ചിറമംഗലം റെയിൽവേ ഗേറ്റിൽ ‘ഇടിയും അടവും’ പതിവ്; ദുരത്തിലായി യാത്രികർ

Mail This Article
പരപ്പനങ്ങാടി ∙ ചിറമംഗലം റെയിൽവേ ഗേറ്റിൽ തുടർച്ചയായി അടച്ചിടുന്നതും അപകടങ്ങളും യാത്രക്കാരെ വലയ്ക്കുന്നു. അറ്റക്കുറ്റ പണിയുടെ പേരിലാണ് ഗേറ്റ് അടച്ചിടുന്നത്. ഗേറ്റിൽ വാഹനങ്ങൾ ഇടിച്ച് കേടുപാടുകൾ ഉണ്ടാകുന്നതും പതിവാണ്. നാഷനൽ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടതിനാൽ വലിയ കണ്ടെയ്നർ വാഹനങ്ങൾ ഇത് വഴിയാണ് പോകുന്നത്. ഗേറ്റിൽ സ്ഥാപിച്ച വൈദ്യുതി ലൈൻ പ്രൊട്ടക്‌ഷനിൽ വലിയ വാഹനങ്ങൾ തട്ടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നത് പതിവാണ്.
റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകാതിരിക്കാനുള്ള സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടില്ല. അടിയന്തരമായി ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഗേറ്റ് ഭാഗത്തേക്ക് പ്രവേശിക്കുന്ന മുറിക്കൽ ജംക്‌ഷനിലും ചിറമംഗലം ടൗണിലും സൂചന ബോർഡുകൾ സ്ഥാപിച്ചാൽ യാത്രികർക്ക് ദുരിതം ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു. മേൽപാലം പണിയാനുള്ള അനുമതിയും പ്രാഥമിക നടപടികളും ആരംഭിച്ചെങ്കിലും സ്ഥലമെടുപ്പ് പൂർണമായിട്ടില്ല. ഈയിടെ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും റവന്യു വിഭാഗം മേധാവികളും സ്ഥലം സന്ദർശിച്ചിരുന്നു.