വിയറ്റ്നാം∙ സ്ത്രീധനസമ്പ്രദായം ഇന്നും നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഏഷ്യൻ രാജ്യമായ വിയറ്റ്നാം. തെക്കുപടിഞ്ഞാറൻ വിയറ്റ്നാമിൽ നടന്ന ഒരു വിവാഹത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.

വിയറ്റ്നാം∙ സ്ത്രീധനസമ്പ്രദായം ഇന്നും നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഏഷ്യൻ രാജ്യമായ വിയറ്റ്നാം. തെക്കുപടിഞ്ഞാറൻ വിയറ്റ്നാമിൽ നടന്ന ഒരു വിവാഹത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയറ്റ്നാം∙ സ്ത്രീധനസമ്പ്രദായം ഇന്നും നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഏഷ്യൻ രാജ്യമായ വിയറ്റ്നാം. തെക്കുപടിഞ്ഞാറൻ വിയറ്റ്നാമിൽ നടന്ന ഒരു വിവാഹത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയറ്റ്നാം ∙ സ്ത്രീധനസമ്പ്രദായം ഇന്നും നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഏഷ്യൻ രാജ്യമായ വിയറ്റ്നാം. തെക്കുപടിഞ്ഞാറൻ വിയറ്റ്നാമിൽ നടന്ന ഒരു വിവാഹത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ഇവിടെ വധുവിന് സ്ത്രീധനമായി നൽകിയത് 100 മരപ്പട്ടികളെയാണ്. വെറും മരപ്പട്ടിയല്ല, ഏഷ്യൻ പാം സിവറ്റ് എന്ന പ്രത്യേകയിനം മരപ്പട്ടികളെയാണു നൽകിയത്.

ഈ മരപ്പട്ടിയെ ഉപയോഗിച്ച് വിലയേറിയ ഒരു കാപ്പിപ്പൊടി തയാർ ചെയ്യുന്നുണ്ട്. അതിന്‌റെ പേരാണ് കോപ്പി ലുവാക്. സിവറ്റ് കോഫി എന്ന പേരിലും ഇതു വിദേശങ്ങളിൽ അറിയപ്പെടുന്നു. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളിൽ ഒന്നാണ് കോപ്പി ലുവാക്.ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി തയാർ ചെയ്യുന്ന രീതിയുടെ തുടക്കം. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂർ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീൻസിലും വിയറ്റ്നാമിലുമൊക്കെ ഈ രീതിയുണ്ട്.

ADVERTISEMENT

മികവും രുചിയുമുള്ള കാപ്പിക്കുരുക്കൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ശേഷം ഇതു മരപ്പട്ടികൾക്ക് ഭക്ഷിക്കാൻ കൊടുക്കുകയാണ് ഇതിലെ പ്രാഥമിക ഘട്ടം. മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കുകയും പുറന്തള്ളുകയും ചെയ്യും.  മരപ്പട്ടിയുടെ വിസർജ്യത്തിനൊപ്പം പുറത്തുവരുന്ന ഈ പകുതി ദഹിച്ച കാപ്പിക്കുരുക്കൾ ശുചിയാക്കിയ ശേഷം പ്രത്യക രീതിയിൽ ഉണക്കിപ്പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. കിലോയ്ക്ക് 100 ഡോളർ മുതൽ 1300 ഡോളർ വരെ വില വരുന്ന കോപ്പി ലുവാക് വകഭേദങ്ങളുണ്ട്.

അതിനാൽ തന്നെ ഈ മരപ്പട്ടികൾക്കും വില കൂടുതലാണ്. വധുവിന് ലഭിച്ച മരപ്പട്ടികൾക്കെല്ലാംകൂടി 60 ലക്ഷം രൂപയോളം വിലവരുമത്രേ. വരന്റെ വീട്ടുകാർ തിരിച്ചും 50 പവനോളം സ്വർണവും വജ്രങ്ങളും പണവും വധുവിന്റെ വീട്ടുകാർക്കു നൽകി. കോപ്പി ലുവാക്ക് നിർമാണത്തിനായി ആദ്യകാലങ്ങളിൽ ആളുകൾ മരപ്പട്ടി വിസർജിക്കുന്ന കാപ്പിക്കുരുക്കൾക്കായി കാട്ടിൽ തേടിയലഞ്ഞു ശേഖരിച്ചു തയാർ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ കാപ്പിയുടെ ഡിമാൻഡ് തിരിച്ചറിഞ്ഞതോടെ ഈ രീതി വാണിജ്യവത്കരിക്കപ്പെട്ടു. മരപ്പട്ടികളെ കൂട്ടിലാക്കി ഇവയെ നിർബന്ധിതമായി കാപ്പിക്കുരു ഭക്ഷണമായി നൽകിയുള്ള കാപ്പിയുത്പാദന രീതി തുടങ്ങി.

ADVERTISEMENT

ഇത് മൃഗചൂഷണമാണെന്ന് പല ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെടുന്നു. ഇന്തൊനീഷ്യയെ കോളനിയാക്കിയ ഡച്ചുകാരാണ് ഇവിടെ യെമനിൽ നിന്നും മറ്റുമായി കാപ്പിക്കുരുക്കൾ എത്തിച്ച് ഫാമിങ് തുടങ്ങിയത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് കോപ്പി ലുവാക്കിന്‌റെ നിർമാണം തദ്ദേശീയർ വികസിപ്പിച്ചെടുത്തത്. എന്നാൽ ഈ കാപ്പിയുടെ രുചിയുടെ കാര്യത്തിൽ വിരുദ്ധാഭിപ്രായങ്ങളുണ്ട്.ഇന്തൊനീഷ്യയിൽ കോപ്പി ലുവാക്കിന്‌റെ തട്ടിപ്പ് വകഭേദങ്ങളും പുറത്തിറങ്ങുന്നുണ്ട്. കോപ്പി ലുവാക്ക് ഹോളിവുഡിൽ ഉൾപ്പെടെ പല ചിത്രങ്ങളിലും അവതരിപ്പിക്കപ്പെട്ടിരുന്നു.

English Summary:

100 Asian palm civets given as marriage dowry to bride in Vietnam.