്രമേയം സഭയില്‍ പാസായി. 18 രാജ്യങ്ങള്‍ എതിര്‍ത്തു. അതിലൊന്ന് യുഎസ് ആയിരുന്നു. യുദ്ധം തുടങ്ങിയ 2022നു ശേഷം ആദ്യമായാണ് യുഎന്നില്‍ യുഎസ് യുക്രെയ്നിനെതിരെ വോട്ടു ചെയ്യുന്നത്. റഷ്യ, ഉത്തരകൊറിയ, ഹംഗറി, ഇസ്രയേല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് യുഎസ് യുക്രെയ്നിനെ എതിര്‍ത്തതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റഷ്യ-യുക്രെയ്ന് വിഷയത്തില്‍ യുഎസിന്റെ നയവ്യതിയാനം പരസ്യമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു ഫെബ്രുവരി 24ന് യുഎന്നില്‍. യുക്രെയ്ന് വിഷയത്തില്‍ കാലങ്ങളായി പിന്തുടര്ന്നു പോന്ന വിദേശനയത്തില്‍ മാറ്റം വരുത്തുകയാണ് രണ്ടാം ട്രംപ് സര്‍ക്കാര്‍. യുക്രെയ്നിനെ തള്ളിപ്പറഞ്ഞും യൂറോപ്യന്‍ സഖ്യകക്ഷികളെ മാറ്റിനിര്‍ത്തിയും റഷ്യയോടും ചൈനയോടും ചായ്വു പുലര്‍ത്തിക്കൊണ്ടുള്ള ട്രംപ് നയം രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള യുഎസിന്റെ വിദേശനയത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്താണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാഷിങ്ടൻ ∙ യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല.