ADVERTISEMENT

കോട്ടയം ∙ എലിപ്പനി അടക്കം ജലജന്യ രോഗങ്ങൾ വർധിക്കുന്നു. വെള്ളപ്പൊക്കത്തിൽ ജലസ്രോതസ്സുകൾ മലിനമായതും രോഗം കൂടാൻ കാരണം. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയിലും വർധനയുണ്ടായി. മഴയ്ക്ക് ശേഷം വെള്ളം താഴ്ന്നതോടെ വെള്ളക്കെട്ടുകളിൽ കൊതുകു മുട്ടയിട്ട് പെരുകിയതു ഡെങ്കിപ്പനിക്കും കാരണമാകുന്നു. 

ആരോഗ്യ പ്രശ്നങ്ങളും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പും

∙കോവിഡ്
ജില്ലയിൽ രണ്ടാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തതു 100 കോവിഡ് കേസുകൾ. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് പരിശോധന വർധിപ്പിച്ചതായും പരിശോധന കിറ്റുകൾ കൂടുതലെത്തിച്ചെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കുക

Representative image. Photo Credit:urine-herraez-/istockphoto.com
Representative image. Photo Credit:urine-herraez-/istockphoto.com

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, രോഗലക്ഷണം കണ്ടാൽ ചികിത്സ തേടുക.

''സ്വയം ചികിത്സ അരുത്. തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കരുത്. രോഗിക്കു കൊഴുപ്പു കുറഞ്ഞ ഭക്ഷണവും ധാരാളം വെള്ളവും നൽകണം''

ഡോ.എൻ.പ്രിയ, ജില്ലാ മെഡിക്കൽ ഓഫിസർ.

∙മഞ്ഞപ്പിത്തം
രോഗലക്ഷണങ്ങൾ – 
ശരീരവേദന, ഓക്കാനം, ഛർദി, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം ബാധിക്കുക.

ശ്രദ്ധിക്കുക – ശുദ്ധജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക, തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക


∙എലിപ്പനി – കടുത്ത പനി പേശീവേദന, കണ്ണിനു ചുവപ്പ്, തലവേദന, ഛർദി, മൂത്രത്തിനു മഞ്ഞനിറം, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ. മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് എലിപ്പനിയ്ക്കു ശരിയായ ചികിത്സ തേടാത്ത പ്രവണതയുണ്ട്. 6 മാസത്തിനിടെ 24 എലിപ്പനി കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശ്രദ്ധിക്കുക –
മലിനജലത്തിൽ ഇറങ്ങാതെ ശ്രദ്ധിക്കുക. മലിനജലവുമായി സമ്പർക്കം വരുന്ന പ്രവൃത്തി ചെയ്യുന്നവർ ഡോക്‌ടറുടെ നിർദേശപ്രകാരം ആഴ്‌ചയിലൊരിക്കൽ എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം. സൗജന്യചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭിക്കും.

stomach-pain-Deepak-Sethi-istockphoto
Representative image. Photo Credit:Deepak-Sethi/istockphoto.com

∙ഡെങ്കിപ്പനി – ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് രോഗം പകരുന്നത്. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തിനും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭ ലക്ഷണം.

ശ്രദ്ധിക്കുക – 
വീടിന്റെ പരിസരത്തു വെള്ളം കെട്ടി നിൽക്കാതെ നോക്കുക. വീടിനുള്ളിൽ വെള്ളം സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ കൊതുകു മുട്ടയിടാതെ നോക്കണം.

∙വയറിളക്കം – പഴകിയ ഭക്ഷണം കഴിക്കുന്നതു കാരണം വയറിളക്കം ഉണ്ടാകാം. പനിബാധിതരിലും വയറിളക്കമുള്ളവരുണ്ട്. ഉടൻ ചികിത്സ തേടണം.

ശ്രദ്ധിക്കുക – തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. ജലസ്രോതസ്സുകൾ മലിനമാകുന്നിലെന്ന് ഉറപ്പു വരുത്തുക. വെള്ളപ്പൊക്ക മേഖലകളിൽ കിണറ്റിലെ അടക്കം ജലം ശുദ്ധീകരിക്കുക.

English Summary:

Protect Yourself! Kottayam's Post-Flood Disease Outbreak: Symptoms, Prevention & Treatment. Waterborne Diseases Soar in Kottayam Symptoms, Prevention, and What Doctors Say.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com