ADVERTISEMENT

പരപ്പനങ്ങാടി ∙ ചിറമംഗലം റെയിൽവേ ഗേറ്റിൽ തുടർച്ചയായി അടച്ചിടുന്നതും അപകടങ്ങളും യാത്രക്കാരെ വലയ്ക്കുന്നു. അറ്റക്കുറ്റ പണിയുടെ പേരിലാണ് ഗേറ്റ് അടച്ചിടുന്നത്. ഗേറ്റിൽ വാഹനങ്ങൾ ഇടിച്ച് കേടുപാടുകൾ ഉണ്ടാകുന്നതും പതിവാണ്. നാഷനൽ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടതിനാൽ വലിയ കണ്ടെയ്നർ വാഹനങ്ങൾ ഇത് വഴിയാണ് പോകുന്നത്. ഗേറ്റിൽ സ്ഥാപിച്ച വൈദ്യുതി ലൈൻ പ്രൊട്ടക്‌ഷനിൽ വലിയ വാഹനങ്ങൾ തട്ടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നത് പതിവാണ്.

റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകാതിരിക്കാനുള്ള സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടില്ല.  അടിയന്തരമായി ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഗേറ്റ് ഭാഗത്തേക്ക് പ്രവേശിക്കുന്ന മുറിക്കൽ ജംക്‌ഷനിലും ചിറമംഗലം ടൗണിലും സൂചന ബോർഡുകൾ സ്ഥാപിച്ചാൽ യാത്രികർക്ക് ദുരിതം ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു. മേൽപാലം പണിയാനുള്ള അനുമതിയും പ്രാഥമിക നടപടികളും ആരംഭിച്ചെങ്കിലും സ്ഥലമെടുപ്പ് പൂർണമായിട്ടില്ല. ഈയിടെ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും റവന്യു വിഭാഗം മേധാവികളും സ്ഥലം സന്ദർശിച്ചിരുന്നു.

English Summary:

Chiramangalam railway gate accidents are causing major problems in Parappanangadi due to frequent closures and collisions. The lack of warning signs and ongoing delays in overbridge construction are exacerbating the dangerous situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com