ADVERTISEMENT

നിലമ്പൂരിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്‌ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതായി ഒരു വാർത്താ കാര്‍ഡിന്റെ രൂപത്തിലുള്ളൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള ചിത്രമാണ് പ്രചരിക്കുന്നത്. വാസ്തവമറിയാം.

∙ അന്വേഷണം

ലഭ്യമായ വിവരങ്ങൾ പ്രകാരം, മലപ്പുറത്തെ എസ്ഡിപിഐ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടിയെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി നിർത്തുന്നതായി എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്നു.  പ്രചരിക്കുന്നതുപോലൊരു പരാമർശം രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടുണ്ടോ എന്നാണ് പിന്നീട് പരിശോധിച്ചത്. എന്നാൽ, അദ്ദേഹം ഇത്തരത്തിലൊരു കാര്യം പറഞ്ഞതായി റിപ്പോർട്ടുകള്‍ ലഭിച്ചില്ല.

തുടർന്നുള്ള അന്വേഷണത്തില്‍ പ്രചാരണം വ്യാജമാണെന്ന് രാഹുൽ മാങ്കുട്ടത്തിൽ തന്നെ ഫേയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളൊരു പോസ്റ്റ് കണ്ടെത്തി. ‘ഞാൻ പറഞ്ഞിട്ടില്ലാത്ത, ഈ മാധ്യമ സ്ഥാപനം ഇറക്കിയിട്ടില്ലാത്ത പോസ്റ്റർ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് അന്തമില്ലാത്ത സൈബർ കീടങ്ങൾ മാത്രമല്ല...’ എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നത്. 

റിവേഴ്സ്  ഇമേജ് സെർച്ച് നടത്തിയപ്പോൾ പഴയൊരു വാർത്താ കാർഡിലെ ഉള്ളടക്കം മാറ്റി എഡിറ്റ് ചെയ്തു നിർമിച്ച ചിത്രമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. ഇതിൽ നിന്നും പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

∙ വാസ്തവം

ലഭ്യമായ വിവരങ്ങൾ പ്രകാരം, നിലമ്പൂരിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്‌ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിട്ടില്ല. പ്രചാരണം വ്യാജമാണ്.

English Summary:

Claims that Rahul Mankoottathil called for the withdrawal of SDPI candidate's nomination from the Nilambur by-election are false.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com