ADVERTISEMENT

കാലാവസ്ഥ വ്യതിയാനം നമ്മുടെ നിത്യാഹാരമായ അരിയെ വിഷമയമാക്കി തീര്‍ക്കാമെന്നും ഇതിന്റെ ഉപയോഗം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാമെന്നും പഠനം. 2050 ഓടെ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ അര്‍ബുദത്തിന്റെയും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളുടെയും കാരണമാകാന്‍ അരിയാഹാരം കാരണമാകാമെന്ന്‌ ദ ലാന്‍സെറ്റ്‌ പ്ലാനെറ്ററി ഹെല്‍ത്ത്‌ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌. രണ്ട്‌ ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ താപനില ഉയരുന്നതും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ തോത്‌ വര്‍ദ്ധിക്കുന്നതും മണ്ണിന്റെ രസതന്ത്രത്തില്‍ മാറ്റം വരുത്തി അര്‍സെനിക്‌ എന്ന വിഷാംശം അധികരിപ്പിക്കാമെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു.

ഈ അര്‍സെനിക്‌ വളരെ എളുപ്പത്തില്‍ അരിയില്‍ ആഗീരണം ചെയ്യപ്പെടുമെന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍. വിഷലിപ്‌തമായ മണ്ണും വെള്ളവും അരിയിലെ അര്‍സെനിക്‌ തോത്‌ ഉയര്‍ത്തും. പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നും അരിയില്‍ കൂടുതല്‍ അര്‍സെനിക്‌ എത്താനും സാധ്യതയുണ്ട്‌. അര്‍സെനിക്ക്‌ അരിയിലൂടെ മനുഷ്യരിലെത്തുന്നത്‌ ശ്വാസകോശം, മൂത്രസഞ്ചി, ചര്‍മ്മം എന്നിവയുടെയെല്ലാം അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌ അടിവരയിടുന്നു.അര്‍ബുദത്തിന്‌ പുറമേ ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ തോതും ഇത്‌ മൂലം ഉയരാം. ഇന്ത്യ, ചൈന, ബംഗ്ലാദേശ്‌, നേപ്പാള്‍, തായ്‌ലന്‍ഡ്‌, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്‌ എന്നിവയുള്‍പ്പെടെയുള്ള തെക്ക്‌, തെക്ക്‌ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മുഖ്യ ഭക്ഷണമാണ്‌ അരി.

English Summary:

Rice & Cancer: New Study Reveals Climate Change's Deadly Impact on Staple Food. Climate Change Rice Arsenic Levels to Spike, Increasing Cancer Risk in Asia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com